കെ.എസ്.ആർ.ടി.സി ജീവനക്കാരന്റെ ആത്മഹത്യ : ദുരൂഹത ആരോപിച്ചു ബന്ധുക്കൾ

Webdunia
ഞായര്‍, 2 ജൂലൈ 2023 (12:53 IST)
കൊല്ലം: കൊട്ടാരക്കരയിൽ കെ.എസ്.ആർ.ടി.സി ജീവനക്കാരന്റെ ആത്മഹത്യ സംബന്ധിച്ച് ദുരൂഹത എന്ന്  ആരോപിച്ചു ബന്ധുക്കൾ രംഗത്തെത്തി. കോട്ടയം കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ചെക്കിംഗ് ഇൻസ്‌പെക്ടർ കൊട്ടാരക്കര വിലങ്ങറ ഉഷാമന്ദിരത്തിൽ ബിജു കുമാർ ഒരാഴ്ച മുമ്പ് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടതുമായി ബന്ധപ്പെട്ടാണ് ഇത്. സംഭവം കൊലപാതകമാവാം എന്നാണു ആരോപണം.
 
കഴിഞ്ഞ ഇരുപത്തഞ്ചാം തീയതി രാവിലെയാണ് ബിജുകുമാറിനെ കുടുംബ വീടിനു സമീപം ആളൊഴിഞ്ഞ റബ്ബർ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കാലുകൾ തറയിൽ തൊട്ടുനിൽക്കുന്ന രീതിയിലായിരുന്നു മൃതദേഹം. ഇതിനൊപ്പം സമീപത്തു നിന്ന് ലഭിച്ച പാദരക്ഷകൾ ബിജുവിന്റേത് അല്ലായിരുന്നു എന്നുമാണ് വീട്ടുകാർ പറയുന്നത്. ഇതുമായി ബന്ധപ്പെട്ടു പോലീസ് നടത്തുന്ന അന്വേഷണം ഫലപ്രദമല്ലെന്നാണ് ഇവരുടെ പരാതി.
 
ബിജുകുമാറിന് ദിവസങ്ങൾക്ക് മുമ്പ് ബാങ്ക് വായ്പയായി പതിനൊന്നു ലക്ഷം രൂപ ലഭിച്ചിരുന്നു. ഇത് തട്ടിയെടുക്കാൻ ആരെങ്കിലും ശ്രമിച്ചതാകാം എന്നാണു ഭാര്യ സുമാദേവിയും ബന്ധുക്കളും പറയുന്നത്. കൊല്ലം റൂറൽ എസ്.പിക്ക് ഇതുമായി ബന്ധപ്പെട്ട പരാതി നൽകിയെങ്കിലും കാര്യമായി പോലീസ് അന്വേഷിക്കുന്നില്ല എന്നാണു ആരോപണം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡോക്ടര്‍മാരുടെ പണിമുടക്ക് പിന്‍വലിച്ചതോടെ കേരളത്തില്‍ മെഡിക്കല്‍ സേവനങ്ങള്‍ സാധാരണനിലയിലേക്ക്

ഞണ്ട് അലര്‍ജിയുള്ള യുവാവ് ഞണ്ട് കറി കഴിച്ച് ചികിത്സയിലിരിക്കെ മരിച്ചു, സംഭവം കൊച്ചിയില്‍

ഭരണനിർവഹണം എളുപ്പമാക്കാനാണ് സാങ്കേതികവിദ്യ; ഡിഎ സന്ദേശത്തിൽ സർക്കാരിനു അനുകൂലമായി കോടതി പരാമർശം

കശ്മീർ വിഷയത്തിൽ പിന്തുണച്ചു, എണ്ണ തന്നു, എന്നിട്ടും ഇറാനെ ഇന്ത്യ തള്ളിപറഞ്ഞു: മെഹ്ബൂബ മുഫ്തി

സൗദി അരാംകോ ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ഇറാന്‍

അടുത്ത ലേഖനം
Show comments