'ബാലുവിനെയും കുഞ്ഞിനെയും അന്വേഷിച്ചപ്പോള്‍ പുറത്തുണ്ടെന്ന് സിസ്റ്റര്‍മാര്‍ പറഞ്ഞു'; ലക്ഷ്മി

തലച്ചോറിനാണു കാര്യമായി പരുക്കേറ്റതെന്നും ദേഹമാസകലം മുറിവുകളും ഒടിവും ഉണ്ടായിരുന്നെന്നും ലക്ഷ്മി പറയുന്നു

രേണുക വേണു
ബുധന്‍, 11 ഡിസം‌ബര്‍ 2024 (08:14 IST)
Balabhaskar and Lakshmi

വാഹനാപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്‌കര്‍ മരിച്ചത് കേരളത്തെ ഏറെ നടുക്കിയ ഒരു വാര്‍ത്തയായിരുന്നു. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി വലിയ അപകടത്തെ അതിജീവിച്ച് വളരെ പതുക്കെയാണെങ്കിലും ജീവിതത്തിലേക്ക് തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് വാഹനാപകടവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍. ബാലഭാസ്‌കറിന്റെ മകള്‍ക്കും അപകടത്തില്‍ ജീവന്‍ നഷ്ടമായി. ഗുരുതരമായി പരുക്കേറ്റ ലക്ഷ്മി ഏറെനാള്‍ വിദഗ്ധ ചികിത്സയിലായിരുന്നു. തന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് ലക്ഷ്മി പറഞ്ഞ വാക്കുകളാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. 
 
തലച്ചോറിനാണു കാര്യമായി പരുക്കേറ്റതെന്നും ദേഹമാസകലം മുറിവുകളും ഒടിവും ഉണ്ടായിരുന്നെന്നും ലക്ഷ്മി പറയുന്നു. കാലിനു ഇപ്പോഴും പ്രശ്‌നമുള്ളതിനാല്‍ ചികിത്സ തുടരുകയാണെന്നും മനോരമ ഓണ്‍ലൈനു നല്‍കിയ അഭിമുഖത്തില്‍ ലക്ഷ്മി പറഞ്ഞു. 
 
' ആശുപത്രിയില്‍ ബോധം തെളിഞ്ഞപ്പോള്‍ കൈകളൊക്കെ ബെഡില്‍ കെട്ടിയിട്ടിരിക്കുകയാണ്. ബാലുവിനെയും കുഞ്ഞിനെയും അന്വേഷിച്ചപ്പോള്‍ എല്ലാവരും പുറത്തുണ്ടെന്നാണ് സിസ്റ്റര്‍മാര്‍ പറഞ്ഞത്. ഏറെനാള്‍ ബാലുവുമായി സംസാരിക്കുന്നത് ഒരു യാഥാര്‍ഥ്യമായി വിശ്വസിച്ചിരുന്നു. പിന്നീടാണ് ബാലുവും മോളും പോയ കാര്യം പറഞ്ഞത്. ഞാനതു വിശ്വസിക്കാതെ കൗണ്‍സിലിങ്ങിനു എത്തിയ സൈക്കോളജിസ്റ്റിനോടു ഇറങ്ങിപ്പോകാന്‍ പറയുകയായിരുന്നു,' ലക്ഷ്മി പറഞ്ഞു. 
 
' പിന്നീട് യാഥാര്‍ഥ്യം മനസ്സിലാക്കിയപ്പോള്‍ വിവാദങ്ങളുടെയും കേസിന്റെയുമെല്ലാം നടുവിലായി. ഇനിയൊരിക്കലും വയലിന്‍ വായിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു ബാലുവെന്നാണ് അറിഞ്ഞത്. അങ്ങനെയൊരു അവസ്ഥയെ ഭയപ്പെട്ടിരുന്ന ബാലു അങ്ങനെ ജീവിക്കേണ്ടി വരാത്തതില്‍ സന്തോഷിക്കുന്നുണ്ടാകും. പക്ഷേ ജീവനോടെ ഒപ്പമുണ്ടായിരുന്നെങ്കിലെന്നേ എന്റെ സ്വാര്‍ഥത ആഗ്രഹിച്ചിട്ടുള്ളൂ,' ലക്ഷ്മി കൂട്ടിച്ചേര്‍ത്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വമ്പൻ ഓഫറുമായി ജിയോയും, 5ജി ഉപഭോക്താക്കൾക്കെല്ലാം ഇനി ജെമിനി 3 എഐ സൗജന്യം

എസ്ഐആറിനെതിരായ ഹർജികൾ വെള്ളിയാഴ്ച പരിഗണിക്കും, വിശദമായ വാദം കേൾക്കുമെന്ന് ചീഫ് ജസ്റ്റിസ്

'ദലിതരെ തൊട്ടുകൂടാത്തവരാക്കിയത് ആര്?': മീനാക്ഷി

എസ്.ഐ.ആര്‍ ഭരണഘടനാവിരുദ്ധം, റദ്ദാക്കണം; സിപിഎം സുപ്രീം കോടതിയില്‍

ചെങ്കോട്ട സ്‌ഫോടനത്തിന്റെ പിന്നില്‍ പാക് ചാര സംഘടനയെന്ന് അന്വേഷണ ഏജന്‍സികളുടെ അനുമാനം

അടുത്ത ലേഖനം
Show comments