തിരെഞ്ഞെടുപ്പ് സമയത്ത് വീണുകിട്ടിയ അവസരമായി ഉപയോഗപ്പെടുത്തുന്നു, വിദ്യാർഥി മരിച്ചതിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചന ആരോപിച്ച് മന്ത്രി എ കെ ശശീന്ദ്രൻ
നിലമ്പൂരില്‍ പന്നിക്കെണിയില്‍ നിന്നും വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചന ആരോപിച്ച് വനം മന്ത്രി എ കെ ശശീന്ദ്രന്‍.
നിലമ്പൂരില്‍ പന്നിക്കെണിയില്‍ നിന്നും വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചന ആരോപിച്ച് വനം മന്ത്രി എ കെ ശശീന്ദ്രന്‍. നിലമ്പൂരിലെ ഉപതിരെഞ്ഞെടുപ്പ് സമയത്ത് വീണ് കിട്ടിയ അവസരമായി സംഭവം ഉപയോഗപ്പെടുത്തിയതാണെന്ന് സംശയമുണ്ടെന്നും ഇതുവരെ തണുപ്പനായി പോയിരുന്ന പ്രചാരണം കൊഴുപ്പിക്കാനുള്ള സ്റ്റാര്‍ട്ടപ്പായി ഈ സംഭവം ബോധപൂര്‍വം ഉണ്ടാക്കിയെടുത്തതാണെന്ന് സംശയിക്കുന്നതായും വനം മന്ത്രി പറഞ്ഞു.
ഇന്നലെയുണ്ടായ സംഭവം ദാരുണവും വേദനാജനകവുമാണ്. പ്രശ്‌നം അറിഞ്ഞപ്പോള്‍ മുതല്‍ ഇത് വനം വകുപ്പിന്റെയും സര്‍ക്കാരിന്റെയും വീഴ്ചയായി പ്രചരിപ്പിക്കാനും പ്രതിഷേധങ്ങള്‍ നടത്താനുമാണ് ദൗര്‍ഭാഗ്യവശാല്‍ യുഡിഎഫും ബിജെപിയും ശ്രമിക്കുന്നത്. ഇപ്പോള്‍ വനം വകുപ്പ് ഒരിടത്തും വൈദ്യുതി ഉപയോഗിച്ചുള്ള ഫെന്‍സിങ് കെട്ടാറില്ല.നിലമ്പൂരിലെ തിരെഞ്ഞെടുപ്പ് സമയത്ത് വീണുകിട്ടിയ അവസരമായി ഉപയോഗപ്പെടുത്തിയതാണ്. ഇങ്ങനൊരു പ്രശ്‌നം ഉണ്ടാക്കിയതാണെന്ന് സംശയമുണ്ട്. പ്രദേശവാസികള്‍ പറയുന്നത് രാവിലെ അവിടെ ഫെന്‍സിങ് ഉണ്ടായിരുന്നില്ല എന്നാണ്. ഉടമസ്ഥനും ഫെന്‍സിങ്ങിനെ പറ്റി അറിയില്ല. അപ്പോള്‍ പിന്നെ ഇതാണ് ചെയ്തു. എന്ത് ചെയ്തു, എങ്ങനെ ചെയ്തു. എന്തായിരുന്നു ലക്ഷ്യം. പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചന നടന്നിട്ടുണ്ട്. അതുള്‍പ്പടെയുള്ള കാര്യങ്ങള്‍ പരിശോധിക്കും. ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമനാണെന്ന ചിന്തയാണ് കേരളത്തിലെ പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും ആ നിലപാട് പുനഃപരിശോധിക്കണം. നിലമ്പൂരില്‍ നാട്ടുകാര്‍ പ്രശ്‌നം അറിയും മുന്‍പ് യുഡിഎഫിന്റെ പ്രകടനം എങ്ങനെ നടന്നു. ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ സംശയം തോന്നുന്നുണ്ട്. എ കെ ശശീന്ദ്രന്‍ പറഞ്ഞു.