Webdunia - Bharat's app for daily news and videos

Install App

അറബിക്കടലില്‍ മുങ്ങിയ ചരക്ക് കപ്പലില്‍ നിന്നുള്ള കൂടുതല്‍ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്; കണ്ടെയ്‌നറുകള്‍ തിരുവനന്തപുരത്തും

തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങ്, അയിരൂര്‍, വര്‍ക്കല, ഇടവ തീരങ്ങളില്‍ ഇന്ന് രാവിലെ കണ്ടയിനറുകള്‍ അടിച്ചിട്ടുണ്ട്.

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 27 മെയ് 2025 (09:44 IST)
അറബിക്കടലില്‍ മുങ്ങിയ ചരക്ക് കപ്പലില്‍ നിന്നുള്ള കൂടുതല്‍ കണ്ടെയ്‌നറുകള്‍ തീരത്തേക്ക് അടിഞ്ഞു. കണ്ടെയ്‌നറുകള്‍ തിരുവനന്തപുരം തീരപ്രദേശത്തും അടിഞ്ഞിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങ്, അയിരൂര്‍, വര്‍ക്കല, ഇടവ തീരങ്ങളില്‍ ഇന്ന് രാവിലെ കണ്ടയിനറുകള്‍ അടിച്ചിട്ടുണ്ട്. 
 
കൂടാതെ മാമ്പള്ളി, മുതലപ്പൊഴി എന്നീ തീരങ്ങളില്‍ കണ്ടെയ്‌നറുകളുടെ പാഴ്‌സലുകള്‍ ഒഴുകി നടക്കുന്നതായി കോസ്റ്റല്‍ പോലീസ് അറിയിച്ചു.
അതേസമയം അറബിക്കടലില്‍ മുങ്ങി താഴ്ന്നു പോയ കപ്പലിലുള്ളത് 250 ടണ്‍ കാല്‍സ്യം കാര്‍ബൈഡ് നിറച്ച കണ്ടൈനറുകളാണെന്നും ഇത് വലിയ സ്ഫോടനത്തിന് കാരണമാകുമെന്നും അധികൃതര്‍ പറയുന്നു. കൊച്ചിയില്‍ നിന്ന് 38 നോട്ടിക്കല്‍ മൈല്‍ ദൂരെയാണ് 650 കണ്ടെയ്നറുകളുമായി എത്തിയ ചരക്ക് കപ്പല്‍ മുങ്ങിയത്. കപ്പലുകളില്‍ നിലവില്‍ 25 ഓളം കാല്‍സ്യം കാര്‍ബൈഡ് നിറച്ച കണ്ടൈനറുകള്‍ ഉണ്ട്. ഇത് അപകടകരമാണെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
 
നിലവില്‍ കടലില്‍ പടര്‍ന്ന എണ്ണപ്പാടം നീക്കം ചെയ്യാനുള്ള ശ്രമം നടക്കുകയാണ്. കോസ്റ്റുകാര്‍ഡിന്റെ രണ്ട് കപ്പലുകളും ഡോണിയര്‍ വിമാനങ്ങളും ഉപയോഗിച്ചാണ് എണ്ണപ്പാടം നീക്കം ചെയ്യുന്നത്. അതേസമയം താഴ്ന്നുപോയ കണ്ടെയ്നറുകളില്‍ വെള്ളം കടന്നാല്‍ കാല്‍സ്യം കാര്‍ബൈഡുമായി കൂടിക്കലര്‍ന്ന് അസറ്റിലിന്‍ വാതകം ഉണ്ടാവുകയും ഇതുവഴി വലിയ സ്ഫോടനം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നുമാണ് വിവരം. ദേശീയ ദുരന്തനിവാരണ വകുപ്പ് നല്‍കുന്ന സന്ദേശം ചുവടെ കൊടുക്കുന്നു:-
 
മുങ്ങിയ MSC Elsa3 കപ്പലില്‍ നിന്നുള്ള വസ്തുക്കള്‍ എന്ന് തോന്നുന്നവ തീരത്ത് അടിഞ്ഞത് കണ്ടാല്‍ ദയവായി തൊടരുത്, അടുത്ത് പോകരുത്, അപ്പോള്‍ തന്നെ 112 വില്‍ അറിയിക്കുക. ചുരുങ്ങിയത് 200 മീറ്റര്‍ എങ്കിലും മാറി നില്‍ക്കാന്‍ ശ്രദ്ധിക്കുക. കൂട്ടം കൂടി നില്‍ക്കരുത്. വസ്തുക്കള്‍ അധികൃതര്‍ മാറ്റുമ്പോള്‍ തടസം സൃഷ്ടിക്കരുത്. ദൂരെ മാറി നില്‍ക്കുവാന്‍ ശ്രദ്ധിക്കുക. പൊതുജനങ്ങള്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Ukraine Drone Attack: റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്നിൻ്റെ ഡ്രോണാക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും, ആദ്യ അലോട്ട്മെൻ്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭര്‍ത്താവ് മരിച്ച സ്ത്രീയെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് ഇറക്കിവിടാനാകില്ല: ഹൈക്കോടതി

M.Swaraj: ജയിച്ചാല്‍ നിലമ്പൂരിനു മന്ത്രി, സുപ്രധാന വകുപ്പ് ലഭിച്ചേക്കും; കരുക്കള്‍ നീക്കി പിണറായി വിജയന്‍

V.D.Satheesan: നിലമ്പൂരില്‍ തോറ്റാല്‍ സതീശന്‍ തെറിക്കും; കരുനീക്കങ്ങള്‍ക്കു ചുക്കാന്‍ പിടിച്ച് ചെന്നിത്തല, ഒപ്പം സുധാകരനും

Kerala Weather: നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

V.D.Satheesan: സതീശന്‍ 'രാജാവ്' കളിക്കുന്നു, ആരെയും വിലയില്ല; യുഡിഎഫില്‍ പോര് രൂക്ഷം, സുധാകരനും ചെന്നിത്തലയ്ക്കും അതൃപ്തി

അടുത്ത ലേഖനം
Show comments