Webdunia - Bharat's app for daily news and videos

Install App

കൂട്ടക്കൊലപാതക കേസിലെ പ്രതി ആറുവര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍

എ കെ ജെ അയ്യര്‍
വ്യാഴം, 3 സെപ്‌റ്റംബര്‍ 2020 (08:30 IST)
ഒരു കുടുംബത്തിലെ മൂന്നു പേരെ കോല ചെയ്ത ശേഷം ഗള്‍ഫിലേക്ക് ഒളിച്ചുകടന്ന പ്രതിയെ ആറു  വര്‍ഷങ്ങള്‍ക്ക് ശേഷം പോലീസ് വലയിലാക്കി. നാഗര്‍കോവില്‍ കൃഷ്ണന്‍കോവില്‍ സ്വദേശി സുരേഷ് എന്ന മുപ്പത്തിമൂന്നു കാരനാണ് കഴിഞ്ഞ ദിവസം പോലീസ് പിടിയിലായത്.
 
നാഗര്‍കോവില്‍ വെള്ളമഠം സ്വദേശി സുബ്ബയ്യ (57), ഭാര്യ വാസന്തി (52), മകള്‍ അഭിശ്രീ (13) എന്നിവരെയാണ് മെറിന്‍ രാജേന്ദ്രന്‍ എന്നയാള്‍ക്കൊപ്പം ചേര്‍ന്ന് സുരേഷ് കൊലപ്പെടുത്തിയത്.  2014 ഡിസംബര്‍ ഇരുപത്തിനായിരുന്നു നാടിനെ നടുക്കിയ അരുംകൊല നടന്നത്. സുബ്ബയ്യയുടെ മൃതദേഹം മുപ്പന്തലിനടുത്ത് വനത്തില്‍ അഴുകിയ നിലയിലും വാസന്തിയുടെയും മകളുടെയും മൃതദേഹങ്ങള്‍ വീടിനു പുറകിലെ തോട്ടത്തില്‍ നിന്നുമാണ് കണ്ടെടുത്തത്.
 
ഭൂതപ്പാണ്ടി പോലീസ് കേസ് അന്വേഷിച്ചെങ്കിലും പിന്നീട് സി.ഐ ഡി വിഭാഗത്തിന് കേസ് കൈമാറി. തുടര്‍ന്നാണ് മെറിന്‍ രാജേന്ദ്രനെ പോലീസ് പിടികൂടിയത്. മെറിന്‍ രാജേന്ദ്രന്റെ മൊഴിയനുസരിച്ചാണ് സുരേഷിനെ പ്രതി ചേര്‍ത്തതും കഴിഞ്ഞ ദിവസം നാട്ടിലെത്തിയ ഇയാളെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് അറസ്‌റ് ചെയ്തതും. 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മോദി സർക്കാർ അധികാരത്തിലെത്തില്ല, ജാമ്യം കിട്ടിയ 21 ദിവസവും മോദിക്കെതിരെ പോരാട്ടം നടത്തുമെന്ന് കേജ്‌രിവാൾ

നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്‍

പിറന്നാളിന് പാർട്ടിക്കൊടി ഉയർത്താൻ വിജയ്, ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു

അടുത്ത ലേഖനം
Show comments