ഹോട്ടലില്‍ മുറിയെടുത്തത് ഇന്‍ഫോപാര്‍ക്ക് ജീവനക്കാരിയെന്ന പേരില്‍, ഹോട്ടലില്‍ നിന്ന് പുറത്തു പോകുമ്പോള്‍ കയ്യില്‍ കുഞ്ഞുണ്ടായിരുന്നില്ല; ഹോട്ടല്‍ ജീവനക്കാരുടെ സംശയം നീതുവിനെ കുടുക്കി

Webdunia
വെള്ളി, 7 ജനുവരി 2022 (08:40 IST)
കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസിലെ പ്രതി നീതു രാജ് പദ്ധതികള്‍ മെനഞ്ഞത് വിദഗ്ധമായി. ഇന്‍ഫോപാര്‍ക്ക് ജീവനക്കാരിയെന്ന് പറഞ്ഞാണ് നീതു ഹോട്ടലില്‍ മുറിയെടുത്തത്. മെഡിക്കല്‍ കോളേജില്‍ ഡോക്ടറെ കാണാന്‍ എത്തിയതാണ് താനെന്ന് ഹോട്ടല്‍ ജീവനക്കാരോട് നീതു പറയുകയും ചെയ്തു. തട്ടിയെടുത്ത കുഞ്ഞുമായി, താമസിച്ചിരുന്ന ഹോട്ടലില്‍ എത്തിയ നീതു ടാക്‌സിയില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണു പിടിയിലായത്. കുഞ്ഞിനെ തട്ടിയെടുക്കുമ്പോള്‍ നീതുവിനൊപ്പം 8 വയസ്സുള്ള ആണ്‍കുട്ടിയുമുണ്ടായിരുന്നു. ഇതു തന്റെ മകനാണെന്നു നീതു പൊലീസിനോടു പറഞ്ഞു. തിരുവല്ല സ്വദേശിയായ നീതു കൊച്ചിയില്‍ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയില്‍ പ്ലാനറാണ്. കുട്ടിയുമായെത്തിയതോടെ ഹോട്ടല്‍ ജീവനക്കാര്‍ക്ക് തോന്നിയ സംശയമാണ് നീതുവിനെ പിടികൂടാന്‍ തുണച്ചത്. ഹോട്ടലില്‍ നിന്ന് ആശുപത്രിയിലേക്ക് പോകാന്‍ ഇറങ്ങിയപ്പോള്‍ നീതുവിന്റെ കയ്യില്‍ കുഞ്ഞുണ്ടായിരുന്നില്ല. തിരിച്ചുവന്നപ്പോള്‍ കയ്യില്‍ കുഞ്ഞിനെ കണ്ടതോടെ ഹോട്ടല്‍ ജീവനക്കാര്‍ക്ക് സംശയമായി. അങ്ങനെയാണ് നീതു പിടിയിലായത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

നടിയെ ആക്രമിച്ച കേസിൽ വിധി നാളെ, രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും

വിശക്കുന്നു എന്ന് പറഞ്ഞതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ ദോശയും ചമ്മന്തിയും വാങ്ങി നല്‍കി; നിരാഹാരസമരം അവസാനിപ്പിച്ച് രാഹുല്‍ ഈശ്വര്‍

സാരി ധരിച്ചതിനെ തുടര്‍ന്ന് അപകടം; അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ് പ്രിന്റിംഗ് പ്രസ്സ് ജീവനക്കാരിക്ക് ദാരുണാന്ത്യം

തദ്ദേശ തിരഞ്ഞെടുപ്പ്: പരസ്യപ്രചാരണം നാളെ അവസാനിക്കും

തലയോലപ്പറമ്പില്‍ യുവാവ് ട്രക്കിലെ എല്‍പിജി സിലിണ്ടറിന് തീയിട്ടു, വന്‍ ദുരന്തം ഒഴിവായി

അടുത്ത ലേഖനം
Show comments