Webdunia - Bharat's app for daily news and videos

Install App

ആരും കാണാതിരുന്ന ആ ആത്മഹത്യാ കുറിപ്പ് പെട്ടന്ന് പ്രത്യക്ഷപ്പെട്ടതെങ്ങനെ?

Webdunia
ബുധന്‍, 15 മെയ് 2019 (15:08 IST)
കനറ ബാങ്കിന്റെ ജപ്തി ഭീഷണിയെ തുടര്‍ന്ന് നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹതയേറുന്നു. കേസിൽ വഴിത്തിരിവായത് ഇവർ എഴുതിയെന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പാണ്. ആത്മഹത്യ കുറിപ്പിന്റെ അടിസ്ഥാനത്തിൽ പൊലീസ് ആത്മഹത്യ ചെയ്ത ലേഖയുടെ ഭർത്താവിനേയും ഭർതൃമാതാവിനേയും കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. 
 
ഇവര്‍ ആത്മഹത്യ ചെയ്ത മുറിക്കുള്ളിലെ ചുമരില്‍ പതിച്ച നിലയിലായിരുന്നു, മരിച്ച ലേഖയെഴുതിയതെന്നു കരുതുന്ന ആത്മഹത്യാക്കുറിപ്പ്. അറസ്റ്റ് ചെയ്തവരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. എന്നാൽ, ആത്മഹത്യ ചെയ്തത് ഇന്നലെയാണ്. സംഭവത്തിനു ശേഷം ബന്ധുക്കളും പൊലീസും അയൽക്കാരും ഉൾപ്പെടെ നിരവധിയാളുകൾ ഇവിടെ എത്തിയെങ്കിലും ആരും ആത്മഹത്യാ കുറിപ്പ് കണ്ടിരുന്നില്ല. 
  
പോലീസിനും ഇക്കാര്യത്തില്‍ വ്യക്തതയില്ല. കൈയക്ഷര പരിശോധനയിലൂടെയേ കത്ത് ലേഖയെഴുതിയതാണോ എന്ന് പോലീസിന് ഉറപ്പിക്കാന്‍ കഴിയൂ. ബാങ്കില്‍ നിന്നുള്ള ജപ്തി ഭീഷണിയാണ് ആത്മഹത്യയ്ക്ക് കാരണമെന്നായിരുന്നു ചന്ദ്രനും അമ്മയും പൊലീസിനോടും ബന്ധുക്കളോടും പറഞ്ഞിരുന്നത്. ഇന്നലെ മുതൽ ചന്ദ്രൻ ഇത് തന്നെയായിരുന്നു ആവർത്തിച്ച് കൊണ്ടിരുന്നത്. 
 
തെളിവുകള്‍ ശേഖരിക്കാനായി ഫോറന്‍സിക് സംഘത്തിന്റെ കൂടി സഹായത്തോടെ ഇന്ന് വീട് വിശദമായി പരിശോധിച്ചപ്പോഴാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. ഇന്നലെ ആരും കാണാതെ പോയ ആത്മഹത്യ കുറിപ്പ് ഇന്ന് പെട്ടന്ന് എങ്ങനെയാണ് പ്രത്യക്ഷപ്പെട്ടത് എന്നതിലും ദുരൂഹതയേറുന്നു. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments