കടല്‍ ഉള്‍വലിഞ്ഞപ്പോള്‍ മത്സ്യക്കൊയ്ത്ത്; വിലക്കുമായി പൊലീസ്

കടല്‍ ഉള്‍വലിഞ്ഞപ്പോള്‍ മത്സ്യക്കൊയ്ത്ത്

Webdunia
ശനി, 2 ഡിസം‌ബര്‍ 2017 (08:00 IST)
കാപ്പാട് കടല്‍ ഉള്‍വലിഞ്ഞ സ്ഥലത്ത് ശനിയാഴ്ച രാവിലെ മീന്‍ പെറുക്കിയെടുക്കാന്‍ എത്തിയത് നിരവധി ആളുകള്‍. മഴയെ തുടര്‍ന്ന് മത്സ്യതൊഴിലാളികള്‍ക്ക് മീന്‍പിടിക്കാനുള്ള അവസരം ഉണ്ടായിരുന്നില്ല. ഏട്ട, മന്തള്‍, ചെമ്മീനുകള്‍ എന്നിവയാണ് കിട്ടിയത്. അപകടകരമായ സാഹചര്യം നിലനില്‍ക്കുന്നത് കൊണ്ട് കൊയിലാണ്ടി സിഐകെ ഉണ്ണിക്കൃഷ്ണന്‍ സ്ഥലത്തെത്തുകയും മീന്‍പെറുക്കുന്നത് വിലക്കുകയും ചെയ്തു.
 
ചുഴലിക്കാറ്റു വരുന്നതു സംബന്ധിച്ചു യാതൊരു മുന്നറിയിപ്പും നൽകാത്തതിനെച്ചൊല്ലി വിവാദമുണ്ടായിരുന്നു. ചുഴലിക്കാറ്റും പേമാരിയും വന്‍ തിരമാലകളും ഉണ്ടാകുമെന്ന ഒരു മുന്നറിയിപ്പും ലഭിച്ചില്ലെന്നു മൽസ്യത്തൊഴിലാളികള്‍ പറഞ്ഞു. അതേസമയം 11 മണിയോടെയാണു ന്യൂനമർദം കൊടുങ്കാറ്റായി മാറിയതെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
 
എന്നാല്‍, വിദേശരാജ്യങ്ങള്‍ പലതും കാലവസ്ഥാ വ്യതിയാനങ്ങൾ മുൻകൂട്ടി പ്രവചിക്കുന്ന ഇക്കാലത്ത് തങ്ങൾ കൊടുങ്കാറ്റിനും കടലിനുമിടയിലായത് അധികൃതരുടെ അനാസ്ഥ കൊണ്ടാണെന്നു മൽസ്യത്തൊഴിലാളികൾ ആരോപിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബജറ്റ് അവതരിപ്പിക്കുന്നതിനു മുമ്പുതന്നെ എതിര്‍ക്കാന്‍ തിരക്കഥ തയ്യാറാക്കുന്ന കാലമാണിത്: സുരേഷ് ഗോപി

'പോറ്റി എങ്ങനെയാണ് സോണിയ ഗാന്ധിയുടെ വീട്ടിലെത്തിയത്, കോണ്‍ഗ്രസുമായുള്ള ബന്ധം എന്താണ്': കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

പാക്കിസ്ഥാനേയും ചൈനയേയും പ്രകോപിപ്പിച്ച് അമേരിക്ക: മുഴുവന്‍ കശ്മീരും ഇന്ത്യയുടെ ഭാഗമായ ഭൂപടം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു

Union Budget 2026: കേരളം പ്രതീക്ഷിച്ചത് അതിവേഗ റെയിൽപാത, എയിംസ് കിട്ടിയത് കടലാമ സംരക്ഷണം, നാളികേര പ്രോത്സഹനം

എഫ് ആന്റ് ഒ നികുതി വർധന: ഓഹരി വിപണി നേരിട്ടത് വൻ തകർച്ച

എല്ലാം കാണുക

ഏറ്റവും പുതിയത്

മക്കളെ കോപ്പിറൈറ്റ് ചുമ്മാതെയാണോ?, ബൈറ്റ്ഡാന്‍സിന്റെ പുതിയ എഐക്കെതിരെ ഹോളിവുഡ്

മാളിലെ സംഘര്‍ഷം: പോലീസ് ഉദ്യോഗസ്ഥനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയ സംഭവം ശരിവച്ച് അന്വേഷണ റിപ്പോര്‍ട്ട്

അമ്മയുടെ മെറ്റേര്‍ണിറ്റി ഫോട്ടോഷൂട്ടിനിടെ മൂന്ന് വയസ്സുകാരന്‍ മുങ്ങിമരിച്ചു

മാലിന്യം കത്തിക്കുന്നതിനിടെ തീപിടുത്തം, പാങ്ങോട് പോലീസ് സ്റ്റേഷനില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ കത്തിനശിച്ചു

ഇന്ത്യൻ മഹാസമുദ്രത്തിനും ബംഗാൾ ഉൾക്കടലിനും മുകളിൽ ന്യൂനമർദ്ദം, കേരളത്തിൽ മഴയെത്തും

അടുത്ത ലേഖനം
Show comments