Webdunia - Bharat's app for daily news and videos

Install App

ഷാഫിക്ക് കിട്ടിയ വോട്ട് രാഹുലിന് കിട്ടില്ല, ശ്രീധരനു കിട്ടിയ വോട്ട് ബിജെപിക്കും; പാലക്കാട് പിടിക്കാമെന്ന് സിപിഎം

കഴിഞ്ഞ തവണ ഷാഫി പറമ്പിലിനു ലഭിച്ച വോട്ട് ഇത്തവണ രാഹുല്‍ മാങ്കൂട്ടത്തിലിനു കിട്ടില്ലെന്നാണ് സിപിഎം വിലയിരുത്തല്‍

രേണുക വേണു
ശനി, 9 നവം‌ബര്‍ 2024 (09:43 IST)
Rahul Mamkootathil, P Sarin and C Krishnakumar

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ വിജയ സാധ്യതയുണ്ടെന്ന് സിപിഎം വിലയിരുത്തല്‍. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തേക്കു പോയെങ്കിലും പി.സരിന്‍ സ്ഥാനാര്‍ഥിയായി എത്തിയതോടെ മണ്ഡലത്തില്‍ ഇടതുപക്ഷത്തിനു നല്ല മുന്നേറ്റം ഉണ്ടായിട്ടുണ്ടെന്നാണ് പാര്‍ട്ടി ജില്ലാ നേതൃത്വം വിലയിരുത്തുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൂടുതല്‍ കാര്യക്ഷമമായി പ്രചാരണം നടത്തിയാല്‍ ബിജെപി, കോണ്‍ഗ്രസ് വോട്ട് ബാങ്കില്‍ കടന്നുകയറാന്‍ സാധിക്കുമെന്നാണ് സിപിഎം ജില്ലാ നേതൃത്വം പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഗൃഹസന്ദര്‍ശനം പോലെയുള്ള തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ ഊര്‍ജിതമാക്കാനും പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 
 
കഴിഞ്ഞ തവണ ഷാഫി പറമ്പിലിനു ലഭിച്ച വോട്ട് ഇത്തവണ രാഹുല്‍ മാങ്കൂട്ടത്തിലിനു കിട്ടില്ലെന്നാണ് സിപിഎം വിലയിരുത്തല്‍. കഴിഞ്ഞ തവണ ഇ.ശ്രീധരനു കിട്ടിയ വോട്ട് ഇത്തവണ പിടിക്കാന്‍ ബിജെപിക്കും അസാധ്യമാണ്. അതുകൊണ്ട് ഇടതുപക്ഷത്തിനു വിജയസാധ്യത കൂടുതലാണെന്ന് സിപിഎം സംസ്ഥാന നേതൃത്വവും പ്രതീക്ഷിക്കുന്നു. ബിജെപി ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നാണ് ഇടതുപക്ഷം ഉറപ്പിച്ചു പറയുന്നത്. 
 
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച ഷാഫി പറമ്പില്‍ 54,079 വോട്ടുകളാണ് പിടിച്ചത്. ബിജെപി സ്ഥാനാര്‍ഥി ഇ.ശ്രീധരന്‍ 50,220 വോട്ടുകള്‍ പിടിച്ച് രണ്ടാം സ്ഥാനത്തെത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി (സിപിഎം) സി.പി.പ്രമോദിനു 36,433 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ തവണത്തേക്കാള്‍ പതിനായിരം വോട്ടുകള്‍ കൂടുതല്‍ പിടിച്ചാല്‍ പാലക്കാട് ജയം ഉറപ്പെന്നാണ് സിപിഎം വിലയിരുത്തല്‍. കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും വോട്ട് ബാങ്കില്‍ നിന്ന് തുല്യമായി ഇത്രയും വോട്ടുകള്‍ പിടിച്ചെടുത്താല്‍ ജയം സുനിശ്ചിതമാണെന്നും സിപിഎം കരുതുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭർത്താവിന് ശാരീരിക ബന്ധം നിഷേധിക്കുന്നതും വിവാഹേതര ബന്ധം സംശയിക്കുന്നതും വിവാഹമോചനത്തിനുള്ള കാരണം: ബോംബെ ഹൈക്കോടതി

ഫോണില്‍ വോയിസ് കോള്‍ ചെയ്യുമ്പോള്‍ ശരിയായി കേള്‍ക്കുന്നില്ലേ? കാരണം ഇതാണ്

ഉത്തര്‍പ്രദേശില്‍ 2017 മുതല്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് 238 ക്രിമിനലുകള്‍

ആയൂരില്‍ ടെക്‌സ്‌റ്റൈല്‍ ഷോപ്പിന്റെ ഉടമയേയും ജീവനക്കാരിയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരത്ത് സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച 25 വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ

അടുത്ത ലേഖനം
Show comments