Webdunia - Bharat's app for daily news and videos

Install App

വോട്ടിന് പിന്നാലെ ‘ഏറ്റുമുട്ടലിന്’ തുടക്കം; ജോസഫ് അന്യന്റെ മുതല്‍ ആഗ്രഹിക്കുന്നയാളെന്ന് ജോസ് ടോം - പ്രതികരിച്ച് ജോസ് കെ മാണി

മെര്‍ലിന്‍ സാമുവല്‍
ചൊവ്വ, 24 സെപ്‌റ്റംബര്‍ 2019 (12:54 IST)
പാലാ ഉപതെരഞ്ഞെടുപ്പ് വോട്ട് കഴിഞ്ഞിട്ടും കേരളാ കോണ്‍ഗ്രസില്‍ (എം) തമ്മിലടി തുടരുന്നു. പാര്‍ട്ടി പിടിച്ചെടുക്കാനുള്ള ശ്രമമാണ് മുതിര്‍ന്ന നേതാവ് പിജെ ജോസഫ് നടത്തുന്നതെന്ന് പാലായിലെ യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം പറഞ്ഞു.

യഥാർഥ കേരളാ കോൺഗ്രസ് ജോസ് കെ മാണി നേതൃത്വം നൽകുന്നതാണ്. കുട്ടിയുടെ ഒപ്പം ഇടേണ്ടത് അച്ഛന്റെ പേരാണ്, അല്ലാതെ അയൽവക്കക്കാരന്റേതല്ല. അന്യന്റെ മുതൽ ആഗ്രഹിക്കുകയാണ് ജോസഫെന്നും ജോസ് ടോം പറഞ്ഞു.

തെരഞ്ഞെടുപ്പ് ദിനമായ തിങ്കളാഴ്‌ച ജോസഫ് വിഭാഗം നേതാവ് ജോയ് എബ്രഹാം നടത്തിയ പ്രസ്‌താവനയാണ് ജോസ് ടോമിനെ ചൊടിപ്പിച്ചത്. ചിലർക്കൊക്കെ കുതന്ത്രവും കുടിലബുദ്ധിയുമായിരുന്നു. അതൊക്കെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രതിഫലിച്ചിട്ടുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രസ്താവന.

അതേസമയം, ജോസ് ടോം മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ജോസ് കെ മാണി പറഞ്ഞു. ആര് എന്ത് പറഞ്ഞാലും യുഡിഎഫിന്റെ സ്ഥാനാർഥിയെ ബാധിക്കില്ല.

"കേരളകോണ്‍ഗ്രസ്, കോണ്‍ഗ്രസ്, ഘടകകക്ഷികളെല്ലാം ഒത്തൊരുമിച്ച് വലിയൊരു ടീം വര്‍ക്കായിരുന്നു. അതുകൊണ്ട് തന്നെ മികച്ച വിജയ പ്രതീക്ഷയാണ് ഉള്ളത്. ഈ സന്ദര്‍ഭത്തില്‍ യുഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന യാതൊരു വിധ പ്രസ്താവനയും നടത്താന്‍ തയാറല്ല. വരാന്‍ പോകുന്ന അഞ്ച് ഉപതെരഞ്ഞെടുപ്പുകളിലേക്കുമാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്"- ജോസ് കെ മാണി പ്രതികരിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Suresh Gopi: 'ചില വാനരന്മാർ ആരോപണം ഉന്നയിക്കുന്നു'; മൗനം വെടിഞ്ഞ് സുരേഷ് ഗോപി

'സത്യം പുറത്തുവരണം': ബാലഭാസ്‌കറിന്റെ മരണത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് കോടതിയിൽ

വീണ്ടും ന്യൂനമർദ്ദം; മുന്നറിയിപ്പിൽ മാറ്റം, മൂന്ന് ജില്ലകളിൽ അതിശക്തമായ മഴ, ബാണാസുര അണക്കെട്ട് തുറന്നു

കോഴിക്കോട് രണ്ടു പേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു: ജില്ലയിൽ ജാഗ്രതാ നിർദേശം

ജമ്മു കശ്മീരിലെ കത്വയിൽ മേഘവിസ്‌ഫോടനം; 7 മരണം, രക്ഷാപ്രവർത്തനം തുടരുന്നു

അടുത്ത ലേഖനം
Show comments