Select Your Language

Notifications

webdunia
webdunia
webdunia
webdunia

അഭിഷേക് ഒരാളെ കൊല്ലുകയോ? വിശ്വസിക്കാതെ നാട്ടുകാരും സുഹൃത്തുക്കളും; നിഥിനയെ കൊന്ന ശേഷം നിര്‍വികാരനായി ഇരിപ്പ്

Pala Murder Case
, ശനി, 2 ഒക്‌ടോബര്‍ 2021 (08:16 IST)
പാലാ സെന്റ് തോമസ് കോളേജില്‍ സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ അഭിഷേക് ബൈജു വളരെ ശാന്തനായ വിദ്യാര്‍ഥിയാണെന്ന് നാട്ടുകാരും സുഹൃത്തുക്കളും. അധികമൊന്നും സംസാരിക്കാത്ത സ്വഭാവക്കാരനാണ്. മറ്റുള്ളവരോട് വളരെ സൗമ്യമായി പെരുമാറുന്ന ശൈലി. അങ്ങനെയൊരാള്‍ ഇത്ര ക്രൂരമായി സഹപാഠിയെ കൊലപ്പെടുത്തിയത് എങ്ങനെയാണെന്ന് സുഹൃത്തുക്കളും അഭിഷേകിന്റെ നാട്ടുകാരും ചോദിക്കുന്നു. ക്രൂര കൊലപാതകം കണ്ട് ഓടിയെത്തിയ കോളേജിലെ ജീവനക്കാര്‍ക്ക് മുന്നില്‍ നിര്‍വികാരനായാണ് അഭിഷേക് പെരുമാറിയത്. പൊലീസ് എത്തുംവരെ അഭിഷേക് ക്യാംപസില്‍ തുടര്‍ന്നു.

 കൊലപാതകം ആസൂത്രിതമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഒരാഴ്ച മുന്‍പ് കൂത്താട്ടുകുളത്തെ ഒരു കടയില്‍ നിന്നാണ് അഭിഷേക് ബ്ലേഡ് വാങ്ങിയത്. ഈ ബ്ലേഡ് കൈവശം വച്ചാണ് അഭിഷേക് നടന്നിരുന്നത്. കൊലപാതകം നടന്ന ക്യാംപസിലും പ്രതിയെ കൊണ്ടുവന്ന് ഇന്ന് തെളിവെടുപ്പ് നടത്തും. 
 
എന്നാല്‍, പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് കൊലപാതകമെന്നാണ് പ്രതി അഭിഷേക് ബൈജു പൊലീസിനോട് ആവര്‍ത്തിക്കുന്നത്. ആയുധം കൊണ്ടുവന്നത് സ്വയം കൈമുറിച്ച് നിഥിനയെ ഭയപ്പെടുത്താനാണെന്നും കൊല്ലണമെന്ന് ഉദ്ദേശിച്ചില്ലെന്നും അഭിഷേകിന്റെ മൊഴിയില്‍ ഉണ്ട്.
 
നിഥിന മോളും അഭിഷേക് ബൈജുവും വളരെ അടുത്ത സുഹൃത്തുക്കള്‍ ആയിരുന്നെന്ന് സഹപാഠികള്‍ പറയുന്നു. പരീക്ഷ കഴിഞ്ഞ ശേഷവും ഇരുവരും നല്ല സന്തോഷത്തില്‍ സംസാരിക്കുന്നത് കണ്ടവരുണ്ട്. പരീക്ഷ കഴിഞ്ഞ് നിഥിനയും അഭിഷേകും കോളേജ് ഗ്രൗണ്ടിന് അടുത്തേക്ക് നടന്നു. പെട്ടെന്നാണ് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായത്. അഭിഷേക് നിഥിനയെ താഴേക്ക് തള്ളിയിട്ടു. മുഖത്തും ദേഹത്തും മര്‍ദിച്ചു. ഇതെല്ലാം കണ്ട് മറ്റ് സഹപാഠികള്‍ ഇരുവരെയും പിടിച്ചുമാറ്റാന്‍ ഓടിവന്നു. അപ്പോഴേക്കും തന്റെ കൈയിലുണ്ടായിരുന്ന പേപ്പര്‍ കട്ടര്‍ കൊണ്ട് അഭിഷേക് നിഥിനയെ കുത്തി. നിഥിനയുടെ ശരീരത്തില്‍ നിന്ന് ചോര ചീറ്റുന്നതാണ് അടുത്തുവന്ന സുഹൃത്തുക്കളും കോളേജ് സെക്യൂരിറ്റി ജീവനക്കാരനും കണ്ടത്. ഗുരുതരമായി പരിക്കേറ്റെങ്കിലും പെണ്‍കുട്ടിക്ക് മരിച്ചിട്ടില്ലെന്ന് തിരിച്ചറിഞ്ഞതോടെ വാഹനത്തില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീടാണ് മരണം സംഭവിച്ചത്. 
 
കൊല നടത്തിയ ശേഷം പ്രതി അഭിഷേക് അവിടെ തന്നെ ഇരുന്നു. പെണ്‍കുട്ടിയെ കുത്തിയ സ്ഥലത്തിനു തൊട്ടടുത്ത് തന്നെ ശാന്തനായി ആരോടും മിണ്ടാതെ ഇരിക്കുകയായിരുന്നു അഭിഷേക് ചെയ്തതെന്ന് കോളേജിലെ സെക്യൂരിറ്റി ജീവനക്കാരന്‍ പറയുന്നു. 
 
വെള്ളിയാഴ്ച കാലത്ത് 11.30 ഓടെയാണ് പാലാ സെന്റ് തോമസ് കോളേജില്‍ പരീക്ഷയ്ക്ക് എത്തിയ നിഥിനയെ കൂത്താട്ടുകുളം അഭിഷേക് ബൈജു കഴുത്തറത്ത് കൊലപ്പെടുത്തിയത്. ഫുഡ് ടെക്‌നോളജി വിഭാഗത്തില്‍ കോഴ്സ് പൂര്‍ത്തിയാക്കിയ നിഥിന പരീക്ഷയ്ക്ക് എത്തിയപ്പോഴായിരുന്നു കൊലപാതകം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരാഴ്ച മുന്‍പ് അഭിഷേക് ബ്ലേഡ് വാങ്ങി; കൊലപാതകം ആസൂത്രിതം, പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് കൊന്നതെന്ന് പൊലീസിനോട് പ്രതി