Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരള സര്‍ക്കാരിന്റെ മലയാള ഭാഷാ ബില്ലിന് അനുമതി നിഷേധിച്ച് രാഷ്ട്രപതി

ബില്ലിന് അനുമതി നിഷേധിച്ചുകൊണ്ടുള്ള രാഷ്ട്രപതിയുടെ സന്ദേശം കഴിഞ്ഞ ദിവസം രാജ്ഭവനില്‍ ലഭിച്ചു.

President denies assent

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 29 മെയ് 2025 (13:00 IST)
മലയാള ഭാഷയുടെ ഉന്നമനത്തിനും പരിപോഷണത്തിനുമായി നിയമസഭ പാസാക്കിയ ബില്ലിന് രാഷ്ട്രപതി ദ്രൗപതി മുര്‍മു അനുമതി നിഷേധിച്ചു. അനുമതി നിഷേധിക്കാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. 2015 ഡിസംബറിലാണ് ബില്‍ പാസാക്കിയത്. ബില്ലിന് അനുമതി നിഷേധിച്ചുകൊണ്ടുള്ള രാഷ്ട്രപതിയുടെ സന്ദേശം കഴിഞ്ഞ ദിവസം രാജ്ഭവനില്‍ ലഭിച്ചു.
 
തമിഴ്, കന്നഡ ഉള്‍പ്പെടെയുള്ള ഭാഷാ ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ ലംഘിക്കപ്പെടുമെന്ന് ഭയന്ന് ബില്‍ രാഷ്ട്രപതിക്ക് അയച്ചത് അന്നത്തെ ഗവര്‍ണര്‍ പളനിസാമി സദാശിവമാണ്. പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന് വിരുദ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ ബില്‍ രാഷ്ട്രപതിക്ക് അയയ്ക്കാന്‍ നിയമവകുപ്പും ശുപാര്‍ശ ചെയ്തിരുന്നു. രാഷ്ട്രപതിയുടെ അനുമതി നിഷേധിച്ചുള്ള ഉത്തരവ് ഗവര്‍ണര്‍ സര്‍ക്കാരിന് തിരിച്ചയക്കും. 1969 ലെ ഔദ്യോഗിക ഭാഷാ നിയമപ്രകാരം, കേരളത്തിന്റെ ഔദ്യോഗിക ഭാഷ ഇംഗ്ലീഷോ മലയാളമോ ആയിരിക്കും. ഇത് റദ്ദാക്കി മലയാളം ഔദ്യോഗിക ഭാഷയാക്കാന്‍ ബില്‍ നിയമസഭ പാസാക്കിയിരുന്നു. അതോടൊപ്പം തന്നെ ആഭ്യന്തര മന്ത്രാലയം ഉന്നയിച്ച സംശയങ്ങള്‍ക്ക് വ്യക്തത വരുത്തിക്കൊണ്ട് 2024 ഏപ്രില്‍ 1 ന് സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണര്‍ മുഖേന കേന്ദ്ര സര്‍ക്കാരിന് ഒരു കത്ത് അയച്ചിരുന്നു.
 
ബില്ലിലെ വ്യവസ്ഥകളില്‍ പറയുന്നത് സ്‌കൂളുകളില്‍ മലയാളം ഒന്നാം ഭാഷയാക്കുക, സെക്രട്ടേറിയറ്റിലെ സിവില്‍ സര്‍വീസ് പരിഷ്‌കരണ വകുപ്പിനുള്ളില്‍ മലയാള ഭാഷാ വികസന വകുപ്പ് സ്ഥാപിക്കുക, ബില്ലുകള്‍, പാസാക്കിയ നിയമങ്ങള്‍, ഗവര്‍ണറുടെ ഉത്തരവുകള്‍, ജില്ലാ കോടതി ഭാഷ, പെറ്റിക്കേസുകളിലെയും സെമി-ജുഡീഷ്യല്‍ സ്ഥാപനങ്ങളിലെയും വിധിന്യായങ്ങള്‍, പിഎസ്സി പരീക്ഷകള്‍ എന്നിവയില്‍ മലയാളം നിര്‍ബന്ധമാക്കുക എന്നിവയാണ്.
 
അതേസമയം, 2022 ഡിസംബറില്‍ പാസാക്കിയ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ബില്‍ രാഷ്ട്രപതിയുടെ പരിഗണനയിലാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടുന്നു; മഹാരാഷ്ട്രയിലും കേരളത്തിലും കൂടുതല്‍ കേസുകള്‍