പിഎസ്‌സി പരീക്ഷ ഇനിമുതൽ രണ്ടുഘട്ടങ്ങളിലായി, രണ്ടാം ഘട്ടത്തിൽ തസ്‌തികയ്‌ക്ക് അനുസരിച്ച് ചോദ്യങ്ങൾ

Webdunia
ചൊവ്വ, 18 ഓഗസ്റ്റ് 2020 (13:27 IST)
തിരുവനന്തപുരം: കേരള പിഎസ്‌സിയുടെ പരീക്ഷകൾ ഇനിമുതൽ രണ്ടുഘട്ടങ്ങളിൽ. ആദ്യഘട്ടത്തിൽ സ്ക്രീനിങ് ടെസ്റ്റായിരിക്കും നടത്തുക. ഇതിൽ വിജയിക്കുന്നവർ പരീക്ഷയുടെ രണ്ടാം ഘട്ടത്തിലേയ്‌ക്ക് യോഗ്യത നേടുമെന്ന് പിഎസ്‌സി ചെയർമാൻ എംകെ സക്കീർ അറിയിച്ചു.
 
അപേക്ഷകർ ധാരാളമുള്ള തസ്‌തികകൾക്കായിരിക്കും പുതിയ പരിഷ്‌കരണം ബാധകമാവുക. പരീക്ഷ രീതി മാറുന്നതോടെ രണ്ടാംഘട്ട പരീക്ഷയ്ക്ക് എത്തുന്നവർ മികവുള്ളവരാകുമെന്നും കഴിവുള്ളവർ നിയമനത്തിന് യോഗ്യത നേടുമെന്നും പി.എസ്.സി ചെയർമാൻ പറഞ്ഞു. കൂടാതെ പത്താംക്ലാസ്, പ്ലസ്ടു, ബിരുദ യോഗ്യതകളുള്ള തസ്തികൾക്ക് വെവ്വേറെ തലത്തിലുള്ള പരീക്ഷകളായിരിക്കും ഉണ്ടായിരിക്കുക.
 
സ്ക്രീനിങ് ടെസ്റ്റിലെ മാർക്കുകൾ അന്തിമ റാങ്ക് ലിസ്റ്റിനെ ബാധിക്കില്ല. മെയിൻ പരീക്ഷയ്‌ക്ക് തസ്‌തികയ്‌ക്ക് അനുസരിച്ചുള്ള ചോദ്യങ്ങളാണുണ്ടാവുക.അപേക്ഷ ക്ഷണിച്ച തസ്തികകളിലേക്കുള്ള പരീക്ഷകൾ ഡിസംബർ മുതൽ ആരംഭിക്കും. നീട്ടിവെച്ച പരീക്ഷകൾ സെപ്‌റ്റംബർ മുതൽ ആരംഭിക്കും.കെ.എ.എസ് പ്രിലിമിനറി ഫലം വൈകാതെ പ്രസിദ്ധീകരിക്കുമെന്നും ചെയർമാൻ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

നിയമസഭയിൽ കരുത്ത് തെളിയിച്ച് വിജയ്, 144 വോട്ടുകളോടെ വിശ്വാസവോട്ടെടുപ്പിൽ വിജയം, കുതിര കച്ചവടമെന്ന് ഡിഎംകെ

സതീശനു വേണ്ടി ജമാഅത്തെ ഇസ്ലാമി വിളിക്കുന്നു; ഗുരുതര വെളിപ്പെടുത്തലുമായി മുതിർന്ന കോൺഗ്രസ് നേതാവ്

Gold Price : ഇറക്കുമതി തീരുവ 15 ശതമാനം ഉയർത്തി, സ്വർണവിലയിൽ ഒറ്റയടിക്ക് 10,2000 രൂപയുടെ കുതിപ്പ്

എസ്എസ്എല്‍സി ഫലം വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും; ഒടുവില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

സ്വർണവില കുതിക്കും, ഇറക്കുമതി തീരുവ 10 ശതമാനം ഉയർത്തി കേന്ദ്രസർക്കാർ

അടുത്ത ലേഖനം
Show comments