ബുധനാഴ്‌ച വരെ ശക്തമായ മഴ; ഏറ്റവും കൂടുതൽ അധിക മഴ ലഭിച്ചത് ഇടുക്കി ജില്ലയിൽ

ബുധനാഴ്‌ച വരെ ശക്തമായ മഴ; ഏറ്റവും കൂടുതൽ അധിക മഴ ലഭിച്ചത് ഇടുക്കി ജില്ലയിൽ

Webdunia
തിങ്കള്‍, 30 ജൂലൈ 2018 (14:26 IST)
ബുധനാഴ്ച വരെ ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളില്‍ ശക്തമായ മഴയ്ക്കു സാധ്യതയെന്ന് റിപ്പോർട്ടുകൾ. വടക്കന്‍ ജില്ലകളിലും വ്യാപകമായി മഴ ലഭിക്കും. അതേസമയം സംസ്ഥാനത്ത് ഇത്തവണ ജൂൺ മാസത്തിൽ മാത്രമായി 20% അധിക മഴ ലഭിച്ചെന്നും റിപ്പോർട്ടുകളുണ്ട്.
 
ജൂണ്‍ ഒന്നു മുതല്‍ ജൂലൈ 25 വരെയുള്ള ചുരുങ്ങിയ കാലയളവിൽ കേരളത്തിൽ ലഭിച്ചത് 20 ശതമാനം അധിക മഴയെന്ന് റിപ്പോർട്ടുകൾ. ഇടുക്കി ജില്ലയിലാണ് ഏറ്റവും കൂടുതൽ അധിക മഴ ലഭിച്ചത്. അതേസമയം മഴയുടെ അളവ് ഏറ്റവും കൂടുതല്‍ കോഴിക്കോട് ജില്ലയിലാണ്. അധിക മഴ കാരണം വെള്ളം കയറിയതിനെത്തുടർന്ന് സംസ്ഥാനത്തെ വിവിധ അണക്കെട്ടുകളും തുറന്നുവിടാൻ സാധ്യതയുണ്ട്.
 
സംസ്ഥാനത്ത് സാധാരണ കിട്ടേണ്ട മഴയില്‍ നിന്നും കുറവ് മഴ ലഭിച്ചത് കാസര്‍ഗോഡ്, തിരുവനന്തപുരം, തൃശൂര്‍ ജില്ലകളിലാണ്. 12%  കുറവ് മഴയാണ് കാസർഗോഡ് ലഭിച്ചത്. തിരുവനന്തപുരത്തും തൃശൂരും 5% മഴയുടെ കുറവാണുണ്ടായത്.
 
ഈ സീസണില്‍ 1,507.4 മില്ലിമീറ്റര്‍ മഴ സംസ്ഥാനത്തിന് ലഭിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇടുക്കിയില്‍ 49% അധിക മഴയും കോട്ടയത്ത് 43% അധികമഴയുമാണ് ലഭിച്ചത്. തൊട്ടുപിന്നാലെ 41% പാലക്കാടും 39% എറാണാകുളവും അധിക മഴ ലഭ്യമായി. അധിക മഴ ലഭ്യമായതോടെയും അണക്കെട്ടുകളെല്ലാം നിറഞ്ഞൊഴുകിയതോടെയും വൈദ്യുതി വകുപ്പ് വൈദ്യുതി ഉൽപ്പാദനം വർദ്ധിപ്പിക്കുകയും ചെയ്‌തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

സിനിമ നിര്‍ത്തിയപ്പോള്‍ വരുമാനം ഇല്ല; കേന്ദ്രമന്ത്രി സ്ഥാനം ഒഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സുരേഷ് ഗോപി

രാത്രി 12:30ന് എന്തിന് പുറത്തുപോയി?, മെഡിക്കൽ വിദ്യാർഥിയുടെ റേപ്പ് കേസിൽ വിവാദ പരാമർശം നടത്തി മമതാ ബാനർജി

ഗാസയിലെ യുദ്ധം അവസാനിപ്പിച്ചു, ഇപ്പോള്‍ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമാണെന്ന് കേള്‍ക്കുന്നു: ഡൊണാള്‍ഡ് ട്രംപ്

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് തലസ്ഥാനങ്ങളുള്ള ഒരേയൊരു രാജ്യം ഏതാണ്? നിങ്ങള്‍ക്കറിയാമോ?

തിരുവനന്തപുരത്ത് ശവസംസ്‌കാര ചടങ്ങിനിടെ പേസ് മേക്കര്‍ പൊട്ടിത്തെറിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്

ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെ രഹസ്യ കേന്ദ്രത്തില്‍ പ്രത്യേക സംഘം ചോദ്യം ചെയ്യുന്നു

ലക്ഷ്യം മുഖ്യമന്ത്രി കസേര; ഗ്രൂപ്പുകളെ വെട്ടി വേണുഗോപാലിന്റെ വരവ്

ചാറ്റ് ജിപിടിയോട് ഇനി 'A' വർത്തമാനം പറയാം, വമ്പൻ മാറ്റത്തിനൊരുങ്ങി ഓപ്പൺ എഐ

അടുത്ത ലേഖനം
Show comments