Webdunia - Bharat's app for daily news and videos

Install App

പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ

Webdunia
വെള്ളി, 25 നവം‌ബര്‍ 2022 (15:42 IST)
എറണാകുളം: പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഏലൂർ ഉദ്യോഗമണ്ഡൽ സ്വദേശി കാളിമുത്തു മുരുകൻ എന്ന ഹരീഷ് (24), ഉദ്യോഗമണ്ഡൽ സ്വദേശി മഹീന്ദ്ര സുബ്രഹ്മണ്യൻ (26) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
 
കളമശേരിയിലെ ഹോസ്റ്റലിനടുത്ത് വച്ചാണ് പെൺകുട്ടികളെ പ്രതികൾ തട്ടിക്കൊണ്ടുപോയത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ് ഇരുവരും. എറണാകുളം സെൻട്രൽ ഇൻസ്‌പെക്ടർ വിജയ് ശങ്കറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇരുവരെയും പിടികൂടിയത്. പെൺകുട്ടികളിൽ ഒരാൾ പ്രായപൂർത്തി ആയിട്ടില്ല. ഇതിനാൽ പോക്സോ വകുപ്പും ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്.  
 
കേസിലെ ഒന്നാം പ്രതിയായ ഹരീഷ് മുമ്പ് ഡെലിവറി ബോയ് ആയി ജോലി ചെയ്തിരുന്നപ്പോൾ പെൺകുട്ടികളുമായി പരിചയം ഉണ്ടായിരുന്നു. ഇത് മുതലെടുത്തതാണ് ഇരുവരെയും വശീകരിച്ചു കൊണ്ടുപോയത്.
 
എന്നാൽ പെൺകുട്ടികളെ കൊച്ചിയിലെ മറൈൻ ഡ്രൈവ് വാക്ക് വേ യിൽ കൊണ്ട്പോയി അപമര്യാദയായി പെരുമാറാൻ തുടങ്ങിയതോടെ പെൺകുട്ടികൾ ബഹളം വയ്ക്കാൻ തുടങ്ങി. ഇതോടെ പ്രതികൾ ഓടി രക്ഷപ്പെട്ടു. തുടർന്ന് പോലീസിൽ നൽകിയ പരാതിയെ തുടർന്നാണ് പ്രതികളെ പിടികൂടിയത്. 
 
 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

എന്താണ് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍, വാഹനം ഓടിക്കുന്നവര്‍ ഇക്കാര്യം അറിഞ്ഞില്ലെങ്കില്‍ പണി കിട്ടും!

മുതിര്‍ന്നവരില്‍ മഞ്ഞപ്പിത്തം ഗുരുതരമാകാന്‍ സാധ്യത

തെക്കന്‍ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി: മെയ് 21 വരെ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

യുവാവിൻ്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു: രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

മന്ത്രവാദം : യുവതിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments