സ്വപ്നയെയും സന്ദീപിനെയും റിമാൻഡ് ചെയ്തു, ഇരുവരെയും കൊവിഡ് കെയർ സെന്ററിലേയ്ക്ക് മാറ്റി

Webdunia
ഞായര്‍, 12 ജൂലൈ 2020 (17:56 IST)
കൊച്ചി: സ്വർണക്കടത്ത് കേസിൽ എൻഐഎ പിടികൂടിയ സന്ദീപ് നായരെയും സ്വപ്ന സുരേഷിനെയും പ്രത്യേക എൻഐഎ കോടതി മൂന്ന് ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു. സന്ദീപിനെ അങ്കമാലി കറുകുറ്റിയിലുള്ള കൊവിഡ് കെയർ സെന്ററിലേയ്ക്കും. സ്വപ്നയെ മറ്റൊരു കൊവിഡ് കെയർ സെന്ററിലേയ്ക്കും മാറ്റി. കൊവിഡ് പരിശോധന ഫലംവരുന്നത് വരെ ഇരുവരെയും കൊവിഡ് കെയർ സെന്ററുകളിലാണ് പാർപ്പിയ്ക്ക എൻഐ‌എ പത്തു ദിവസത്തേയ്ക്ക് കസ്റ്റഡി അപേക്ഷ നൽകി. കസ്റ്റഡി അപേക്ഷയിൽ നാളെ കൊടതി പരിഗണിയ്ക്കും. 
 
നാളെ പരിശോധന ഫലം വരുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്. ഫലം നെഗറ്റീവ് ആയാൽ ഇരുവരെയും വീണ്ടും കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങും. ചോദ്യം ചെയ്യലും തെളിവെടുപ്പും ഉൾപ്പടെയുള്ളവ കസ്റ്റഡിയിൽ ലഭിച്ച ശേഷം പൂർത്തിയാക്കും. ഇന്ന് ഉച്ചയോടെയാണ് ഇരുവരെയും കൊച്ചിയിലെ എൻഐഎ ഓഫീസിൽ എത്തിച്ചത്. ആലുവ താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി, കോവിഡ് ടെസ്റ്റിനായി സ്രവ സാംപിളുകൾ ശേഖരിച്ച ശേഷമാണ് സന്ദീപിനെയും സ്വപ്നയെയും കൊച്ചിയിലെത്തിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വര്‍ണ്ണക്കൊള്ള കേസില്‍ മുരാരി ബാബുവിനെ എസ്‌ഐടി കസ്റ്റഡിയിലെടുത്തു; ഗൂഢാലോചനയിലെ പ്രധാന കണ്ണിയെന്ന് വ്യക്തം

രാത്രി മഴ കനക്കും: പത്തുജില്ലകളിലും ഓറഞ്ച് അലര്‍ട്ട്

എല്ലാ പണിയും എഐ ചെയ്യും, ചാറ്റ് ജിപിടി അറ്റ്ലസ് വെബ് ബ്രൗസർ പുറത്തിറക്കി ഓപ്പൺ എഐ

കേരളത്തിൽ ഇനിയൊരു കോൺഗ്രസ് മുഖ്യമന്ത്രി ഉണ്ടാകില്ല, സംസ്ഥാനം സഞ്ചരിക്കുന്നത് പുതിയ ദിശയിൽ: ഇ പി ജയരാജൻ

റെക്കോര്‍ഡ് ഭേദിച്ച ഉഷ്ണതരംഗത്തിന് ശേഷം ഐസ്ലാന്‍ഡില്‍ ആദ്യമായി കൊതുകുകളെ കണ്ടെത്തി

അടുത്ത ലേഖനം
Show comments