സ്വപ്നയെയും സന്ദീപിനെയും കൊച്ചി എൻഐഎ ഓഫീസിലെത്തിച്ചു

Webdunia
ഞായര്‍, 12 ജൂലൈ 2020 (16:08 IST)
കൊച്ചി: സ്വർണക്കടത്ത് ലേസിൽ മുഖ്യ പ്രതികളായ സ്വപ്ന സുരേഷിനെയും, സന്ദീപ് നായരെയും കൊച്ചിയിലെ എൻഐഏ ഓഫീസിലെത്തിച്ചു. ആലുവ താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കിയ ശേഷം കൊവിഡ് ടെസ്റ്റിനായി സ്രവ സാംപിൾ ശേഖരിച്ച ശേഷമാണ് ഇരുവരെയും കൊച്ചിയിലെ എൻഐഎ ഓഫീസിൽ എത്തിച്ചത്. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം ഇരുവരെയും കോടതിയിൽ ഹാജരാക്കും. 
 
കൊച്ചി എൻഐഎ ഓഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസ് എൻഐഎ പ്രവത്തകർ തടിച്ചുകൂടിയിരുന്നു. ലാത്തി വീശിയാണ് പ്രതിഷേധക്കാരെ പൊലീസ് നിയന്ത്രിച്ചത്. എൻഐഎ വാഹനം കേരള അതിർത്തി കടന്നതുമുതൽ പലയിടങ്ങളിലും പ്രതിഷേഷേധം ഉണ്ടായിരുന്നു. വാളയാറിൽ ഷാഫി പറമ്പലിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രതിഷേധത്തിന് ശ്രമിച്ചെങ്കിലും പൊലീസ് ഇവരെ നിയന്ത്രിയ്ക്കികയായിരുന്നു. 
 
പാലിയേക്കര, ചാലക്കുടി, കൊരട്ടി എന്നിവിടങ്ങളിലും യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധമുണ്ടായി. പാലിയേക്കരയില്‍ പ്രതിഷേധിക്കാരെ ഒഴിവാക്കാന്‍ എതിര്‍വശത്തേക്കുള്ള ട്രാക്കിലൂടെയാണ് എന്‍ഐഎ വാഹനവ്യൂഹം സഞ്ചരിച്ചത്. ആലുവയിൽ യുവമോർച്ച പ്രവർത്തകർ വാഹനം തടയാൻ ശ്രമിച്ചതോടെ അൽപനേരം യാത്ര തടസപ്പെട്ടു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പിഎം ശ്രീയില്‍ കടുത്ത നിലപാടുമായി സിപിഐ; നാളത്തെ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് സിപിഐ മന്ത്രിമാര്‍ അറിയിച്ചു

അമീബിക്ക് മസ്തിഷ്‌ക ജ്വരം: ആരോഗ്യ വകുപ്പ്- ഐ.സി.എം.ആര്‍ സംയുക്ത പഠനം ആരംഭിച്ചു

ഇന്ത്യക്കാർക്ക് കോളടിച്ചു, ചാറ്റ് ജിപിടി ഗോ ഒരു വർഷത്തേക്ക് സൗജന്യം, പ്രഖ്യാപനവുമായി ഓപ്പൺ എ ഐ

വിവാഹങ്ങളിലും കുടുംബ ചടങ്ങുകളിലും വിവാഹിതരായ സ്ത്രീകള്‍ ധരിക്കുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് പരിധി ഏര്‍പ്പെടുത്തി

കൊലപാതകക്കേസിലെ പ്രതിയുടെ ജനനേന്ദ്രിയം മുറിച്ചുമാറ്റി, കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു; തൃശൂര്‍ വൃദ്ധസദനത്തില്‍ നിന്ന് പാസ്റ്റര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments