Webdunia - Bharat's app for daily news and videos

Install App

സ്വപ്നയെയും സന്ദീപിനെയും കൊച്ചി എൻഐഎ ഓഫീസിലെത്തിച്ചു

Webdunia
ഞായര്‍, 12 ജൂലൈ 2020 (16:08 IST)
കൊച്ചി: സ്വർണക്കടത്ത് ലേസിൽ മുഖ്യ പ്രതികളായ സ്വപ്ന സുരേഷിനെയും, സന്ദീപ് നായരെയും കൊച്ചിയിലെ എൻഐഏ ഓഫീസിലെത്തിച്ചു. ആലുവ താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കിയ ശേഷം കൊവിഡ് ടെസ്റ്റിനായി സ്രവ സാംപിൾ ശേഖരിച്ച ശേഷമാണ് ഇരുവരെയും കൊച്ചിയിലെ എൻഐഎ ഓഫീസിൽ എത്തിച്ചത്. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം ഇരുവരെയും കോടതിയിൽ ഹാജരാക്കും. 
 
കൊച്ചി എൻഐഎ ഓഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസ് എൻഐഎ പ്രവത്തകർ തടിച്ചുകൂടിയിരുന്നു. ലാത്തി വീശിയാണ് പ്രതിഷേധക്കാരെ പൊലീസ് നിയന്ത്രിച്ചത്. എൻഐഎ വാഹനം കേരള അതിർത്തി കടന്നതുമുതൽ പലയിടങ്ങളിലും പ്രതിഷേഷേധം ഉണ്ടായിരുന്നു. വാളയാറിൽ ഷാഫി പറമ്പലിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രതിഷേധത്തിന് ശ്രമിച്ചെങ്കിലും പൊലീസ് ഇവരെ നിയന്ത്രിയ്ക്കികയായിരുന്നു. 
 
പാലിയേക്കര, ചാലക്കുടി, കൊരട്ടി എന്നിവിടങ്ങളിലും യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധമുണ്ടായി. പാലിയേക്കരയില്‍ പ്രതിഷേധിക്കാരെ ഒഴിവാക്കാന്‍ എതിര്‍വശത്തേക്കുള്ള ട്രാക്കിലൂടെയാണ് എന്‍ഐഎ വാഹനവ്യൂഹം സഞ്ചരിച്ചത്. ആലുവയിൽ യുവമോർച്ച പ്രവർത്തകർ വാഹനം തടയാൻ ശ്രമിച്ചതോടെ അൽപനേരം യാത്ര തടസപ്പെട്ടു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതി: അദ്ധ്യാപകൻ അറസ്റ്റിൽ

വാട്ട്സാപ്പ് വഴി ഓൺലൈൻ ട്രേഡിങ്: യുവതിയിൽ നിന്നും 51 ലക്ഷം തട്ടിയെടുത്തു, യുവാവ് അറസ്റ്റിൽ

മദ്യത്തിന് വില കൂട്ടി, പ്രീമിയം ബ്രാൻഡികൾക്ക് 130 രൂപ വരെ വർധന, നാളെ മുതൽ വർദ്ധനവ് പ്രാബല്യത്തിൽ

ഭരണഘടനയ്ക്കും ജനാധിപത്യത്തിനും എതിരെയുള്ള വെല്ലുവിളികളെ പ്രതിരോധിക്കണം, 76-ാമത് റിപ്പബ്ലിക് ദിനത്തിൽ സന്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

എം ടിക്ക് പത്മവിഭൂഷൺ, പി ആർ ശ്രീജേഷിനും ശോഭനയ്ക്കും ജോസ് ചാക്കോയ്ക്കും പത്മഭൂഷൻ, ഐഎം വിജയന് പത്മശ്രീ

അടുത്ത ലേഖനം
Show comments