Webdunia - Bharat's app for daily news and videos

Install App

'ശ്രീറാമിനെ ഡ്രോപ് ചെയ്തിട്ട് വരാമെന്ന് മകളോട് പറഞ്ഞ് വീട്ടിൽനിന്നും ഇറങ്ങി, ശ്രീറാം മദ്യപിച്ചിരുന്നു', വഫയുടെ മൊഴി ഇങ്ങനെ

Webdunia
തിങ്കള്‍, 5 ഓഗസ്റ്റ് 2019 (19:30 IST)
മാധ്യമ പ്രവർത്തകനായ കെ എം ബഷീർ കൊല്ലപ്പെടാൻ ഇടയായ അപകടത്തിൽ ശ്രീറാം വെങ്കിട്ട്‌രാമൻ ഗുരുതര പിഴവുകൾ സംഭവിച്ചു എന്ന് വ്യക്തമാക്കുന്നതാണ് കൂടെയുണ്ടായിരുന്ന വഫ ഫിറോസിന്റെ മൊഴി. ഗുഡ്‌നൈറ്റ് സന്ദേശമയച്ചപ്പോൾ കാറുമയി വരാൻ തന്നോട് ശ്രീറാം ആവശ്യപ്പെടുകയായിരുന്നു എന്ന് വഫ പൊലീസിൽ നൽകിയ മൊഴിയിൽ പറയുന്നു.
 
വഫ പൊലീസിന് നൽകിയ മൊഴി ഇങ്ങനെ   
 
ഞാൻ ബഹറൈനിൽനിന്നും ഒരു മാസത്തെ അവധിക്ക് വന്നതാണ് എനിക്ക് 16 വയസുള്ള ഒരു മകളുണ്ട്. ശ്രീറാം എന്റെ സുഹൃത്താണ് അപകടം ഉണ്ടായ സമയത്ത് ശ്രീറാമാണ് വാഹനം ഓടിച്ചിരുന്നത്. രാത്രിയിൽ ഞാൽ എല്ലാ സുഹൃത്തുക്കൾക്കും ഗു‌ഡ്നൈറ്റ് മെസേജ് അയയക്കും. കൂട്ടത്തിൽ ശ്രീറാമിനും അയച്ചു. സാധാരണ ശ്രീറാം പ്രതികരിക്കാറില്ല. എന്നാൽ ഇന്നലെ രാത്രി ശ്രീറാം പ്രതികരിച്ചു. 
 
വാഹനം ഉണ്ടോ എന്ന് എന്നോട് ചോദിച്ചു, ഞാൻ ഉണ്ടെന്നു പാറഞ്ഞു എങ്കിൽ കാറുമായി കവടിയാറിൽ വരാൻ ശ്രീറാം പറഞ്ഞു. ശ്രീറാമിനെ ഡ്രോപ്പ് ചെയ്തിട്ട് വരാം എന്ന് മകളോട് പറഞ്ഞ് ഞാൻ വീട്ടിൽനിന്നും ഇറങ്ങി. ഞൻ ചെല്ലുമ്പോൾ ശ്രീറാം ഫോണിലായിരുന്നു. ശ്രീറാം കാറിൽ കയറി ഞാനാണ് വാഹനം ഓടിച്ചത്. 
 
കഫേ കോഫിഡേയുടെ സമീപത്ത് എത്തിയപ്പോൾ ഞാൻ വാഹനം ഓടിക്കണോ ? എന്ന് ശ്രീറാം ചോദിച്ചു. നിങ്ങൾക്ക് ഓടിക്കണം എന്നാണെങ്കിൽ ഓടിച്ചോളു എന്ന് ഞാനു പറഞ്ഞു. ശ്രീറാം പിറകിലൂടെ ഡ്രൈവിംഗ് സീറ്റിലേക്ക് കയറീ അകത്തുകൂടെ തന്നെ ഞാൻ അപ്പുറത്തെ സീറ്റിലേക്ക് മാറിയിരുന്നു.  
 
സിഗ്‌നൽ ലൈറ്റുകൾ ഇല്ലാതിരുന്നതിനാൽ വാഹനം അമിതവേഗത്തിലായിരുന്നു പതുക്കെ പോകാൻ പല പ്രാവശ്യം പറഞ്ഞെങ്കിലും ശ്രീറാം അതിവേഗത്തിൽ തന്നെ വണ്ടി ഓടിച്ചു. മ്യൂസിയം പൊലീസ് സ്റ്റേഷൻ കഴിഞ്ഞുള്ള വഴിയിൽ ഒരു ബൈക്ക് പതുക്കെ പോകുന്നുണ്ടായിരുന്നു. ഞങ്ങളുടെ വഹനം അമിത വേഗത്തിലായതിനാൽ ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചു.
 
ബ്രേക്ക് ചവിട്ടിയെങ്കിലും വാഹനം നിന്നില്ല. ഞാനും ശ്രീറാമും കാറിൽനിന്നും ചാടിയിറങ്ങി ശ്രീറാം അപകടം നടന്ന ആളെ പൊക്കിയെടുത്ത് റോഡിൽ കൊണ്ടുവന്നു. പോലീസ് വന്നതോടെ എന്നോട് വീട്ടിലേക്ക് പോകൻ എല്ലാവരും പറഞ്ഞു. ഞാൻ വീട്ടിലേക്ക് മടങ്ങി. ശ്രീറാം മദ്യപിച്ചിരുന്നു, മദ്യത്തിന്റെ ഗന്ധം ഉണ്ടായിരുന്നു. വീട്ടിൽ പോയി രണ്ട് മണിയായപ്പോൾ ഞൻ സ്റ്റേഷനിൽ തിരിച്ചെത്തി. കാർ ഞാൻ ഓടിച്ചിരുന്നു എങ്കിൽ അപകടം ഉണ്ടാകുമായിരുന്നില്ല.  

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments