പന്നിയങ്കരയില്‍ മരിച്ച കോട്ടയം സ്വദേശിയുടെ മരണകാരണം മസ്തിഷ്‌കജ്വരമല്ലെന്ന് റീ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഫലം

കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് കോട്ടയം സ്വദേശി ശശിയുടെ റീ പോസ്റ്റുമോര്‍ട്ടം നടന്നത്.

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 26 സെപ്‌റ്റംബര്‍ 2025 (08:40 IST)
പന്നിയങ്കരയില്‍ മരിച്ച കോട്ടയം സ്വദേശിയുടെ മരണകാരണം അമീബിക് മസ്തിഷ്‌കജ്വരമല്ലെന്ന് റീ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഫലം. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് കോട്ടയം സ്വദേശി ശശിയുടെ റീ പോസ്റ്റുമോര്‍ട്ടം നടന്നത്. മരണകാരണം ഹൃദയാഘാതം തന്നെയാണെന്ന് സ്ഥിരീകരിച്ചു. 
 
ശശിയുടെ മൃതദേഹം നാളെ സംസ്‌കരിക്കും. ഇയാളുടെകൂടെ താമസിച്ചിരുന്ന ചാവക്കാട് സ്വദേശി റഹീം കഴിഞ്ഞ ദിവസം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണപ്പെട്ടിരുന്നു. ഒപ്പം താമസിച്ചിരുന്ന ശശിക്കും രോഗമുണ്ടായിരുന്നോ എന്ന് സ്ഥിരീകരിക്കാനാണ് മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ് മോര്‍ട്ടം നടത്തിയത്.
 
സംസ്ഥാനത്ത് മസ്തിഷ്‌ക ജ്വരബാധിതരുടെ എണ്ണം ദിവസവും കൂടിവരുകയാണ്. മലിനമായ ജലാശയങ്ങളില്‍ നിന്നാണ് പ്രധാനമായും രോഗം ബാധിക്കുന്നത്. ജലാശയങ്ങളും കിണറുകളും ക്ലോറിനേഷന്‍ ചെയ്യാനുള്ള നടപടികള്‍ ഇതിനോടകം തന്നെ ആരോഗ്യവകുപ്പ് സ്വീകരിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗാസയില്‍ വീടുകള്‍ തകര്‍ത്ത് ഇസ്രയേല്‍ ആക്രമണം രണ്ടു മൃതദേഹങ്ങള്‍ കൂടി കൈമാറി ഹമാസ്

കേരളം അതിദാരിദ്ര്യ മുക്തമെന്നത് വെറും തട്ടിപ്പ്; നാടിനെ അപമാനിച്ച് വി.ഡി.സതീശന്‍ നിയമസഭയില്‍

ശബരിമല മണ്ഡലകാലം വെര്‍ച്ചല്‍ ക്യൂ ബുക്കിംഗ് നാളെ മുതല്‍; തീര്‍ത്ഥാടകന്‍ ഹൃദയാഘാതം മൂലം മരിച്ചാല്‍ മൂന്ന് ലക്ഷം രൂപ ധനസഹായം നല്‍കുന്ന പദ്ധതിയും ആരംഭിക്കും

അതിദാരിദ്ര്യം തുടച്ചുനീക്കി കേരളം; ചരിത്ര പ്രഖ്യാപനത്തിനു മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം കമല്‍ഹാസന്‍, പിണറായി സര്‍ക്കാരിനു പൊന്‍തൂവല്‍

സിന്ധു നദീജല കരാര്‍ റദ്ദാക്കിയതിന് പിന്നാലെ പാക്കിസ്ഥാനിലെ 80 ശതമാനം കൃഷിയും നാശത്തിന്റെ വക്കിലെന്ന് റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments