കട്ടിലില്‍ കിടന്ന് ഉറങ്ങുകയായിരുന്ന ഭര്‍ത്താവിന്റെ തലയില്‍ ഉലക്കകൊണ്ട് അടിച്ചു, കറിക്കത്തികൊണ്ട് കഴുത്തറത്തു ! തന്നെ നിരന്തരം മര്‍ദിച്ചതിനുള്ള പ്രതികാരമെന്ന് പൊലീസിനോട് യുവതി

Webdunia
തിങ്കള്‍, 13 സെപ്‌റ്റംബര്‍ 2021 (14:12 IST)
അമ്പൂരി കണ്ടംതിട്ട ജിപിന്‍ഭവനില്‍ സെല്‍വ മുത്തു (52) കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലായിരുന്ന ഭാര്യ സുമലത (40) കുറ്റം സമ്മതിച്ചു. ഭര്‍ത്താവ് സെല്‍വ മുത്തു തന്നെ നിരന്തരം മര്‍ദിക്കാറുണ്ടെന്നും ഇതിന്റെ പ്രതികാരമായാണ് കൊലപ്പെടുത്തിയതെന്നും സുമലത സമ്മതിച്ചു. പുലര്‍ച്ചെ രണ്ടിന് ശേഷമായിരുന്നു കൊലപാതകം നടന്നത്. കൊലപാതകം നടന്ന ദിവസം രാവിലെയും സെല്‍വ മുത്തു തന്നെ മര്‍ദിച്ചതായി സുമലത പറയുന്നു. കട്ടിലില്‍ കിടന്നുറങ്ങുകയായിരുന്ന സെല്‍വമുത്തുവിന്റെ തലയില്‍ ഉലക്കകൊണ്ട് ശക്തമായി അടിക്കുകയാണ് സുമലത ചെയ്തത്. ഈ അടിയുടെ ആഘാതത്തില്‍ സെല്‍വമുത്തുവിന്റെ ബോധം പോയി. തലയോടും പൊട്ടി. 
 
കട്ടിലിന്റെ വശത്തുനിന്നാണ് ഉലക്ക കൊണ്ട് അടിച്ചത്. അതിനുശേഷം റബര്‍ തടിയുടെ കഷണം കൊണ്ട് വീണ്ടും മൂന്നുവട്ടം ഭര്‍ത്താവിന്റെ തലയ്ക്ക് അടിച്ചു. പിന്നീട് കട്ടിലില്‍ ഇരുന്ന് കറിക്കത്തികൊണ്ട് ഭര്‍ത്താവിന്റെ കഴുത്തറുത്തു. മൃതദേഹം തുണികൊണ്ട് മൂടിയ ശേഷം കത്തികഴുകി ചണംചാക്കില്‍ പൊതിഞ്ഞ് വീടിന്റെ പിന്നിലെ തോട്ടത്തിലേക്ക് എറിഞ്ഞു. ഇതിനിടെ ഭിന്നശേഷിക്കാരനായ മകന്‍ ജിത്തു ശുചിമുറിയില്‍ പോയി തിരികെ എത്തിയപ്പോള്‍ കിടന്നുറങ്ങിക്കൊള്ളാന്‍ നിര്‍ദേശിച്ചു. 
 
റബര്‍ ടാപ്പിങ്ങിന് പോകാനായി പുലര്‍ച്ചെ മൂന്നിന് സെല്‍വമുത്തു അലാം വയ്ക്കാറുണ്ട്. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം സുമലത ഈ അലാം ഓഫാക്കി നേരം പുലരുന്നതുവരെ വീടിന്റെ വരാന്തയില്‍ ഇരുന്നു. രാവിലെയാണ് സമീപ വീട്ടില്‍ എത്തി ടാപ്പിങ് കത്തികൊണ്ട് ഭര്‍ത്താവിനു പരുക്കേറ്റെന്നും ആശുപത്രിയില്‍ എത്തിക്കാന്‍ സഹായിക്കണമെന്നും സുമലത ആവശ്യപ്പെട്ടത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

Actress Assault Case: കത്തിച്ചുകളയുമെന്ന് ദിലീപ് ഭീഷണിപ്പെടുത്തിയെന്ന് ആദ്യ മൊഴി, പിന്നീട് മാറ്റി പറഞ്ഞു, വിചാരണയ്ക്കിടെ മൊഴി മാറ്റിയത് 28 പേർ

Dileep: 'മഞ്ജു പറഞ്ഞിടത്തു നിന്നാണ് ഇതിന്റെ തുടക്കം'; മുന്‍ ഭാര്യക്കെതിരെ ദിലീപ്

Actress Assault Case: നടിയെ ആക്രമിച്ച കേസ് : ഒന്ന് മുതൽ ആറുവരെയുള്ള പ്രതികൾ കുറ്റക്കാർ, ദിലീപിനെ വെറുതെ വിട്ടു

ഇരുരാജ്യങ്ങള്‍ക്കും ഭീഷണി; ഹമാസിനെ ഭീകര സംഘടനയായി ഔദ്യോഗികമായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യയോട് അഭ്യര്‍ത്ഥിച്ച് ഇസ്രയേല്‍

Actress Attacked Case: ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി; സര്‍ക്കാര്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കും

അടുത്ത ലേഖനം
Show comments