Webdunia - Bharat's app for daily news and videos

Install App

പാലായില്‍ നിഷ തന്നെയെന്ന് ജോസ് കെ മാണി; ‘രണ്ടില’ തരില്ലെന്ന് ജോസഫ് - തര്‍ക്കം മുറുകുന്നു

Webdunia
ശനി, 31 ഓഗസ്റ്റ് 2019 (13:02 IST)
പാലാ ഉപതെരഞ്ഞെടുപ്പില്‍ നിഷ ജോസ് കെ മാണി സ്ഥനാര്‍ഥിയാകാനുള്ള സാധ്യതയേറുന്നു. സ്‌റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ നിഷ സ്ഥാനാർഥിയാകണമെന്ന അഭിപ്രായം ഉയര്‍ന്നു. തോമസ് ചാഴികാടൻ എംപിയുടെ നേതൃത്വത്തിലുള്ള ഏഴംഗ സമിതിയാകും സ്ഥാനാർഥി നിർണയം നടത്തുക.

അതേസമയം, പിജെ ജോസഫ് വിഭാഗം നിലപാട് ശക്തമാക്കി. ചിഹ്നം താൻ അനുവദിക്കുമെന്നാണു ജോസഫിന്റെ നിലപാട്. ജയസാധ്യതയുള്ളയാൾക്കു മാത്രമേ ചിഹ്നം നൽകൂ. സ്ഥാനാർഥി നിർണയം വ്യക്തിപരമല്ലെന്നും അദ്ദേഹം പറഞ്ഞു.

പാലായിൽ കടുത്ത മത്സരമാണ് ഇത്തവണ നടക്കുന്നത്. കെഎം മാണി പോലും 4,200 വോട്ടുകൾക്കാണു ജയിച്ചത്. അതിനാൽ കോൺഗ്രസും എല്ലാ ഘടകകക്ഷികളും ചേർന്നു സ്ഥാനാർഥി നിർണയത്തിൽ തീരുമാനമെടുക്കും. യുഡിഎഫ് സ്ഥാനാർത്ഥിയെ ഒടുവിൽ മാത്രമേ തീരുമാനിക്കാറുള്ളൂ എന്നും ജോസഫ് വ്യക്തമാക്കി.

സ്ഥാനാർഥിയും ചിഹ്നവും പാർട്ടിയുടെ ആഭ്യന്തര കാര്യമാണെന്നും 'പുറത്തു നിന്നുള്ള' ആരും അതിലിടപെടേണ്ടെന്നുമാണ് ജോസ് കെ മാണി ജോസഫിന് നല്‍കിയ മറുപടി. ഇക്കാര്യം യുഡിഎഫ് ഉപസമിതിയില്‍ അറിയിക്കുമെന്നും ജോസ് കെ മാണി വിഭാഗം വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

കോതമംഗലം പലവന്‍ പടിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു

ആശാ വര്‍ക്കര്‍മാര്‍ക്കായി കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ട് വീണാ ജോര്‍ജ്; അനുകൂല നിലപാട്

എമ്പുരാന്റെ പ്രദര്‍ശനം തടയില്ലെന്ന് ഹൈക്കോടതി; ഹര്‍ജിക്കാരനെ സസ്‌പെന്‍ഡ് ചെയ്ത് ബിജെപി

ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവം: കഞ്ചാവ് പിടിച്ചെടുത്ത ഹോസ്റ്റല്‍ കേരള സര്‍വകലാശാലയുടേതല്ലെന്ന് വിസി

ഗുജറാത്തിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍സ്‌ഫോടനം; 17 തൊഴിലാളികള്‍ മരിച്ചു

അടുത്ത ലേഖനം
Show comments