Webdunia - Bharat's app for daily news and videos

Install App

പാലായില്‍ നിഷ തന്നെയെന്ന് ജോസ് കെ മാണി; ‘രണ്ടില’ തരില്ലെന്ന് ജോസഫ് - തര്‍ക്കം മുറുകുന്നു

Webdunia
ശനി, 31 ഓഗസ്റ്റ് 2019 (13:02 IST)
പാലാ ഉപതെരഞ്ഞെടുപ്പില്‍ നിഷ ജോസ് കെ മാണി സ്ഥനാര്‍ഥിയാകാനുള്ള സാധ്യതയേറുന്നു. സ്‌റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ നിഷ സ്ഥാനാർഥിയാകണമെന്ന അഭിപ്രായം ഉയര്‍ന്നു. തോമസ് ചാഴികാടൻ എംപിയുടെ നേതൃത്വത്തിലുള്ള ഏഴംഗ സമിതിയാകും സ്ഥാനാർഥി നിർണയം നടത്തുക.

അതേസമയം, പിജെ ജോസഫ് വിഭാഗം നിലപാട് ശക്തമാക്കി. ചിഹ്നം താൻ അനുവദിക്കുമെന്നാണു ജോസഫിന്റെ നിലപാട്. ജയസാധ്യതയുള്ളയാൾക്കു മാത്രമേ ചിഹ്നം നൽകൂ. സ്ഥാനാർഥി നിർണയം വ്യക്തിപരമല്ലെന്നും അദ്ദേഹം പറഞ്ഞു.

പാലായിൽ കടുത്ത മത്സരമാണ് ഇത്തവണ നടക്കുന്നത്. കെഎം മാണി പോലും 4,200 വോട്ടുകൾക്കാണു ജയിച്ചത്. അതിനാൽ കോൺഗ്രസും എല്ലാ ഘടകകക്ഷികളും ചേർന്നു സ്ഥാനാർഥി നിർണയത്തിൽ തീരുമാനമെടുക്കും. യുഡിഎഫ് സ്ഥാനാർത്ഥിയെ ഒടുവിൽ മാത്രമേ തീരുമാനിക്കാറുള്ളൂ എന്നും ജോസഫ് വ്യക്തമാക്കി.

സ്ഥാനാർഥിയും ചിഹ്നവും പാർട്ടിയുടെ ആഭ്യന്തര കാര്യമാണെന്നും 'പുറത്തു നിന്നുള്ള' ആരും അതിലിടപെടേണ്ടെന്നുമാണ് ജോസ് കെ മാണി ജോസഫിന് നല്‍കിയ മറുപടി. ഇക്കാര്യം യുഡിഎഫ് ഉപസമിതിയില്‍ അറിയിക്കുമെന്നും ജോസ് കെ മാണി വിഭാഗം വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

സുപ്രീം കോടതി അന്വേഷണങ്ങളോട് പൂർണമായും സഹകരിക്കും, വിശദീകരണവുമായി വൻതാര

സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചു: ഗാസയിലെ ആശുപത്രി ആക്രമണത്തില്‍ ഖേദം പ്രകടിപ്പിച്ച് നെതന്യാഹു

അമേരിക്കയ്ക്ക് ആവശ്യമായ മാഗ്‌നെറ്റുകള്‍ നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ ചൈനയ്ക്ക് മേല്‍ 200 ശതമാനത്തിന്റെ തീരുവ ചുമത്തുമെന്ന് ട്രംപിന്റെ ഭീഷണി

അടുത്ത ലേഖനം
Show comments