വയനാട് തുരങ്കപാത യാഥാർഥ്യത്തിലേക്ക്, 2134 കോടി രൂപ ചെലവിൽ പദ്ധതിയെന്ന് മുഖ്യമന്ത്രി

അഭിറാം മനോഹർ
ബുധന്‍, 27 ഓഗസ്റ്റ് 2025 (13:44 IST)
വയനാട്ടില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന വയനാട് തുരങ്കപാതയുടെ നിര്‍മാണത്തിനായി 2134 കോടി രൂപ വകയിരുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് രാവിലെ നടത്തിയ മാധ്യമസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 2134 കോടി രൂപ ചെലവില്‍ 8.73 കിമീ ദൂരം വരുന്നതാണ് തുരങ്കപാത. തുരങ്കപാത നിലവില്‍ വരുന്നതോടെ കര്‍ണാടക- തമിഴ്നാട് യാത്രകള്‍ സുഗമമാകുമെന്നും മലയോര മേഖലയുടെ സമഗ്രമായ വികസനം സാധ്യമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
കോഴിക്കോടിനെ വയനാടുമായി ബന്ധിപ്പിക്കുന്ന തുരങ്കപാത പശ്ചിമഘട്ടത്തിലെ കുന്നുകള്‍ക്കും വനങ്ങള്‍ക്കും ഇടയിലൂടെയാകും കടന്നുപോവുക. താമരശേരി ചുരത്തിന് പകരം തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപോയില്‍ മുതല്‍ വയനാട്ടിലെ കള്ളാടി വരെ എത്തുന്നതാണ് തുരങ്കപാത. തുരങ്കപാത നിലവില്‍ വരുന്നതോടെ ആനക്കാംപോയിലിനും മേപ്പാടിക്കും ഇടയിലെ ദൂരം 42 കിലോമീറ്ററില്‍ നിന്ന് 20 കിലോമീറ്ററിന് താഴെയായി കുറയും.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തൃശൂര്‍ കോണ്‍ഗ്രസിലും പൊട്ടിത്തെറി; സിറ്റിങ് കൗണ്‍സിലര്‍ എല്‍ഡിഎഫില്‍ ചേര്‍ന്നു

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിയന്ത്രിക്കുന്നതിനുള്ള കരട് ബില്‍ തയ്യാറാക്കാന്‍ കേരള സര്‍ക്കാര്‍ വിദഗ്ദ്ധ സമിതിയെ നിയമിച്ചു

'ഭാര്യക്ക് എന്നെക്കാള്‍ ഇഷ്ടം തെരുവ് നായ്ക്കളെയാണ്': മൃഗസംരക്ഷണ പ്രവര്‍ത്തകയായ ഭാര്യയില്‍ നിന്ന് വിവാഹമോചനം തേടി ഭര്‍ത്താവ്

ശബരിമല സ്വര്‍ണ്ണക്കൊള്ള: സംസ്ഥാന പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ രേഖകള്‍ ആവശ്യപ്പെട്ട് ഇഡി ഹൈക്കോടതിയെ സമീപിച്ചു

ജമ്മു കാശ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനില്‍ വന്‍ സ്‌ഫോടനം: 7 പേര്‍ കൊല്ലപ്പെട്ടു, 20 പേര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments