'കടുത്ത വിഷാദം, അമ്മയെ ഓർത്ത് ഇതുവരെ ഒന്നും ചെയ്തില്ല': ആർ.എസ്.എസിനെതിരെ കുറിപ്പെഴുതിയ യുവാവ് ആത്മഹത്യ ചെയ്തു

നിഹാരിക കെ.എസ്
ഞായര്‍, 12 ഒക്‌ടോബര്‍ 2025 (09:45 IST)
ആർഎസ്എസ് ശാഖയിൽവെച്ച് ക്രൂരമായി ലൈം​ഗികപീഡനങ്ങൾ ഏറ്റുവാങ്ങിയെന്ന് വെളിപ്പെടുത്തിയ യുവാവ് ആത്മഹത്യ ചെയ്തു. പൊൻകുന്നം വഞ്ചിമല ചാമക്കാലായിൽ അനന്തു അജിയെ (24) തിരുവനന്തപുരത്ത് ലോഡ്ജ് മുറിയിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മരണശേഷം പുറത്തു വരുന്ന രീതിയിൽ ഷെഡ്യൂൾ ചെയ്താണ് അനന്തു പോസ്റ്റിട്ടത്.
 
താൻ നേരിട്ട ക്രൂര പീഡനങ്ങൾ മരണമൊഴിയായി അനന്തു എഴുതി. തനിക്ക് ഇനിയും സഹിച്ച് മുന്നോട്ടുപോകാനാകില്ലെന്നും നാലു വയസ്സ് മുതൽ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം ഏൽക്കേണ്ടിവന്നെന്നും അനന്തു ആരോപിക്കുന്നു. ആർഎസ്എസ് ക്യാംപിൽനിന്നാണ് ദുരനുഭവങ്ങൾ നേരിട്ടതെന്നും പോസ്റ്റിൽ പറയുന്നു. ഇതോടെ കടുത്ത വിഷാദരോഗത്തിൽ ആയി. അമ്മയെയും സഹോദരിയെയും ഓർത്താണ് ഇതുവരെ ഒന്നും ചെയ്യാതിരുന്നതെന്നും അനന്തു പറയുന്നുണ്ട്.
 
സംഭവത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന സെക്രട്ടറി വി കെ സനോജ് രംഗത്ത് വന്നു. ജീവിതത്തിൽ ഒരിക്കലും ഒരു ആർഎസ്എസുകാരൻ ആവരുതെന്നും അത്രയും വിഷം കൊണ്ടുനടക്കുന്നവരാണ് ആർഎസ്എസ് എന്നും എ‍ഴുതിവച്ചാണ് വഞ്ചിമല ചാമക്കാലയിൽ അനന്ദു അജി(24) ജീവനൊടുക്കിയത്. ആർ എസ് എസിൻ്റെ മനുഷ്യവിരുദ്ധ മുഖമാണ് ഇതിൽ കൂടി അനാവരണം ചെയ്യപ്പെട്ടതെന്ന് വി കെ സനോജ് ഫേസ്ബുക്കിൽ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

2022ന് ശേഷം കൂട്ടപ്പിരിച്ചുവിടലുമായി ആമസോൺ: 30,000 പേർക്ക് ജോലി നഷ്ടപ്പെടും

ഉച്ചയ്ക്ക് ശേഷം കുറഞ്ഞത് 1200 രൂപ, സ്വർണവില കുത്തനെ താഴത്തേക്ക്

സഞ്ജു ഹീറോയാടാ..സംസ്ഥാന സ്കൂൾ കായികമേളയിലെ റെക്കോർഡ് ജേതാക്കളായ ദേവപ്രിയയേയും അതുലിനെയും ഏറ്റെടുക്കും

പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്ന് മാറ്റിയത് അസ്വാഭാവികം, പക്ഷേ ഞാന്‍ പ്രശ്‌നമുണ്ടാക്കിയിട്ടില്ല: രമേശ് ചെന്നിത്തല

കേരളത്തിലെ ആദ്യ ടോട്ടല്‍ ഓട്ടോമേറ്റഡ് ലാബുമായി രാജഗിരി ആശുപത്രി

അടുത്ത ലേഖനം
Show comments