Webdunia - Bharat's app for daily news and videos

Install App

നിറം മാറാത്ത കോൺഗ്രസ് കോട്ട- വയനാട്

ഏഴ് അസംബ്ലി മണ്ഡലങ്ങളിൽ മൂന്നേണ്ണവും സംവരണം. ഇങ്ങനെ ധാരാളം പ്രത്യേകതകളുള്ള മണ്ഡലമാണ് വയനാട്.

Webdunia
ചൊവ്വ, 2 ഏപ്രില്‍ 2019 (17:05 IST)
ഒരിക്കലും തങ്ങളെ വിട്ടുകളയില്ല എന്ന് കോൺഗ്രസിനു ഉറപ്പുള്ള മണ്ഡലമാണ് വയനാട്. ആ ഉറപ്പിന്റെ ബലത്തിലാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും രണ്ടാം മണ്ഡലമായി അമേഠി തെരഞ്ഞെടുത്തിരിക്കുന്നത്. വയനാട്ടിൽ രാഹുൽ ഗാന്ധി സ്ഥാനാർത്ഥിയാകുന്നതോടു കൂടെ ദക്ഷിണേന്ത്യ മുഴുവൻ സ്വാധീനം ചെലുത്താം എന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. തമിഴ്നാട്ടിലെ നീലഗിരി, തേനി പ്രദേശങ്ങളും കർണ്ണാടകയിലെ ചാമരാജ് നഗറുമായും അടുത്തു കിടക്കുന്ന പ്രദേശമാണ് വയനാട്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മണ്ഡലം, ഏറ്റവു കുറവ് വോട്ടർമാരുള്ള ജില്ല. ഏഴ് അസംബ്ലി മണ്ഡലങ്ങളിൽ മൂന്നേണ്ണവും സംവരണം. ഇങ്ങനെ ധാരാളം പ്രത്യേകതകളുള്ള മണ്ഡലമാണ് വയനാട്. 
 
വയനാട് മണ്ഡലം രൂപീകൃതമായതിന് ശേഷമുണ്ടായ രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന് വ്യക്തമായ ഭൂരിപക്ഷമാണ് ലഭിച്ചത്. 2009 ല്‍ 2 ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായിരുന്നെങ്കില്‍ 2014ല്‍ അത് 20,870 ആയി ചുരുങ്ങി. വയനാട് -മലപ്പുറം -കോഴിക്കോട് ജില്ലകളിലായി പരന്ന് കിടക്കുന്ന മണ്ഡലം. വയനാട്ടിലെ കൽപ്പറ്റയും മാനന്തവാടിയും ബത്തേരിയും മലപ്പുറത്തെ നിലമ്പൂരും ഏറനാടും വണ്ടൂരും കോഴിക്കോട്ടെ തിരുവമ്പാടിയും ചേര്‍ന്നാല്‍ വയനാട് ലോക്സഭാ മണ്ഡലം. നാളിത് വരെ കണ്ടത് രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പുകള്‍. രണ്ടിലും യു.ഡി.എഫിന് വ്യക്തമായ ഭൂരിപക്ഷം.
 
13,25,788 വോട്ടര്‍മാരുള്ള വയനാട് കോൺഗ്രസിന് ഏറ്റവും സുരക്ഷിതമായ മണ്ഡലമാണ്.2009ല്‍ ആദ്യ തെരഞ്ഞെടുപ്പില്‍ 4,10,703 വോട്ട് നേടി റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ എം.ഐ ഷാനവാസ് ലോകസഭയിലെത്തി. സി.പി.ഐ സ്ഥാനാര്‍ഥിക്ക് ലഭിച്ചത് 2,57,264 വോട്ടുകള്‍. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും യു.ഡി.എഫ് കരുത്തുകാട്ടി. മാനന്തവാടിയില്‍ പി.കെ ജയലക്ഷ്മിയും സുല്‍ത്താന്‍ ബത്തേരിയില്‍ ഐ.സി ബാലകൃഷ്ണനും കല്‍പ്പറ്റയില്‍ ശ്രേയാംസ് കുമാറും തിരുവമ്പാടിയില്‍ സി.മോയിന്‍കുട്ടിയും പി.കെ ബഷീറും ആര്യാടന്‍ മുഹമ്മദും എ.പി അനില്‍കുമാറും നിയമസഭയിലെത്തി. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും യു.ഡി.എഫ് ആധിപത്യമായിരുന്നു മണ്ഡലത്തില്‍ കണ്ടത്. രണ്ടാം മൂഴത്തില്‍ 3,77,035 വോട്ടുകള്‍ നേടി ഷാനവാസ് വെന്നിക്കൊടി പാറിച്ചു. ഇഞ്ചോടിഞ്ച് മത്സരം നടന്ന തെരെഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ഥി സി.പി.ഐയുടെ സത്യന്‍ മൊകേരി നേടിയത് 3,56,165 വോട്ടുകള്‍. ഭൂരിപക്ഷം 20,870 ആയി ചുരുങ്ങി.
 
2016ല്‍ കാര്യങ്ങള്‍ അല്‍പം മാറി മറിഞ്ഞു. 7 മണ്ഡലങ്ങളില്‍ 4 എണ്ണം എല്‍.ഡി.എഫ് പിടിച്ചെടുത്തു. മാനന്തവാടിയില്‍ ഒ.ആര്‍ കേളുവും കല്‍പ്പറ്റയില്‍ സി.കെ ശശീന്ദ്രനും തിരുവമ്പാടിയില്‍ ജോര്‍ജ് എം തോമസും നിലമ്പൂരില്‍ പി.വി അന്‍വറും നിയമസഭയിലെത്തി. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നോക്കിയാല്‍ മേല്‍ക്കൈ എല്‍.ഡി.എഫിനാണെങ്കിലും കഴിഞ്ഞ രണ്ട് ലോക്സഭ തെരെഞ്ഞെടുപ്പുകളില്‍ 7 നിയോജക മണ്ഡലങ്ങളിലും എം.ഐ ഷാനവാസ് നേടിയ വോട്ട് കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം കൂട്ടി. നിയമസഭാ തെരഞ്ഞെടുപ്പിന്റെ കണക്കില്‍ എല്‍.ഡി.എഫിനാണ് മുന്‍തൂക്കമെങ്കിലും കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയാണ് വയനാട് മണ്ഡലം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒഴുക്ക് തെക്ക്- കിഴക്ക് ദിശയിൽ: കണ്ടെയ്നറുകൾ തൃശൂർ- എറണാകുളം തീരത്തേക്ക് ഒഴുകിയെത്താൻ സാധ്യത

ജോലിയിൽ കയറി ദിവസങ്ങൾ മാത്രം, പാലക്കാട് പോലീസ് ഉദ്യോഗസ്ഥൻ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

ഹൈസ്കൂൾ ക്ലാസുകളിലെ അര മണിക്കൂർ സമയവർധന അടുത്തയാഴ്ച പ്രാബല്യത്തിൽ

'ദിയയ്ക്ക് ആവശ്യം നായയെ, ഭർത്താവിന്റെ സംസാരം പൂവാലനെ പോലെ, കൃഷ്ണകുമാർ വസ്ത്രത്തിൽ പിടിച്ച് വലിച്ചു': യുവതികളുടെ ആരോപണങ്ങളെല്ലാം വ്യാജം?

പണം എ.ടി.എമ്മിൽ നിന്നെടുത്ത് ദിയയ്ക്ക് കൊടുത്തെന്ന ജീവനക്കാരുടെ വാദം പൊളിയുന്നു

അടുത്ത ലേഖനം
Show comments