Webdunia - Bharat's app for daily news and videos

Install App

വീറും വാശിയുമേറിയ ത്രികോണ മത്സരത്തിലേക്ക് തലസ്ഥാനം

മൂന്നാം വട്ടം ലോക്സ്ഭാ തെരഞ്ഞെടുപ്പിനെ നേരിടാനായി ഒരുങ്ങുകയാണ് ഇത്തവണ ശശി തരൂർ.

Webdunia
ചൊവ്വ, 19 മാര്‍ച്ച് 2019 (15:43 IST)
കുമ്മനം രാജശേഖരൻ കൂടി രംഗപ്രവേശനം ചെയ്തതോടു കൂടി അതിശക്തമായ ഒരു ത്രികോണ മത്സരത്തിനു വേദിയാവുകയാണ് തലസ്ഥാനത്തെ തിരുവനന്തപുരം ലോക്സഭാ മണ്ഡലം. സിറ്റിങ് എംപി ശശി തരൂർ തന്നെയാണ് യുഡിഎഫിന്റെ ലോക്സഭാ സ്ഥാനാർത്ഥി. നെടുമങ്ങാട് സിറ്റിങ് എംഎൽഎ സി ദിവാകരനാണ് ഇടതുമുന്നണിയുടെ സ്ഥാനാർത്ഥി. കുമ്മനം രാജശേഖരനാവും എൻഡിഎ സ്ഥാനാർത്ഥി.

 സിപിഎമ്മാണ് ആദ്യം സ്ഥാനാർത്ഥി നിർണ്ണയം നടത്തിയിരുന്നത്. സിപിഐ സംസ്ഥാന കൗൺസിൽ അംഗമാണ് അദ്ദേഹം. മുൻ ഭക്ഷ്യം പൊതു വിതരണ വകുപ്പ് മന്ത്രി തുടങ്ങി നിരവധി സ്ഥാനങ്ങളാണ് അദ്ദേഹം വഹിച്ചിരുന്നത്. ഇടതു മുന്നണി കളത്തിലിറക്കിയ ആറ് സിറ്റിങ് എംഎൽഎമാരിൽ ഒരാളാണ് സി ദിവാകരൻ. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അഗ്രകണ്യനാണ് സി ദിവാകരൻ. എന്നാൽ നിരവധി അടിയോഴുക്കുകൾ ഈ സമയത്ത് അദ്ദേഹം നേരിടെണ്ടിയിരിക്കുന്നു. ശബരിമല വിഷയത്തിൽ സർക്കാർ സ്വീകരിച്ച നിലപാടഇനോട് എതിർപ്പുളവാക്കുന്നതായിരുന്നു സാമുദായിക സംഘടനയായ എൻഎസ്എസ് സ്വീകരിച്ച നിലപാട്. എൻഎസ്എസ് ഇടഞ്ഞു നിൽക്കുന്നത് ഇടതുപക്ഷത്തിനു തിരിച്ചടിയാകും എന്ന് ഉറപ്പാണ്. 
 
മൂന്നാം വട്ടം ലോക്സ്ഭാ തെരഞ്ഞെടുപ്പിനെ നേരിടാനായി ഒരുങ്ങുകയാണ് ഇത്തവണ ശശി തരൂർ. ശശി തരൂതിനു ഏറെ സ്വാദീനമുളള മണ്ഡലമാണ് തിരുവനന്തപുരം.ഐക്യരാഷ്ട്ര സഭയുടെ നയതന്ത്രഞ്ജനായിരുന്നു തരൂർ. കേന്ദ്രമാനവ വിഭവ ശേഷി സഹമന്ത്രി, മുൻ വിദേശകാര്യ സഹമന്ത്രി തുടങ്ങി നിരവധി ഔദ്യോഗിക പദവികളാണ് ശശി തരൂർ വഹിച്ചിട്ടുളളത്. കോൺഗ്രസിൽ അടിയുറച്ചു നിൽക്കുന്ന ഒരു വിഭാഗം നായർ സമൂഹം തെരഞ്ഞെടുപ്പിൽ തരൂരിനു പിന്തുണ വർദ്ധിപ്പിക്കുമെന്നത് മറ്റോരു വസ്തുതയാണ്.ശബരിമല വിഷയത്തിൽ ബിജെപി നിലപാടുകൾക്ക് സമുദായത്തിൽ സ്വീകാര്യത നേടാനായത് കോൺഗ്രസിനെ അസ്വസ്ഥമാക്കുന്ന ഒരു ഘടകമാണ്.
 
കുമ്മനം രാജശേഖരൻ മുൻ മിസോറാം ഗവർണറും ബിജെപി സംസ്ഥാന അധ്യക്ഷനുമായിരുന്നു.സംഘപരിവാർ സംഘടനകളുടെ പ്രിയങ്കര നേതാക്കളിലൊളായിരുന്നു അദ്ദേഹം. കുമ്മനം രാജശേഖരന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ബിജെപിയിൽ തന്നെ ആദ്യം ഭിന്നാഭിപ്രായങ്ങളുണ്ടായിരുന്നു. ബിജെപിയുടെ ജനകീയ മുഖം എന്നു തന്നെ അദ്ദേഹത്തെ വിശേഷിപ്പിക്കാം. കാത്തിരുന്നു കാണാം ഇവരിൽ ആരാണ് തിരുവനന്തപുരം മണ്ഡലം പിടിച്ചടക്കുക എന്ന്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Rains: പെയ്തു കഴിഞ്ഞിട്ടില്ല; തീവ്ര ന്യൂനമര്‍ദ്ദത്തിനു പിന്നാലെ ചുഴലിക്കാറ്റ്, മഴ കനക്കും

Bhaskara Karanavar Murder Case: ഭാസ്‌കര കാരണവര്‍ വധക്കേസ്; പ്രതി ഷെറിന്‍ ജയില്‍ മോചിതയായി

സഹപാഠികൾ വിലക്കിയിട്ടും ഷീറ്റിന് മുകളിൽ വലിഞ്ഞുകയറി; ഷോക്കേറ്റ് മരിച്ച വിദ്യാർത്ഥിയെ കുറ്റപ്പെടുത്തി മന്ത്രി ചിഞ്ചുറാണി

Rain Alert: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ; മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്, സ്‌കൂളുകൾക്ക് അവധി

കൊല്ലത്ത് സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ഷോക്കേറ്റ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു; അസ്വാഭാവിക മരണത്തിന് കേസെടുത്തു

അടുത്ത ലേഖനം
Show comments