Webdunia - Bharat's app for daily news and videos

Install App

ഭക്ഷണവും വെള്ളവുമില്ല, അസമിൽ കൊവിഡ് രോഗികൾ ദേശീയപാത ഉപരോധിച്ചു

Webdunia
വെള്ളി, 17 ജൂലൈ 2020 (11:39 IST)
ഗുവാഹത്തി: കോവിഡ് ചികിത്സാ കേന്ദ്രത്തിൽ ഭക്ഷണവും വെള്ളവും ലഭിക്കാത്തതിനെ തുടര്‍ന്ന്​കോവിഡ് രോഗികള്‍ ദേശീയപാത ഉപരോധിച്ചു. അസമിലെ കാമരൂപ് ജില്ലയിലെ ചാങ്‌സാരിയിലാണ്​സംഭവം. സംഘടിച്ച നൂറോളം രോഗികള്‍ ദേശീയപാത 31 ഉപരോധിക്കുകയായിരുന്നു. പ്രശനം പരിഹരിയ്ക്കാം എന്ന് കാമരൂപ ഡെപ്യൂട്ടി കമ്മീഷ്ണർ ഉറപ്പു നൽകിയതോടെയാണ് രോഗികൾ തിരികെ മടങ്ങിയത്.  
 
രോഗികള്‍ മടങ്ങിയ ശേഷവും പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനിൽക്കുനുണ്ട് എന്ന് പൊലീസ് ഉദ്യോസ്ഥർ വ്യക്തമാക്കി. ഭക്ഷണവും വെള്ളവും ലഭിയ്ക്കുന്നില്ല എന്നും കിടക്കൾ പര്യാപ്തമല്ലെന്നുമായിരുന്നു രോഗികളുടെ പരാതി. ഒരു മുറിയിൽ 10 മുതൽ 12 പേരെ വരെ പ്രവേശിപ്പിയ്ക്കുന്നു എന്നും രോഗികൾ പരാതി ഉന്നയിച്ചു. ഇക്കാര്യങ്ങൾ പരിശോധിച്ച് പരിഹരിയ്ക്കാൻ ശ്രമിയ്ക്കമെന്ന് ഡെപ്യൂട്ടി കമ്മീഷ്ണർ രോഗികൾക്ക് ഉറപ്പ് നൽകി. കൊവിഡ് കെയർ സെന്ററിലെ സൗകര്യങ്ങൾ ഇഷ്ടപ്പെടാത്തവർക്ക് ഹോം ക്വറന്റീൻ തെരെഞ്ഞെടുക്കാം എന്നായിരുന്നു അസം ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഹിമാന്ത ബിശ്വ ശർമ്മയുടെ പ്രതികരണം.  
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

വിസ നിയമം ലംഘിച്ചു, യുഎഇയിൽ 32,000 പ്രവാസികൾ പിടിയിൽ

ഇനി സ്ക്രോൾ ചെയ്യാൻ പോലും ബുദ്ധിമുട്ടേണ്ട, ഓട്ടോമാറ്റിക് സ്കോളിങ് ഓപ്ഷൻ അവതരിപ്പിച്ച് ഇൻസ്റ്റഗ്രാം

Karkadaka Vavubali: കർക്കിടക വാവുബലി, ഒരുക്കങ്ങൾ വിലയിരുത്തി കളക്ടർ

Kerala Rain: മുന്നറിയിപ്പിൽ മാറ്റം, ഞായറാഴ്ച വരെ സംസ്ഥാനത്ത് അതിശക്തമായ മഴ

18നും 31നും ഇടയിൽ പ്രായമായ സ്ത്രീകളെ ജോലി വാഗ്ദാനം ചെയ്ത് ബിഹാറിലേക്ക് കടത്താൻ ശ്രമം, രക്ഷപ്പെടുത്തിയത് റെയിൽവേ ജീവനക്കാർ

അടുത്ത ലേഖനം
Show comments