Webdunia - Bharat's app for daily news and videos

Install App

ഒഡീഷ ഭയന്നു വിറച്ചപ്പോള്‍ അവള്‍ പിറന്നു വീണു; ഡോക്ടര്‍മാര്‍ അവള്‍ക്ക് ഫോനി എന്ന പേരും നല്‍കി

Webdunia
വെള്ളി, 3 മെയ് 2019 (19:20 IST)
ഫോനി ചുഴലിക്കാറ്റ് ഒഡീഷയില്‍ വീശിയടിച്ച ദിവസം ഭുവനേശ്വറിൽ ഉണ്ടായ കുഞ്ഞിന് ഫോനി എന്ന് പേരിട്ടു. റെയില്‍വെ ആശുപത്രിയില്‍ രാവിലെ 11.03 നായിരുന്നു പെണ്‍ കുഞ്ഞിന്റെ ജനനം. ഡോക്ടര്‍മാരും റെയില്‍വെ അധികൃതരും കുഞ്ഞിന് ഫോനി എന്ന പേര് നിര്‍ദേശിക്കുകയും മാതാപിതാക്കള്‍ ഇത് അംഗീകരിക്കുകയുമായിരുന്നു.

ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ മാത്രം അകലെയുള്ള മഞ്ചേശ്വറിലെ റെയില്‍വെ ആശുപത്രിയിലാണ് പെണ്‍കുഞ്ഞ് ജനിച്ചത്. മഞ്ചേശ്വറിലുള്ള കോച്ച് റിപ്പയര്‍ വര്‍ക്ക് ഷോപ്പിലെ ഹെല്‍പ്പറായ 32 വയസുള്ള റെയില്‍വെ ജീവനക്കാരിയുടെ കുഞ്ഞാണ് അവള്‍.

അമ്മയും കുഞ്ഞും സുഖമായി കഴിയുന്നുവെന്ന് റെയില്‍‌വേ അധികൃതര്‍ വ്യക്തമാക്കി. 'Fani' എന്നെഴുതുന്ന ചുഴലിക്കാറ്റിന്റെ പേര് ‘ഫോനി’ എന്നാണ് ഉച്ചരിക്കുക. ബംഗ്ലദേശാണ് ഈ പേര് നിർദ്ദേശിച്ചത്. പാമ്പിന്റെ പത്തിയെന്നാണ് ഈ വാക്കിന്റെ ഏകദേശ അർഥം.

കഴിഞ്ഞ ഇരുപത് വർഷത്തിനിടെ ഇന്ത്യ കണ്ട ഏറ്റവും ശക്തിയേറിയ ചുഴലിക്കൊടുങ്കാറ്റാണ് ഫോനി. വേനൽക്കാലത്ത് ചുഴലിക്കാറ്റുകൾ അപൂർവമാണ്. വെള്ളിയാഴ്ച രാവിലെയോടെയാണ് ഫോനി ചുഴലിക്കാറ്റ് ഒഡീഷ തീരം തൊടുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

പി എം കിസാൻ പദ്ധതി, അടുത്ത ഗഡു ഓഗസ്റ്റ് 2ന്

ഹയര്‍ സെക്കണ്ടറി സ്പോട്ട് അഡ്മിഷന്‍; പ്രവേശനം നേടേണ്ടത് നാളെ

പത്ത് വയസ്സുകാരിയുടെ വയറ്റില്‍ നിന്ന് അര കിലോ മുടികെട്ട് പുറത്തെടുത്തു

അമേരിക്കയുമായുള്ള വ്യാപാര കരാറില്‍ ഉടന്‍ തീരുമാനമായില്ലെങ്കില്‍ ഇന്ത്യയ്ക്ക് ഉയര്‍ന്ന താരീഫ് ചുമത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ്

വയനാട് ചൂരൽമല ദുരന്തം: പുനരധിവാസത്തിനും നഷ്ടപരിഹാരത്തിനും മന്ത്രിസഭായോഗത്തിൽ നിർണായക തീരുമാനങ്ങൾ

അടുത്ത ലേഖനം
Show comments