Webdunia - Bharat's app for daily news and videos

Install App

ഭിക്ഷ യാചിച്ച് എട്ടുവയസുകാരിയും മാതാവും കൂടി 45 ദിവസത്തിനുള്ളിൽ നേടിയത് രണ്ടര ലക്ഷം രൂപ

എ കെ ജെ അയ്യർ
തിങ്കള്‍, 12 ഫെബ്രുവരി 2024 (15:18 IST)
ഇൻഡോർ: ദിവസവും രാവിലെ മുതൽ വൈകിട്ട് വരെ എട്ടു വയസുള്ള മകളും മാതാവും ചേർന്ന് ഭിക്ഷാടനത്തിലൂടെ 45 ദിവസത്തിനുള്ളിൽ നേടിയത് ഒന്നും രണ്ടും രൂപയല്ല - രണ്ടര ലക്ഷം രൂപയാണ് ഇവർ നേടിയത്. മധ്യപ്രദേശിലെ ഇൻഡോറിൽ കുട്ടിയേയും മാതാവിനെയും പോലീസ് പിടികൂടിയപ്പോഴാണ് ഈ വിവരം പുറത്തായത്.
 
ഇൻഡോറിലെ വളരെ തിരക്കുള്ള ലവ കുശ സ്ക്വയറിലാണ് ഇവർ ഭിക്ഷ യാചിക്കാനിറങ്ങുന്നത്. യാചക നിരോധിത മേഖലയായ ഇവിടെ കുട്ടി യാചക വൃത്തിയിൽ ഏർപ്പെട്ടതിനാലാണ് പോലീസ് ചോദ്യം ചെയ്തതും തുടർന്ന് കുട്ടിയേയും മാതാവിനെയും പിടികൂടി അഭയ കേന്ദ്രത്തിൽ ആക്കിയതും. സ്ത്രീയെ കൂടാതെ അവരുടെ ഭർത്താവും മറ്റു കുട്ടികളും അടുത്ത് തന്നെ യാചക വൃത്തിയിൽ ഏർപ്പെട്ടിരുന്നു. ഇവിടുത്തെ ഒരു ആരാധനാലയത്തിലേക്ക് നിരവധി പേർ എത്തുന്ന ഒരു വഴിയാണിത്. അതിനാലാണ് ഇവർ ഈ സ്ഥലം തെരഞ്ഞെടുത്തത് എന്ന് പിടിയിലായ സ്ത്രീ വെളിപ്പെടുത്തി.
 
ഇവരുടെ മറ്റു രണ്ടു കുട്ടികൾ രാജസ്ഥാനിലുള്ള ഗ്രാമത്തിലെ മുത്തശ്ശനും മുത്താസിക്കും ഒപ്പമാണുള്ളത്. ഇവർക്ക് ലഭിച്ച പണത്തിൽ നിന്ന് ഒരു ലക്ഷം രൂപ ഇവർ അവർക്ക് അയച്ചു. ബാക്കി അര ലക്ഷം ബാങ്കിൽ നിക്ഷേപിച്ചു എന്നാണു പറയുന്നത്. ഇവർക്ക് വീട്, കാർ, സ്മാർട്ട് ഫോൺ, ഇലക്ട്രിക് ഉപകരണങ്ങൾ എന്നിവ ഉള്ളതായാണ് റിപ്പോർട്ടുകൾ.
 
പെൺകുട്ടിയെ പിടികൂടിയപ്പോൾ കുട്ടി രാവിലെ മുതൽ ഉച്ച വരെ ഭിക്ഷയാചിച്ച് 600 നേടി എന്നാണു വെളിപ്പെടുത്തിയത്. മാതാവിനെ പിടികൂടുമ്പോൾ അവരുടെ കൈവശം 19000 രൂപയുണ്ടായിരുന്നു. എന്നാൽ കുട്ടിയുടെ പിതാവിനെയും മറ്റു മക്കളെയും പിടികൂടാൻ കഴിഞ്ഞില്ല. രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളിൽ ഒന്നാം സ്ഥാനത്തുള്ള ഇൻഡോറിലെ യാചക രഹിത മേഖലയാക്കുക എന്ന ലക്ഷ്യത്തിലാണ് സർക്കാർ. ഇതിന്റെ ഭാഗമായാണ് യാചകരെ പിടികൂടുന്നതും ഒഴിപ്പിക്കുന്നതും.     
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലിയേക്കര ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കും

ഇ- ചെല്ലാൻ തട്ടിപ്പ്:മലയാളത്തിലും ക്ലിക്ക് ചെയ്യരുത്, എങ്ങനെ വ്യാജനെ അറിയാം?, പോം വഴി നിർദേശിച്ച് എംവിഡി

കീഴടങ്ങു, ഞങ്ങള്‍ക്ക് സമാധാനമായി കഴിയണം: ഭീകരവാദി ആദിലിന്റെ കുടുംബം

മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള കര്‍ദിനാള്‍മാരുടെ യോഗമായ പേപ്പല്‍ കോണ്‍ക്ലേവ് മെയ് 7ന് നടക്കും

China - Pakistan: 'ഇന്ത്യ പേടിക്കണോ?' ചൈനീസ് മിസൈലുകള്‍ പാക്കിസ്ഥാനു എന്തിനാണ്?

അടുത്ത ലേഖനം
Show comments