Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗർഭം തുടരാൻ അതിജീവിതയെ നിർബന്ധിക്കാനാവില്ല, സുപ്രധാന വിധിയുമായി ബോംബെ ഹൈക്കോടതി

Court

അഭിറാം മനോഹർ

, ഞായര്‍, 22 ജൂണ്‍ 2025 (18:16 IST)
ലൈംഗികാതിക്രമം നേരിട്ട അതിജീവിതയെ അനാവശ്യ ഗര്‍ഭം തുടരാനായി നിര്‍ബന്ധിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. മെഡിക്കല്‍ വിദഗ്ധരുടെ പ്രതികൂല റിപ്പോര്‍ട്ട് ഉണ്ടായിട്ടും 12 വയസുള്ള പെണ്‍കുട്ടിക്ക് 28 ആഴ്ചത്തെ ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുമതി നല്‍കികൊണ്ടാണ് കോടതിയുടെ വിധി.
 
പെണ്‍കുട്ടിയുടെ ആഗ്രഹത്തിന് വിരുദ്ധമായി ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍ നിര്‍ബന്ധിതരാകുകയാണെങ്കില്‍ അവളുടെ തീരുമാനമെടുക്കാനുള്ള അവകാശത്തെ അത് ഇല്ലാതെയാക്കുമെന്ന് കോടതി നിരീക്ഷിച്ചു. പെണ്‍കുട്ടിയെ പരിശോധിച്ച ശേഷം പെണ്‍കുട്ടിയുടെ പ്രായവും അണ്ഡത്തിന്റെ വളര്‍ച്ചയും കണക്കിലെടുത്ത് ഗര്‍ഭച്ഛിദ്രം അപകടകരമാണെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ജസ്റ്റിസുമാരായ നിതിന്‍ സാംബ്രെ, സച്ചിന്‍ ദേശ്മുഖ് എന്നിവടങ്ങിയ ബെഞ്ച് ഗര്‍ഭച്ഛിദ്രം അനുവദിക്കണമെന്ന് ഉത്തരവില്‍ വ്യക്തമാക്കി.
 
 സ്വന്തം അമ്മാവന്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും ഗര്‍ഭിണിയായ ശേഷമാണ് ഇക്കാര്യം വീട്ടുകാര്‍ അറിഞ്ഞതെന്നും മാതാപിതാക്കള്‍ വഴി നല്‍കിയ ഹര്‍ജിയില്‍ അതിജീവിത പറയുന്നു. 2025 ജൂണ്‍ അഞ്ചിന് കുറ്റാരോപിതനായ അമ്മാവനെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരുന്നു.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗുരുവായൂർ ഭണ്ഡാരം വരവ് 7.25 കോടി