Webdunia - Bharat's app for daily news and videos

Install App

മുംബൈയില്‍ നിന്ന് തുര്‍ക്കിയിലേക്കുള്ള വിമാനങ്ങള്‍ നിര്‍ത്തിവയ്ക്കണം: മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും കത്ത് നല്‍കി ശിവസേന നേതാവ്

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഭട്‌നാവിസ് ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ , ഗവര്‍ണര്‍ സിപി രാധാകൃഷ്ണന്‍ എന്നിവര്‍ക്ക് കത്തയച്ചത്.

സിആര്‍ രവിചന്ദ്രന്‍
ശനി, 24 മെയ് 2025 (20:54 IST)
മുംബൈയില്‍ നിന്ന് തുര്‍ക്കിയിലേക്കുള്ള വിമാനങ്ങള്‍ നിര്‍ത്തിവയ്ക്കാനാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും കത്ത്. ശിവസേന നേതാവും സാമൂഹ്യ മാധ്യമങ്ങളുടെ ചുമതലയുമുള്ള രാഹുല്‍ കനല്‍ ആണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഭട്‌നാവിസ് ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ , ഗവര്‍ണര്‍ സിപി രാധാകൃഷ്ണന്‍ എന്നിവര്‍ക്ക് കത്തയച്ചത്.
 
ഭീകരവാദത്തെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കുന്നത് വരെ തുര്‍ക്കിയിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്. രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധത്തില്‍ മുംബൈയ്ക്ക് പ്രധാന സ്ഥാനമാണുള്ളത്. ഇന്ത്യയുടെ ടൂറിസം മേഖലയ്ക്ക് തന്നെ വലിയ സംഭാവന നല്‍കുന്ന നഗരമാണ് മുംമ്പെ. തുര്‍ക്കിയില്‍ ടൂറിസ്റ്റുകളായി എത്തുന്നത് പ്രധാനമായും ഇന്ത്യക്കാരാണ്. എന്നാല്‍ ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിനെതിരായി പാക്കിസ്ഥാന് പിന്തുണ നല്‍കിയിരിക്കുന്ന തുര്‍ക്കിയിലേക്ക് ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ എത്തുന്നത് തടയേണ്ടതാണ്. ഇതിനായി മുംബൈയില്‍ നിന്നും തുര്‍ക്കിയിലേക്കുള്ള എല്ലാ വിമാനങ്ങളും നിര്‍ത്തിവയ്ക്കണമെന്ന് ഞാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണെന്ന് രാഹുല്‍ കത്തില്‍ പറയുന്നു. 
 
അതേസമയം 40 വര്‍ഷത്തിനിടെ പാക് ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 20000ലധികം ഇന്ത്യക്കാരാണെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അംബാസിഡര്‍ പര്‍വ്വതനേനി ഹരീഷ് പറഞ്ഞു. ഐക്യരാഷ്ട്രസഭയില്‍ സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയിലാണ് ഇന്ത്യയുടെ ഭാഗം വ്യക്തമാക്കിയത്. സിന്ധുനദി ജല കരാര്‍ മരവിപ്പിച്ചതുമായി ബന്ധപ്പെട്ട് പാകിസ്ഥാന്‍ നല്‍കിയത് തെറ്റിദ്ധാരണ പരത്തുന്ന വിവരങ്ങളാണെന്ന് അംബാസിഡര്‍ സഭയില്‍ പറഞ്ഞു. പാകിസ്ഥാന്‍ തീവ്രവാദികള്‍ക്ക് നല്‍കിവരുന്ന പിന്തുണ അവസാനിപ്പിക്കാതെ സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടി പിന്‍വലിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഏപ്രില്‍ 22ന് ജമ്മുകാശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെയാണ് പാകിസ്താനെതിരെ ഇന്ത്യയുടെ കടുത്ത നടപടി ഉണ്ടായത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മലപ്പുറത്ത് കനത്ത മഴ: നാളെ മദ്‌റസകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

High Alert: കടലില്‍ വീണ കാര്‍ഗോ തൊടരുത്; കോസ്റ്റ് ഗാര്‍ഡിന്റെ മുന്നറിയിപ്പ്

40 വര്‍ഷത്തിനിടെ പാക് ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 20000ലധികം ഇന്ത്യക്കാര്‍: ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ

Kerala Weather: കാലവര്‍ഷം എത്തി; വരും ദിവസങ്ങളില്‍ അതീവ ജാഗ്രത, പേടിക്കണം കാറ്റിനെ

കേരളത്തിൽ 28,000 കോവിഡ് മരണം സർക്കാർ മറച്ചുവെച്ചുവെന്ന് വി.ഡി സതീശൻ

അടുത്ത ലേഖനം
Show comments