Webdunia - Bharat's app for daily news and videos

Install App

യുദ്ധത്തിലേക്ക് നീങ്ങിയാൽ പാകിസ്ഥാൻ താങ്ങില്ല, SCALP, HAMMER, BRAHMOS അടക്കം ഇന്ത്യയ്ക്കുള്ളത് ക്രൂയിസ് മിസൈലുകളുടെ ശേഖരം

വ്യാഴാഴ്ച വൈകീട്ട് നടത്തിയ പത്രസമ്മേളനത്തില്‍ പാക് പ്രകോപനമുണ്ടായാല്‍ അതിനനുസരിച്ചുള്ള മറുപടിയുണ്ടാകുമെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.

അഭിറാം മനോഹർ
വ്യാഴം, 8 മെയ് 2025 (22:51 IST)
അതിര്‍ത്തി കടന്നുള്ള പാക് വ്യോമാക്രമണം ഇന്ത്യ പരാജയപ്പെടുത്തിയതിന് പിന്നാലെ പാകിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. യുദ്ധ പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കില്‍ കൂടിയും വ്യാഴാഴ്ച വൈകീട്ട് നടത്തിയ പത്രസമ്മേളനത്തില്‍ പാക് പ്രകോപനമുണ്ടായാല്‍ അതിനനുസരിച്ചുള്ള മറുപടിയുണ്ടാകുമെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. പാകിസ്ഥാനിലെ ജനങ്ങളെയോ സൈനികതാവളങ്ങളെയോ ഇന്ത്യ ലക്ഷ്യമിട്ടിട്ടില്ലെന്നും സിവിലിയന്‍സിന് നഷ്ടമുണ്ടാക്കാതെ ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യ തകര്‍ത്തെതുന്നുമായിരുന്നു ഇന്ത്യയുടെ പ്രതികരണം. ഇപ്പോള്‍ ജമ്മുവിലെയും ഗുജറാത്തിലെയും രാജസ്ഥാനിലെയും അതിര്‍ത്തിപ്രദേശങ്ങളില്‍ പാകിസ്ഥാന്‍ മുന്നോട്ട് പോയതോടെ ഇന്ത്യയും ശക്തമായ ആക്രമണം നടത്തുമെന്ന് ഉറപ്പാണ്. ഡ്രോണുകള്‍ ഉപയോഗിച്ചാകുമോ മിസലുകള്‍ ഉപയോഗിക്കുമോ എന്ന ആശങ്കയിലാണ് ലോകം ഒന്നടങ്കം. സ്‌കാല്പ്, ഹാമ്മര്‍,ബ്രഹ്മോസ് അടക്കം ശക്തമായ ക്രൂയിസ് മിസൈലുകളുടെ ശേഖരമാണ് ഇന്ത്യക്കുള്ളത്.
 
Scalp Missiles
SCALP (Storm Shadow) - ഉന്നത സ്റ്റെല്‍ത്ത് ക്രൂയിസ് മിസൈല്‍
നിര്‍മ്മാതാവ്: MBDA (യൂറോപ്യന്‍ മള്‍ട്ടിനാഷണല്‍ കമ്പനി)
റേഞ്ച്: 450 കിലോമീറ്റര്‍
പ്രത്യേകതകള്‍:
 
സ്റ്റെല്‍ത്ത് സാങ്കേതികവിദ്യ: റഡാര്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടുള്ള രീതിയില്‍ ഡിസൈന്‍ ചെയ്തിരിക്കുന്നു.എല്ലാ കാലാവസ്ഥയിലും പ്രവര്‍ത്തനക്ഷമം: രാത്രിയിലും കൊടുങ്കാറ്റിലും ഫയര്‍ ചെയ്യാന്‍ കഴിയും.
 
ഉയര്‍ന്ന കൃത്യത: INS (Inertial Navigation), GPS, ടെറെയിന്‍ റഫറന്‍സിംഗ് എന്നിവ ഉപയോഗിച്ച് ലക്ഷ്യത്തില്‍ കൃത്യമായി തട്ടുന്നു.
 
ബങ്കറുകള്‍ തകര്‍ക്കാനുള്ള കഴിവ്: ഉയര്‍ന്ന ഊര്‍ജ്ജസംഭരണികളും ബങ്കറുകളും തകര്‍ക്കാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നു.
 
ഇന്ത്യയുടെ ഉപയോഗം: റഫാല്‍ യുദ്ധവിമാനങ്ങളില്‍ SCALP മിസൈലുകള്‍ ഇന്ത്യ ഉപയോഗിക്കുന്നു.
Hammer Missiles
 
2. HAMMER - റഫാലിനായുള്ള എയര്‍-ടു-ഗ്രൗണ്ട് മിസൈല്‍
നിര്‍മ്മാതാവ്: സഫ്രാന്‍ ഗ്രൂപ്പ് (ഫ്രാന്‍സ്)
റേഞ്ച്: 70 കിലോമീറ്റര്‍
പ്രത്യേകതകള്‍:
 
പ്രിസിഷന്‍ ഗൈഡഡ്: ലക്ഷ്യത്തില്‍ കൃത്യമായി തട്ടാന്‍ കഴിയുന്നു.ജാമിംഗ്-പ്രൂഫ്: എതിരാളികളുടെ ഇലക്ട്രോണിക് ഇടപെടലുകള്‍ക്ക് വിധേയമാകാത്തതാണ്.
 
കുറഞ്ഞ ഉയരത്തില്‍ നിന്ന് ഫയര്‍ ചെയ്യാം: പര്‍വതപ്രദേശങ്ങളിലും ബുദ്ധിമുട്ടുള്ള ഭൂപ്രകൃതിയിലും പ്രവര്‍ത്തിക്കാനാകും.
 
വിവിധ ആയുധങ്ങളില്‍ ഘടിപ്പിക്കാം: ബോംബുകള്‍, ഗൈഡഡ് സിസ്റ്റങ്ങള്‍ എന്നിവയുമായി യോജിപ്പിക്കാം.
 
ഇന്ത്യയുടെ ഉപയോഗം: റഫാല്‍ വിമാനങ്ങളില്‍ HAMMER സിസ്റ്റം ഇന്ത്യ ഏറ്റെടുത്തിട്ടുണ്ട്.
 
3. BRAHMOS - സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍
നിര്‍മ്മാതാവ്: ബ്രഹ്മോസ് എയ്‌റോസ്‌പേസ് (DRDO + റഷ്യന്‍ NPO Mashinostroyeniya)
വേഗത: മാക് 3 (ശബ്ദവേഗതയുടെ മൂന്നിരട്ടി)
റേഞ്ച്: 290-500 കിലോമീറ്റര്‍ (അപ്‌ഗ്രേഡ് ചെയ്ത പതിപ്പുകള്‍)
പ്രത്യേകതകള്‍:
 
ഫയര്‍ ആന്‍ഡ് ഫോര്‍ഗെറ്റ്' തത്വം: ഫയര്‍ ചെയ്ത ശേഷം മിസൈല്‍ സ്വയം ലക്ഷ്യം കണ്ടെത്തുന്നു.ഉയര്‍ന്ന വേഗത: എതിരാളിക്ക് പ്രതിരോധിക്കാന്‍ സമയം ലഭിക്കാത്ത വിധം.
 
മള്‍ട്ടി-പ്ലാറ്റ്‌ഫോം: കര, കപ്പല്‍, വിമാനം എന്നിവയില്‍ നിന്ന് ഫയര്‍ ചെയ്യാം.
 
 200-300 കിലോഗ്രാം പരമ്പരാഗത വാര്‍ഹെഡ് വഹിക്കുന്നു.
 
ഇന്ത്യയുടെ ഉപയോഗം: ഇന്ത്യന്‍ ആര്‍മി, നേവി, എയര്‍ഫോഴ്‌സ് എന്നിവയില്‍ BRAHMOS പ്രവര്‍ത്തനക്ഷമമാണ്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Ukraine Drone Attack: റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്നിൻ്റെ ഡ്രോണാക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും, ആദ്യ അലോട്ട്മെൻ്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

Operation Spider Web: യുദ്ധതന്ത്രമാകെ മാറ്റുന്ന യുക്രെയ്‌ന്റെ ഡ്രോണ്‍ വാര്‍ ഫെയര്‍, ഓപ്പറേഷന്‍ സ്‌പൈഡര്‍ വെബിന്റെ പ്രാധാന്യമെന്ത്

ശസ്ത്രക്രിയയ്ക്ക് ശേഷം മുന്‍ കളക്ടര്‍ എം നന്ദകുമാര്‍ കോമയിലായി; തിരുവനന്തപുരത്ത് സര്‍ജനെതിരെ കേസെടുത്തു

എറണാകുളം പെരുമ്പാവൂരിൽ 2 ദിവസം മുൻപ് കാണാതായ 18 കാരിയുടെ മൃതദേഹം കണ്ടെത്തി

ഇനി അങ്കണവാടിയില്‍ ബിരിയാണിയും; കുട്ടികള്‍ക്കുള്ള ഭക്ഷണ മെനു പരിഷ്‌കരിച്ചു

കൊല്ലത്ത് മുടി വെട്ടിയിലെന്ന കാരണത്താല്‍ വിദ്യാര്‍ഥികളായ 14 പേരെ സ്‌കൂളില്‍ നിന്ന് പുറത്താക്കി; മഴ നനഞ്ഞു നിന്നെന്ന് കുട്ടികളുട പരാതി

അടുത്ത ലേഖനം
Show comments