Select Your Language

Notifications

webdunia
webdunia
webdunia
webdunia

പെൺക്കുട്ടിയുമായി അടുപ്പത്തിലായിരുന്നു, കൊലപ്പെടുത്തിയ്ത് അമ്മയും സഹോദരനും ചേർന്ന്: എല്ലാ കുറ്റവും നിഷേധിച്ച് ഹത്രസ് കേസിലെ മുഖ്യപ്രതി

പെൺക്കുട്ടിയുമായി അടുപ്പത്തിലായിരുന്നു, കൊലപ്പെടുത്തിയ്ത് അമ്മയും സഹോദരനും ചേർന്ന്: എല്ലാ കുറ്റവും നിഷേധിച്ച് ഹത്രസ് കേസിലെ മുഖ്യപ്രതി
, വെള്ളി, 9 ഒക്‌ടോബര്‍ 2020 (08:37 IST)
ലക്നൗ: കൊല്ലപ്പെട്ട പെൺകുട്ടിയും താനും തമ്മിൽ അടുപ്പത്തിലായിരുന്നു എന്നും. എന്നാൽ പെൺകുട്ടിയുടെ കുടുംബം ഇത് അംഗികരിച്ചിരുന്നില്ല എന്നും ഹത്രസിൽ പെൺകുട്ടി ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട കേസിലെ മുഖ്യ പ്രതി സന്ദീപ് താക്കൂർ. കുറ്റങ്ങൾ നിഷേധിച്ചുകൊണ്ട് ഹത്രസ് എസ്-പിയ്ക്ക് നൽകിയ കത്തിലാണ് പ്രതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിയ്ക്കുന്നത്. താനടക്കമുള്ള നാല് പ്രതികകളും നിരപരാധികളാണ് എന്നും പെൺകുട്ടിയെ കൊലപ്പെടുത്തിയത് സ്വന്തം അമ്മയും സഹോദരനും ചേർന്നാണെന്നും പ്രതികൾ ആരോപിയ്ക്കുന്നു.  
 
'കൊല്ലപ്പെട്ട പെണ്‍കുട്ടിയുമായി ഞാൻ അടുപ്പത്തിലായിരുന്നു. ഞങ്ങള്‍ തമ്മില്‍ കാണാറുണ്ട്. പലപ്പോഴും ഫോണില്‍ സംസാരിക്കാറുണ്ട്. എന്നാൽ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഞങ്ങളുടെ ബന്ധത്തിന് എതിരായിരുന്നു, സെപ്‌തംബര്‍ 14 നാണ് പെണ്‍കുട്ടിയെ വയലില്‍വച്ച്‌ കാണുന്നത്. പെൺകുട്ടിയുടെ അമ്മയും സഹോദരനും ഒപ്പമുണ്ടായിരുന്നു. അവൾ എന്നോട് പോകാൻ പറഞ്ഞു. അമ്മയും സഹോദരനും ചേർന്ന് അവളെ ക്രൂരമായി മർദ്ദിച്ചു. അതാണ് മരണകാരണമായത്. ഞാൻ അവളോട് തെറ്റായി ഒന്നും ചെയ്തിട്ടില്ല. ഞാനും മറ്റു മൂന്നു പേരും നിരപരാധികളാണ്. കൃത്യമായ അന്വേഷണം നടത്തി ഞങ്ങൾക്ക് നീതി ഉറപ്പാക്കണം.' പ്രതി കത്തിൽ വ്യക്തമാക്കി.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓക്സ്ഫഡ് വാക്സിൻ രാജ്യത്ത് കുറഞ്ഞ വിലയ്ക്ക് ലഭിയ്ക്കുക ജൂലൈ വരെ മാത്രം; അതിന് ശേഷം വില അസ്ട്രസെനക തീരുമാനിയ്ക്കും