Webdunia - Bharat's app for daily news and videos

Install App

ശിക്ഷ നടപ്പാക്കാനാകുന്നില്ലെങ്കിൽ ഭരണഘടന കത്തിച്ചുകളയണം, പോരാട്ടം തുടരും; നിർഭയയുടെ അമ്മ

ചിപ്പി പീലിപ്പോസ്
വെള്ളി, 31 ജനുവരി 2020 (19:02 IST)
നിർഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കുന്നത് സ്റ്റേ ചെയ്തുകൊണ്ടുള്ള കോടതി വിധിയോട് പ്രതികരിച്ച് നിർഭയയുടെ അമ്മ ആശ ദേവി. കോടതിയും സർക്കാരും കുറ്റവാളികൾക്കൊപ്പമാണ് നിൽക്കുന്നതെന്നും ശിക്ഷ നടപ്പിലാക്കാൻ കഴിയുന്നില്ലെങ്കിൽ ഭരണഘടന കത്തിച്ചുകളയണമെന്നും ആശ ദേവി പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു.
 
ഈ നാട്ടിൽ പെൺകുട്ടികൾക്ക് ഒരു വിലയുമില്ലെന്ന് വ്യക്തമാവുകയാണ്. പ്രതികൾ നിയമ വ്യവസ്ഥിതിയെ പരിഹസിക്കുകയാണ്. ഇപ്പോൾ നിയമത്തിലുള്ള വിശ്വാസവും പോയി. നീതിക്കായുള്ള പോരാട്ടം അവസാനിപ്പിക്കില്ല, തുടരും- ആശ ദേവി മാധ്യമങ്ങളോട് പ്രതികരിച്ചു. 
  
നിർഭയ കേസിലെ പ്രതികളുടെ മരണ വാറണ്ട് പട്യാല ഹൗസ് കോടതിയാണ് സ്റ്റേ ചെയ്തത്. വധശിക്ഷ നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ അക്ഷയ്, വിനയ് എന്നിവർ നൽകിയ ഹർജിയിലാണ് പാട്യാൽ ഹൗസ് കോടതിയുടെ നടപടി.
 
ഫെബ്രുവരി 1ന് രാവിലെ വധശിക്ഷ നടപ്പിലാക്കാനാണ് നേരത്തെ ,മരണ വാറണ്ട് പുറപ്പെടുവിച്ചിരുന്നത്. എന്നാൽ ഇതിനിടയിൽ പ്രതികളിൽ രണ്ട് പേർ രാഷ്ട്രപതിയ്ക്ക് ദയാഹർജി നൽകുകയായിരുന്നു. ദയഹർജിയിൽ രാഷ്ട്രപതി തീരുമാനമെടുത്തിട്ടില്ലെന്നുകാട്ടിയാണ് പ്രതികൾ കോടതിയെ സമീപിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments