ട്രെയിനില്‍ സീറ്റിനെ ചൊല്ലി തര്‍ക്കം; യുവാവിനെ കുത്തിക്കൊന്നു

Webdunia
ശനി, 22 ജൂണ്‍ 2019 (14:27 IST)
ട്രെയിനില്‍ സീറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ യുവാവിനെ കുത്തിക്കൊന്നു. ബീഹാറിലെ ഛപര ജംഗ്‌ഷനില്‍ പവന്‍ എക്‌സ്പ്രസിലെ ജനറല്‍ കംമ്പാട്ട്‌മെന്റിലാണ് സംഭവം. അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

ബീഹാറിലെ ദര്‍ഭംഗയില്‍ നിന്ന് മുബൈയിലേക്ക് സഹോദരനും ബന്ധുവിനുമൊപ്പം ട്രെയിനില്‍ സഞ്ചരിച്ച യുവാവാണ് കൊല്ലപ്പെട്ടത്. യാത്രയ്‌ക്കിടെ മുസഫര്‍‌പുരില്‍ നിന്ന് ഒരാള്‍ ട്രെയിനില്‍ കയറുകയും യുവാവിനോട് സീറ്റ് ഒഴിഞ്ഞു നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു. ഇതേ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കവുമുണ്ടായി.

വിവരമറിഞ്ഞ് എത്തിയ പൊലീസ് ബഹളം വെച്ചയാളെ കൂട്ടിക്കൊണ്ടു പോയി. ഇതിനു ശേഷം ട്രെയിനിലെ ശുചിമുറിയിലേക്ക് പോയ യുവാവിനെ ഏറെനേരമായിട്ടും കാണാതായതോടെ സഹോദരന്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് ശുചിമുറിയോട് ചേര്‍ന്നുള്ള സ്ഥലത്ത് കുത്തേറ്റു നിലയില്‍ യുവാവിനെ കണ്ടെത്തിയത്.

കുത്തേറ്റ യുവാവ് ട്രെയിനില്‍ വെച്ചു തന്നെ മരിച്ചുവെന്ന് സഹോദരന്‍ പൊലീസിനോട്  പറഞ്ഞു. സീറ്റിനായി ബഹളം വെച്ചയാളെ പൊലീസ് ഹാജിപുര്‍ സ്‌റ്റേഷന്‍ കഴിഞ്ഞപ്പോള്‍ വിട്ടയച്ചിരുന്നുവെന്നും ഇയാള്‍ പിന്തുടര്‍ന്ന് എത്തി കൊല നടത്തുകയായിരുന്നു എന്നും സഹോദരന്‍ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗവര്‍ണറുടെ സുരക്ഷാ ഡ്യൂട്ടിക്കിടെ മദ്യപിച്ചതായി കണ്ടെത്തിയ പോലീസുകാരനെതിരെ വകുപ്പുതല നടപടി സ്വീകരിക്കും

6 മാസത്തിനകം ഇവിക്കും പെട്രോൾ വണ്ടികൾക്കും ഒരേ വിലയാകും: നിതിൻ ഗഡ്കരി

ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് മരുന്ന് നല്‍കരുത്: ആരോഗ്യമന്ത്രി

കണ്ണൂരില്‍ തെരുവുനായ ആക്രമണത്തിനെതിരെ ബോധവല്‍ക്കരണ നാടകം; നടനെ സ്റ്റേജില്‍ കയറി കടിച്ച് തെരുവുനായ

ബിഹാറിൽ വോട്ടെടുപ്പ് 2 ഘട്ടങ്ങളിൽ, നവംബർ 6,11 തീയ്യതികളിൽ, വോട്ടെണ്ണൽ 14ന്

അടുത്ത ലേഖനം
Show comments