ആ ക്രൂര മൃഗങ്ങളെ തൂക്കിലേറ്റി, വിധി നടപ്പിലാക്കുമ്പോൾ മകളുടെ ഫോട്ടോയും കെട്ടിപ്പിടിച്ചിരുന്നു, നിർഭയയുടെ അമ്മ

Webdunia
വെള്ളി, 20 മാര്‍ച്ച് 2020 (10:13 IST)
ഡൽഹി: നീതിക്കായുള്ള തങ്ങളുടെ കാത്തിരിപ്പ് വേദന നിറഞ്ഞതയിരുന്നു എന്നും ഒടുവിൽ നീതി ലഭിച്ചു എന്നും നിർഭയയുടെ അമ്മ. ആശാ ദേവി, പ്രതികളുടെ വധശിക്ഷ നടപ്പിലാക്കുന്ന സമയത്ത് മകളുടെ ചിത്രം കെട്ടിപ്പിച്ചിരിക്കുകയായിരുന്നു എന്നും നിർഭയയുടെ അമ്മ പറഞ്ഞു. 
 
'ഇന്ത്യയൂടെ പെൺമക്കൾക്കായി നീതി നടപ്പിലാക്കാനുള്ള ഞങ്ങളുടെ പോരാട്ടം തുടരും. നീതിക്കായുള്ള നീണ്ട കാത്തിരിപ്പ് വേദനിപ്പിക്കുന്നതായിരുന്നു, പക്ഷേ ഒടുവിൽ ഞങ്ങൾക്ക് നീതി ലഭിച്ചു. ആ ക്രൂര മൃഗങ്ങളെ തൂക്കിലേറ്റി. നീതിപീഠത്തോടും സർക്കാരിനോടും കൂടെനിന്ന എല്ലാവരോടും ഉള്ള നന്ദി അറിയിക്കുന്നു'; നിർഭയയുടെ അമ്മ പറഞ്ഞു.
 
ഇന്ന് പുലർച്ചെ 5.30നാണ് നിർഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കിയത്. കോവിഡ് 19 പശ്ചാത്തിൽ ഡൽഹിയിൽ കൂട്ടം ചേരുന്നതിന് വിലക്ക് നിലനിൽക്കേ നിരവധി പേരാണ് തിഹാർ ജെയിൽ പരിസരത്ത് എത്തിയത്. ജൂഡിഷ്യറിക്ക് നന്ദി പറയുന്ന പ്ലക്കാർഡുകളും ദേശീയ പതാകകളുമായി ജെയിൽ പരിസരത്തെത്തിയവർ. വിധി നടപ്പിലാക്കുന്ന സമയത്ത് മധുര പലഹാരങ്ങൾ വിതരണം ചെയ്യുകയും മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്തിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹയർ സെക്കൻഡറി പരീക്ഷാഫലം വൈകും?, അധ്യാപകരുടെ നിസ്സഹകരണം തിരിച്ചടിയായെന്ന് റിപ്പോർട്ട്

ഹിന്ദുവാകാൻ ക്ഷേത്രത്തിൽ പോകണമെന്ന നിർബന്ധമില്ല, ഹിന്ദുമതമൊരു ജീവിതരീതി: സുപ്രീം കോടതി

എഐഎഡിഎംകെയിൽ പൊട്ടിത്തെറി, വിജയെ പിന്തുണച്ച എംഎൽഎമാരെ അയോഗ്യരാക്കാൻ നീക്കം

സീനിയോരിറ്റി പരിഗണിച്ചില്ല, ഹൈക്കമാൻഡിനെ അതൃപ്തി അറിയിച്ച് രമേശ് ചെന്നിത്തല, മന്ത്രിസഭയിലേക്കില്ലെന്ന് സൂചന

11 ദിവസത്തെ ചർച്ച, സമയമെടുത്തത് കെസിയെ അനുനയിപ്പിക്കാനോ?, അവസാന നിമിഷം വരെ സതീശനൊപ്പം നിന്ന് ലീഗ്

അടുത്ത ലേഖനം
Show comments