Webdunia - Bharat's app for daily news and videos

Install App

ഓഖി നാശം വിതച്ചപ്പോൾ കേരളത്തെ മോദി അവഗണിച്ചു, അദ്ദേഹം ഇപ്പോഴും ഗുജറാത്ത് മുഖ്യമന്ത്രി തന്നെ; യെച്ചൂരി

ഓഖി ദുരന്തം: നരേന്ദ്ര മോഡി കേരളത്തോട് വിവേചനം കാണിച്ചുവെന്ന് യെച്ചൂരി

Webdunia
വെള്ളി, 8 ഡിസം‌ബര്‍ 2017 (16:39 IST)
ഓഖി ചുഴലിക്കാറ്റിൽപ്പെട്ട് ദുരിതമനുഭവിച്ച കേരളത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അവഗണിക്കുകയായിരുന്നുവെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഗുജറാത്ത് മുഖ്യമന്ത്രി എന്ന നിലയില്‍ നിന്ന് മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയെന്ന നിലയിലേക്ക് ഉയർന്നിട്ടില്ലെന്നും യെച്ചൂരി പറഞ്ഞു.
 
ഓഖി ദുരന്തം വന്നപ്പോൾ മോദി തമിഴ്നാടിനെ മാത്രമാണ് ചര്‍ച്ചക്ക് വിളിച്ചത്. കേരളത്തെ ചർച്ചയ്ക്കായി ക്ഷണിച്ചില്ല. ഓഖി ദുരന്തം കഴിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കേന്ദ്രത്തിന്റെ ഭാഗത്തു നിന്ന് യാതൊരു വിധ സാമ്പ്ത്തിക സഹായവും ഇതുവരെ ലഭിച്ചിട്ടില്ല.
 
നേരത്തെ ഓഖി ആഞ്ഞടിച്ചതിന് തൊട്ടടുത്ത ദിവസം തമിഴ്നാട് മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ച് മോദി വിവരങ്ങള്‍ തേടിയിരുന്നു. ആവശ്യമായ സഹായങ്ങൾ എല്ലാം ഉണ്ടാകുമെന്നും മോദി തമിഴ്നാട് സർക്കാരിനെ അറിയിച്ചിരുന്നു. എന്നാൽ, അന്നും കേരളത്തെ ഒഴിവാക്കി.
 
കേരളത്തില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരാണെന്നതിനാലാണ് മോദി കേരളത്തെ അവഗണിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് യെച്ചുരിയും കടുത്ത വിമര്‍ശനവുമായി വരുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയ്ക്ക് വേണമെങ്കിൽ ഇനിയും ഡിസ്കൗണ്ട് തരാം, യുഎസ് തീരുവ ഭീഷണിക്കിടെ വാഗ്ദാനവുമായി റഷ്യ

സിഖുക്കാരെ പരിഹസിച്ചു, ഒരു മാസത്തിനിടെ കൊമേഡിയൻ കപിൽ ശർമയുടെ ഹോട്ടലിനെതിരെ രണ്ടാം തവണയും വെടിവെയ്പ്പ്

ഇനിയും വില കുറയ്ക്കാം: ഇന്ത്യക്ക് ക്രൂഡോയില്‍ വാഗ്ദാനവുമായി റഷ്യ

കുട്ടികളുടെ വിഷമങ്ങള്‍ മനസിലാക്കാന്‍ സ്‌കൂളുകളില്‍ പരാതിപ്പെട്ടി; എല്ലാ ആഴ്ചയും പരിശോധിക്കണം

ഗാസ പിടിച്ചെടുക്കാന്‍ ഇസ്രയേല്‍ സുരക്ഷാ ക്യാബിനറ്റിന്റെ അനുമതി; ബന്ദികളുടെ ജീവനില്‍ ആശങ്ക

അടുത്ത ലേഖനം
Show comments