പ്രേതബാധ ഒഴിപ്പിക്കാമെന്ന വ്യാജേന 19 കാരിയെ ബലാത്സംഗം ചെയ്തു; മന്ത്രവാദി അറസ്റ്റിൽ

ഇയാളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

Webdunia
തിങ്കള്‍, 17 ജൂണ്‍ 2019 (07:53 IST)
പ്രേതബാധ ഒഴിപ്പിക്കാമെന്ന പേരിൽ മന്ത്രവാദി 19കാരിയെ ബലാത്സംഗം ചെയ്തു.  ഹൈദരാബാദിലെ ബോറബന്ദയിലാണ് സംഭവം നടന്നത്. അസം എന്ന മന്ത്രവാദിയാണ് പെൺകുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയത്. ഇയാളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
 
കുട്ടിയെ നേരത്തെ അറിയാമായിരുന്ന അസം സ്ഥിരമായി പെൺകുട്ടിയുടെ വീട് സന്ദർശിക്കുമായിരുന്നു. ശേഷം വീട് പ്രേതത്തിന്റെ പിടിയിലാണെന്ന് ഇയാൾ കുട്ടിയുടെ മാതാപിതാക്കളെ പറഞ്ഞ് വിശ്വസിപ്പിച്ചു. കുടാതെ ബാധ ഒഴിപ്പിക്കാൻ സഹായിക്കാമെന്നും അസം വാക്കുനൽകി. ബാധ ഒഴിപ്പിക്കാൻ കര്‍ണാടകയിലെ ബിദര്‍ ജില്ലയിലെ ഒരു ദര്‍ഗ സന്ദർശിക്കണമെന്ന് അസം അവശ്യപ്പെടുകയും അവരെ സ്ഥലത്തെത്തിക്കുകയും ചെയ്തു. അവിടെ വച്ചാണ് പെൺകുട്ടിയെ ഇയാൾ ബലാത്സം​ഗത്തിന് ഇരയാക്കിയതെന്ന് പൊലീസ് പറഞ്ഞു. 
 
പിന്നീട്  വീട്ടിലെത്തിയ ഇയാള്‍ ബാധയെ ഭയപ്പെടുത്താനായി ചില മന്ത്രങ്ങള്‍ ജപിക്കേണ്ടതുണ്ടെന്ന് പറഞ്ഞ് മാതാപിതാക്കളെ വീടിനു പുറത്തിറക്കി. തുടര്‍ന്ന് വീട്ടിനുള്ളിൽ വെച്ച് പെൺകുട്ടിയെ ഒരിക്കൽ കൂടി ഇയാൾ ചൂഷണത്തിന് ഇരയാക്കിയതായി പൊലീസ് വ്യക്തമാക്കി. കൗൺസിലിങ്ങിനായി പെൺകുട്ടിയെ ഭരോസ സെന്‍ററിലേയ്ക്ക് അയച്ചുവെന്നും പ്രതിയെ റിമാൻഡ് ചെയ്തതായും പൊലീസ് അറിയിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വടക്കു കിഴക്കന്‍ ഇന്ത്യയിലുള്ള ജൂതന്മാരെ ഇസ്രായേല്‍ കൊണ്ടുപോകുന്നു; പദ്ധതിക്ക് ഇസ്രയേല്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി

കന്യാകുമാരി കടലിനും സമീപത്തുമായി തുടരുന്ന ചക്രവാതച്ചുഴി ശക്തി പ്രാപിച്ചു; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

പോലീസുകാരനില്‍ നിന്ന് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സ്പാ ജീവനക്കാരി അറസ്റ്റില്‍

'പോകല്ലേ, ഞങ്ങളുടെ കൂടെ നില്‍ക്ക്'; ട്വന്റി - ട്വന്റി സ്ഥാനാര്‍ഥിയുടെ കാലുപിടിച്ച് വി.ഡി.സതീശന്‍

ജോലിക്കിടെ നഗ്‌നത പ്രദര്‍ശിപ്പിച്ച ബിഎല്‍ഒയ്‌ക്കെതിരെ നടപടി; വിശദീകരണം തേടി കളക്ടര്‍

അടുത്ത ലേഖനം
Show comments