അപകടം അറിഞ്ഞ് കുഞ്ഞുങ്ങളെയും എടുത്തുകൊണ്ട് ഓടി, പാതിവഴിയില്‍ കുഴഞ്ഞുവീണു; വിശാഖപട്ടണത്ത് കണ്ടത് കണ്ണുപൊള്ളിച്ച കാഴ്‌ച

സുബിന്‍ ജോഷി
വ്യാഴം, 7 മെയ് 2020 (22:13 IST)
പുലര്‍ച്ചെ 2.30ന് നാടുമുഴവന്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു എല്‍ ജി പോളിമര്‍ പ്ലാന്റില്‍ നിന്ന് വിഷവാതകം ചോര്‍ന്നത്. അപകടം അറിഞ്ഞ് പലരും കിടക്കയില്‍ നിന്ന് കുഞ്ഞുങ്ങളെയും എടുത്ത് ഓടി രക്ഷപ്പെടാന്‍ നോക്കി. എന്നാല്‍ പുലര്‍ച്ചെ പട്ടണം കണ്ടത് വഴിയില്‍ തളര്‍ന്നുവീണ് കിടക്കുന്നവരെയാണ്. ഇതുവരെയും 13 മരണമാണ് സ്ഥിരീകരിച്ചിട്ടുള്ളത്.
 
15പേര്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. 200 ഓളം പേര്‍ ചികിത്സയിലുണ്ടെങ്കിലും 2000ലധികം പേര്‍ വിഷവാതകം ശ്വസിച്ചിട്ടുണ്ടെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്. ഇവര്‍ക്ക് നിലവില്‍ പ്രശ്‌നമില്ലെങ്കിലും പിന്നീട് ആരോഗ്യബുദ്ധിമുട്ടുകള്‍ വരാം.
 
വാതകം ചോരുന്ന വിവരം അറിഞ്ഞ് പൊലീസുകാര്‍ എത്തിയെങ്കിലും വിഷവാതകം ശ്വസിക്കാനിടയാകുമെന്ന് മനസിലാക്കി തിരിച്ചുപോകുകയും പിന്നീട് മാസ്‌കുകള്‍ ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങളോടെ മടങ്ങിയെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയുമാണ് ചെയ്തത്. പൊലീസുകാര്‍ സ്ഥലത്തെത്തുമ്പോള്‍ കണ്ടത് നിരത്തുകളില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന നാട്ടുകാരെയാണ്. അബോധാവസ്ഥയില്‍ കിടന്ന പലരെയും വീടുകള്‍ തകര്‍ത്ത് ഉള്ളില്‍ കടന്നാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

റോഡ് ഉദ്ഘാടനം ചെയ്യാനെത്തിയ കെപിസിസി പ്രസിഡന്റ് സിപിഎം പ്രതിഷേധത്തെ തുടര്‍ന്നു സ്ഥലംവിട്ടു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

ക്രൂരതയുടെ കേന്ദ്രമായി സുഡാന്‍: പുരുഷന്മാരെ മാറ്റിനിര്‍ത്തി വെടിവയ്ക്കും, സ്ത്രീകളെ കൂട്ടബലാല്‍സംഗം ചെയ്യും

ആലപ്പുഴ ജില്ലയിലെ ബാങ്കുകളില്‍ അവകാശികള്‍ ഇല്ലാതെ കിടക്കുന്നത് 128 കോടി രൂപ

അടുത്ത ലേഖനം
Show comments