Select Your Language

Notifications

webdunia
webdunia
webdunia
webdunia

Israel Iran Conflict: ഇറാൻ- ഇസ്രായേൽ സംഘർഷത്തിൽ അടിപതറി സെൻസെക്സും നിഫ്റ്റിയും, സ്വർണവിലയിലും ക്രൂഡ് ഓയിൽ വിലയിലും കുതിപ്പ്

Sensex Crash

അഭിറാം മനോഹർ

, വെള്ളി, 13 ജൂണ്‍ 2025 (10:16 IST)
ഇസ്രായേല്‍ ഇറാന്‍ സംഘര്‍ഷം പുതിയ തലത്തിലേക്ക് കടന്നതോടെ കൂപ്പുകുത്തി ഓഹരിവിപണി. പ്രീ ഓപ്പണില്‍ 1,264 പോയന്റാണ് സെന്‍സെക്‌സ് ഇടിഞ്ഞത്. നിഫ്റ്റിയാകട്ടെ 415 (-1.67%) പോയിന്റിന്റെ ഇടിവും രേഖപ്പെടുത്തി. എല്ലാ ഓഹരികളും തന്നെ നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. സെന്‍സെക്‌സ് 900 പോയിന്റിലധികവും നിഫ്റ്റി 295 പോയിന്റോളവും നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്.
 
 കഴിഞ്ഞ മാസം റീട്ടെയ്ല്‍ പണപ്പെരുപ്പം 6 വര്‍ഷത്തെ താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞെന്ന പോസിറ്റീവ് വാര്‍ത്തയ്ക്കിടെയാണ് ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയത്. ഇസ്രായേല്‍ ആക്രമണത്തോടെ മധ്യേഷ്യ അസ്ഥിരതമാകുമെന്ന ആശങ്ക ഉയര്‍ന്നതോടെയാണ് ആ ഭീതി ഓഹരിവിപണിയിലും പ്രതിഫലിച്ചത്. ഇസ്രായേലിന് ശക്തമായ മറുപടി നല്‍കുമെന്ന് ആക്രമണത്തിന് പിന്നാലെ ഇറാനും വ്യക്തമാക്കിയിരുന്നു.
 
ഇറാന്‍- ഇസ്രായേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യാന്തര വിപണിയില്‍ സ്വര്‍ണം, ക്രൂഡോയില്‍ വിലകള്‍ കത്തികയറി. രാജ്യാന്തര സ്വര്‍ണവില ഒറ്റയടിക്ക് 102 ഡോളറിലധികമാണ് ഉയര്‍ന്നത്. ഓരോ ഡോളര്‍ ഉയര്‍ച്ചയ്ക്കും കേരളത്തില്‍ ഗ്രാമിന് 2 രൂപ ശരാശരി വര്‍ധിക്കുമെന്നിരിക്കെ പവന്‍ വിലയില്‍ 1000 രൂപയ്ക്ക് മുകളിലുള്ള വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. ക്രൂഡ് ഓയില്‍ ഉത്പാദക രാജ്യങ്ങളില്‍ വലിയ പങ്കുള്ള ഇറാന്‍ ആക്രമിക്കപ്പെട്ടു എന്നതിനാല്‍ എണ്ണവില വരും ദിവസങ്ങളിലും ഉയരുമെന്ന് ഉറപ്പാണ്. ഗള്‍ഫ് മേഖലയിലെ എണ്‍ന വിതരണം പ്രധാനമായും നടക്കുന്നത് ഇറാന് സമീപത്ത് കൂടെയാണെന്നുള്ളത് ആശങ്ക ഉയര്‍ത്തുന്നതാണ്.
 
ഡബ്ല്യുടിഐ ക്രൂഡ് വില ബാരലിന് 8 ശതമാനം മുന്നേറി 73.48 ഡോളറിലെത്തി. ബ്രെന്റ് വില 7.67% ഉയര്‍ന്ന് 74.68 ഡോളറിലാന് വ്യാപാരം നടക്കുന്നത്. ക്രൂഡ്, സ്വര്‍ണ വിലകള്‍ ഒരുദിവസം ഇത്രയും ഉയരുന്നത് സമീപകാലത്ത് ഇതാദ്യമായാണ്. ഇന്ധനവില കൂടുന്ന സാഹചര്യം വന്നാല്‍ രാജ്യത്ത് പണപ്പെരുപ്പം കൂടാന്‍ അത് കാരണമാകും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Air India Plane Crash: ഗതാഗത കുരുക്ക് കാരണം പത്ത് മിനിറ്റ് വൈകി; നെഞ്ചിടിപ്പ് മാറാതെ ഭൂമി ചൗഹാന്‍