ലോക്സഭാ തെരഞ്ഞെടുപ്പ്: ബംഗാളിൽ ബൂത്തിന് നേരെ ബോംബേറ്, പഞ്ചാബിൽ ഒരാൾ കൊല്ലപ്പെട്ടു

Webdunia
ഞായര്‍, 19 മെയ് 2019 (13:28 IST)
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പിൽ പഞ്ചാബിലും പശ്ചിമ ബംഗാളിലും വ്യപക അക്രമം. പഞ്ചാബിലെ ഖാദൂർ സാഹിബ് മണ്ഡലത്തിൽ സംഘർഷത്തെ തുടർന്ന് വോട്ട് രേഖപ്പെടുത്തി മടങ്ങുകയായിരുന്ന കോൺഗ്രസ് പ്രവർത്തകൻ കൊല്ലപെട്ടു. കോൺഗ്രസ്-അഗാലിദൾ പ്രവർത്തകർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവിൽ ഏറ്റുമുട്ടി. 
 
പശ്ചിമ ബംഗാളിൽ സ്ഥിതി ഗുരുതരമാണ്. ബംഗാളിലെ ബാസിർഹട്ടിലെ പോളിംഗ് ബൂത്തിലേക്ക് ബോംബേറുണ്ടായി. തൃണമൂൽ-ബി ജെ പി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. ബി ജെ പി തൃണമൂൽ പാർട്ടി ഓഫീസുകൾക്ക് നേരെയും ആക്രമണം ശക്തമാണ്. ബസിർഹട്ടിൽ തൃണമൂൽ ബൂത്തുകൾ പിടിച്ചെടുത്തതായാണ് ബിജെപിയുടെ ആരോപണം. 
 
നൂറോളം ബി ജെ പി പ്രവർത്തകരെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ വോട്ട് ചെയ്യാൻ അനുവദിച്ചില്ല എന്ന് ബി ജെ സ്ഥാനാർത്ഥി സായന്ദ് ബസു ആരോപണം ഉന്നയിച്ചിട്ടുണ്ട്. സംഘർഷങ്ങൾ കണക്കിലെടുത്ത് വോട്ടെടുപ്പ് നടക്കുന്ന ഇടങ്ങളിൽ കൂടുതൽ കേന്ദ്ര സേനയെ വിന്യസിച്ചു. 59 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടമായ ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 25.47 ശതമാനം പോളിംഗാണ് ഏഴാം ഘട്ടത്തിൽ ഇതേവരെ രേഖപ്പെടുത്തിയിരിക്കുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്എസ്എല്‍സി പരീക്ഷാ ഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ വേഗത്തില്‍ അറിയാം

കോഴിക്കോട് ഒന്‍പത് വയസ്സുകാരന് അമീബിക് എന്‍സെഫലൈറ്റിസ് സ്ഥിരീകരിച്ചു; കുട്ടി കുളിച്ച കനാലിലെ വെള്ളം പരിശോധനയ്ക്ക് വിധേയമാക്കും

വിഡി സതീശന് പൂര്‍ണ പിന്തുണ, എപ്പോഴും പാര്‍ട്ടിയുടെ ശക്തനായ വക്താവായിരിക്കുമെന്ന് കെ സുധാകരന്‍

Pinarayi Vijayan: പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

വീടിന്റെ പുറകുവശത്തെ വാതിൽ വഴി സ്ഥലംവിട്ട് ചെന്നിത്തല; സതീശനു അഭിനന്ദനമില്ല !

അടുത്ത ലേഖനം
Show comments