'അന്ന് ഞാൻ കുട്ടിയായിരുന്നു, ആക്രമിക്കപ്പെട്ടെന്ന് തിരിച്ചറിയാൻ എനിക്ക് 17 വർഷം വേണ്ടിവന്നു'- പാർവതി

'അന്ന് ഞാൻ കുട്ടിയായിരുന്നു, ആക്രമിക്കപ്പെട്ടെന്ന് തിരിച്ചറിയാൻ എനിക്ക് 17 വർഷം വേണ്ടിവന്നു'- പാർവതി

Webdunia
ബുധന്‍, 31 ഒക്‌ടോബര്‍ 2018 (10:44 IST)
കുട്ടിയായിരിക്കുമ്പോൾ താൻ ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നും അത് തിരിച്ചറിയാൻ തനിക്ക് വർഷങ്ങൾ വേണ്ടിവന്നെന്നും നടി പാർവതി. താൻ ആക്രമത്തെ അതിജീവിച്ച ഒരാളാണെന്നത് ഇന്നും ദൈനംദിന ജീവിതത്തിന്റെ ഭാഗമാണെന്നും നടി വ്യക്തമാക്കി. മുംബൈ ചലച്ചിത്രമേളയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു പാർവതി.
 
'അന്നത്തെ ആക്രമണം ഞാൻ വളരെ ചെറിയ കുട്ടിയായിരിക്കുമ്പോഴായിരുന്നു, എനിക്കന്ന് മൂന്നോ നാലോ വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് ആക്രമണമായിരുന്നെന്ന് മനസ്സിലാക്കൻ തന്നെ എനിക്ക് പതിനേഴ് വർഷം ആവശ്യമായി വന്നു. ഞാന്‍ ചോദിച്ചു വാങ്ങിയതല്ല അത്. പക്ഷെ ഞാന്‍ ആക്രമിക്കപ്പെട്ടു. പിന്നീട് അതേക്കുറിച്ച്‌ തുറന്ന് സംസാരിക്കാന്‍ വീണ്ടുമൊരു 12 വര്‍ഷത്തെ സമയം കൂടിയെടുത്തു.
 
പക്ഷെ അതിജീവനം എന്നത് എങ്ങനെയാണെന്നുവെച്ചാൽ‍, സംഭവിച്ച കാര്യം തിരിച്ചറിയുകയും അത് സംഭവിച്ചുവെന്ന് അംഗീകരിക്കുകയും അതിനെ മറികടക്കുകയും ചെയ്യുമ്പോഴാണ്. ദൈനംദിന ജീവിതത്തില്‍ അനുഭവിക്കുന്ന ഒരു പോരാട്ടം തന്നെയാണ് അത്. എന്റെ സുഹൃത്തുക്കളോട് അതേക്കുറിച്ച്‌ സംസാരിക്കുക, എന്റെ രക്ഷിതാക്കളോട് പറഞ്ഞുമനസിലാക്കിക്കുക എന്നതെല്ലാം ദിവസവും വല്ലാതെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണെ'ന്നും പാർവതി പറഞ്ഞു.
 
'വ്യക്തിപരമായി പറഞ്ഞാല്‍ ഞാന്‍ ആക്രമണത്തെ അതിജീവിച്ച ഒരാളാണെന്ന് എന്നെത്തന്നെ വിശ്വസിപ്പിക്കുക എന്നത് നിത്യേന വേണ്ടിവരുന്ന ഒരു സ്ട്രഗിള്‍ ആണ്. അതിജീവനം എന്നത് ശാരീരികമായി മാത്രമുള്ളതല്ല. അത് മാനസികമായ ഒന്നുകൂടിയാണ്,' പാര്‍വ്വതി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

'പോകല്ലേ, ഞങ്ങളുടെ കൂടെ നില്‍ക്ക്'; ട്വന്റി - ട്വന്റി സ്ഥാനാര്‍ഥിയുടെ കാലുപിടിച്ച് വി.ഡി.സതീശന്‍

ജോലിക്കിടെ നഗ്‌നത പ്രദര്‍ശിപ്പിച്ച ബിഎല്‍ഒയ്‌ക്കെതിരെ നടപടി; വിശദീകരണം തേടി കളക്ടര്‍

തദ്ദേശ തിരഞ്ഞെടുപ്പ്: പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സമാധാനപരമായിരിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍

വായു മലിനീകരണം രൂക്ഷം, ഡൽഹിയിൽ സർക്കാർ, സ്വകാര്യ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

യുഎസിൽ തിരക്കിട്ട ചർച്ച, മുസ്ലീം ബ്രദർഹുഡിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചേക്കും

അടുത്ത ലേഖനം