രാഹുൽ എവിടെ? ചവിട്ടി കയറാൻ അയാളുടെ നെഞ്ച് എവിടെ?

രാഹുൽ എവിടെ? ചവിട്ടി കയറാൻ അയാളുടെ നെഞ്ച് എവിടെ?

Webdunia
ബുധന്‍, 17 ഒക്‌ടോബര്‍ 2018 (16:34 IST)
ശബരിമല സ്‌ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ടുള്ള സുപ്രീം‌കോടതിയുടെ വിധിയിൽ ഏറ്റവും കൂടുതൽ എതിർപ്പ് പ്രകടിപ്പിച്ചത് രഹുൽ ഈശ്വർ ആയിരുന്നു. എന്നാൽ ഇപ്പോൾ രാഹുൽ ഈശ്വർ എവിടെ എന്ന് ചോദിച്ച് മാധ്യമപ്രവർത്തക സുനിത ദേവദാസ് രംഗത്തെത്തിയിരിക്കുകയാണ്. കേരളത്തിൽ വർഗീയ ലഹളക്കാണ് രാഹുൽ നേതൃത്വം നൽകിയതെന്നും സുനിത ഫേസ്‌ബുക്കിൽ കുറിച്ചു.
 
ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണ്ണരൂപം:-
 
കലാപത്തിന് ആഹ്വാനം ചെയ്തതും കോപ്പു കൂട്ടിയതും രാഹുൽ ഈശ്വറാണ്. തന്റെ നെഞ്ചിൽ ചവിട്ടി മാത്രമേ സ്ത്രീകൾ ശബരിമലയിൽ എത്തുകയുള്ളൂ എന്ന് പറഞ്ഞു മറ്റു ഹിന്ദുക്കളെ തെരുവിൽ ഇറക്കിയതും രാഹുലാണ്‌. ഭാര്യ ദീപയെയും 'അമ്മ മല്ലിക നമ്പൂതിരിയെയും ചാനലുകളിൽ എത്തിച്ചു പ്രചാരണം നടത്തിയത് രാഹുലാണ്‌.
 
കേരളത്തിൽ വർഗീയ ലഹളക്കാണ് രാഹുൽ നേതൃത്വം നൽകിയത്. 
സുപ്രീം കോടതി വിധിയാണ് സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്നത്. കോടതി വിധിക്കെതിരെയാണ് രാഹുലും കൂട്ടരും കലാപം നടത്തിയത്.
 
എന്നിട്ട് ഇപ്പോ രാഹുൽ എവിടെ? ചവിട്ടി കയറാൻ അയാളുടെ നെഞ്ച് എവിടെ? 
തെരുവിൽ പെണ്ണുങ്ങളെ തടയാൻ ദീപ എവിടെ? 
തടി കേടാവുന്ന ഒരു പണിക്കും ഇപ്പോ ആരുമില്ല.
 
രാഹുലിനെതിരെ വർഗീയകലാപമുണ്ടാക്കാൻ ശ്രമിച്ചതിനും കോടതിയലക്ഷ്യത്തിനും കേസ് എടുക്കണം.
 
ഫെമിനിസ്റ്റ് എന്നും ഇടത് പുരോഗമന വാദി എന്നും രാഹുൽ പറയുന്നത് തെറി പറയുന്നത് പോലെയാണ്.
 
രാഹുൽ: ഇസ്തിരിയിട്ട ഉടുപ്പിനുള്ളിലും മിനുക്കിയ മുഖത്തിലും കുടുങ്ങി പോയ ഒരു പ്രാചീന മനുഷ്യനാണ് നിങ്ങൾ.
 
നിങ്ങൾ വരും തലമുറയോട് , നിങ്ങളുടെ കുഞ്ഞിനോടടക്കം ചെയ്യുന്ന കൊടും ക്രൂരതയും കുറ്റവുമാണ് ഈ സമരം.
 
പരിഷ്കൃതരായ ഒരു ജനതയെയും നാടിനെയും പ്രാചീന കാലത്തേക്കും അന്ധ വിശ്വാസത്തിലേക്കുമാണ് നിങ്ങൾ നയിക്കാൻ നോക്കുന്നത്.
 
എന്നെങ്കിലും നിങ്ങൾ ഇതിനു മാപ്പു പറയേണ്ടി വരും. 
ദുഖിക്കേണ്ടി വരും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

നഷ്ടങ്ങൾക്കെല്ലാം എണ്ണിയെണ്ണി കണക്ക് ചോദിക്കും, ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല: മുജ്തബ ഖമേനി

ഹോർമുസിൽ ഫീസ് ഈടാക്കാതിരിക്കുന്നതാണ് ഇറാന് നല്ലതെന്ന് ട്രംപ്, പാകിസ്ഥാനിൽ ഇന്ന് നിർണായക ചർച്ച

വിജയുടെ ജനനായകന്റെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍, റിലീസിന് മുന്‍പെ വലിയ തിരിച്ചടി

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു സംസ്ഥാനത്തിനും ആശങ്ക വേണ്ട, എം പിമാരുടെ അനുപാതം അതുപോലെ തന്നെ തുടരും, ലോകസഭയിൽ സുപ്രധാനപ്രഖ്യാപനം നടത്തി പ്രധാനമന്ത്രി

ഇന്ത്യയാകെ കടുത്ത ചൂടിൽ, താപനില 40°C കടന്നു, രണ്ടാഴ്ച കടുത്ത ചൂട് തുടരും, രാജ്യവ്യാപക മുന്നറിയിപ്പ്

രക്ഷാപ്രവര്‍ത്തിന് പോയ ഫയര്‍ എഞ്ചിന് വഴി നല്‍കിയില്ല, കാര്‍ ഉടമയ്ക്കെതിരെ കേസ്

പള്ളി പരിസരത്ത് ഭ്രൂണം കണ്ടെത്തിയ സംഭവം; യുവതിയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പോലീസ്

'ആവശ്യം കഴിഞ്ഞപ്പോൾ വലിച്ചെറിയുന്നു'; മുഖ്യമന്ത്രി കസേരയെ ചൊല്ലിയുള്ള അടിയിൽ സതീശൻ ഗ്രൂപ്പിനു കടുത്ത അതൃപ്തി

അടുത്ത ലേഖനം
Show comments