യൂണിയന്‍ ബജറ്റ് 2018: മിനിമം കൂലിയും പെൻഷനും ധനമന്ത്രി പരിഗണിക്കാതിരിക്കുമോ ?

Webdunia
ചൊവ്വ, 30 ജനുവരി 2018 (14:02 IST)
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് നരേന്ദ്ര മോദി സര്‍ക്കാരിന് നിര്‍ണായകമാണെന്നിരിക്കെ സര്‍ക്കാരിന്റെ അവസാന കേന്ദ്ര ബജറ്റ് അവതരണത്തിനായുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ആരംഭിച്ചു കഴിഞ്ഞു. ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൂടുതല്‍ തുക ഇതിനായി അനുവദിക്കുകയും ചെയ്തു. ഈ ബജറ്റില്‍ എല്ലാവരും ഉറ്റുനോക്കുന്ന ഒന്നാണ് മിനിമം കൂലിയും പെൻഷനും. ഈ സര്‍ക്കാരില്‍ ഏറെ വിവാദം സൃഷ്ടിച്ചു കഴിഞ്ഞ കാര്യങ്ങളാണ് ഇവ രണ്ടും.   
 
നിലവിൽ വാർധക്യകാല പെൻഷനായി നൽകുന്ന 200 രൂപ തീരെ കുറവാണെന്ന വ്യാപക പരാതി എല്ലായിടത്തുനിന്നും ഉയർന്നിട്ടുണ്ട്. വരുന്ന ബജറ്റിലെങ്കിലും ഈ തുക സര്‍ക്കാര്‍ ഉയർത്തിയേക്കുമെന്നു തന്നെയാണ് പ്രതീക്ഷ. അതുപോലെ ഒരു തൊഴിലാളിക്ക് ദിവസം കുറഞ്ഞത് 350 രൂപ എന്നാണ് കേന്ദ്ര തൊഴിൽ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള കൂലി. ഈ തുക ഇരട്ടിയാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. 
 
ഒരു വ്യക്തി മാത്രം പണിയെടുക്കുന്ന കുടുംബത്തിന്റെ പ്രതിമാസം വരുമാനം  9100 രൂപ എന്നത് 18000 രൂപയായി ഉയര്‍ത്തണമെന്ന് നിര്‍ദേശം മുന്നോട്ടുവെക്കുമ്പോള്‍ മിനിമം കൂലി 21000 രൂപയായി ഉയർത്താനാണ് വ്യാപാരികൾ കേന്ദ്ര ധനകാര്യമന്ത്രിയോടു നിർദേശിച്ചിരിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം കേന്ദ്ര ധനമന്ത്രി വരുന്ന ബജറ്റില്‍ പരിഗണിക്കുമെന്നാണ് ഏവരുടേയും പ്രതീക്ഷ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

നഷ്ടങ്ങൾക്കെല്ലാം എണ്ണിയെണ്ണി കണക്ക് ചോദിക്കും, ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല: മുജ്തബ ഖമേനി

ഹോർമുസിൽ ഫീസ് ഈടാക്കാതിരിക്കുന്നതാണ് ഇറാന് നല്ലതെന്ന് ട്രംപ്, പാകിസ്ഥാനിൽ ഇന്ന് നിർണായക ചർച്ച

വിജയുടെ ജനനായകന്റെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍, റിലീസിന് മുന്‍പെ വലിയ തിരിച്ചടി

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വാൽപ്പാറയിൽ വാഹനാപകടത്തിൽ അഞ്ച് മലയാളികൾ മരിച്ചു

നിതിന്‍ രാജിനെ 98 തവണ വിളിച്ച് ഭീഷണിപ്പെടുത്തി 'ഇന്‍സ്റ്റ പേ'യ്ക്കെതിരെ കേസ്

ചുട്ടുപൊള്ളി കേരളം; രാവിലെ 11 മുതൽ ഉച്ചയ്ക്കു മൂന്ന് വരെ നേരിട്ടു വെയിൽ ഏൽക്കരുത്

പോസ്റ്റല്‍ ബാലറ്റ് എണ്ണല്‍ തെറ്റിച്ച സംഭവം: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ജീവനക്കാരുടെ സംഘടന

എന്തിനാണ് സീറ്റ് കൂട്ടുന്നത്, മണ്ഡലങ്ങൾ പുനർനിർണയിച്ച് വനിതാ സീറ്റ് സംവരണം നടത്തട്ടെ, കടുപ്പിച്ച് പ്രതിപക്ഷം

അടുത്ത ലേഖനം
Show comments