പെരിയാറില്‍ മാലിന്യം ഒഴുക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് കളക്ടര്‍; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

ജോര്‍ജി സാം
ബുധന്‍, 22 ഏപ്രില്‍ 2020 (15:57 IST)
ജില്ലയിലെ പ്രധാന കുടിവെള്ള സ്രോതസായ പെരിയാര്‍ പുഴയിലേക്ക് മാലിന്യമൊഴുക്കുന്ന ഏലൂര്‍-ഇടയാര്‍ പ്രദേശത്തുള്ള വ്യവസായ സ്ഥാപനങ്ങളില്‍ ഉടന്‍ പരിശോധന നടത്തി, മലിനീകരണമുണ്ടാക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ല കളക്ടര്‍ എസ് സുഹാസ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിര്‍ദേശം നല്‍കി. കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം പരിശോധനയെന്നും കളക്ടര്‍ വ്യക്തമാക്കി. 
 
മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചീഫ് എഞ്ചിനീയര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ഒരുക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ വിഷയത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും മലിനീകരണ നിയന്ത്രണ ബോര്‍ഡിനോട് വിശദീകരണം തേടുകയും  ചെയ്തിട്ടുണ്ട്. 
 
കുറച്ചു ദിവസങ്ങളിലായി കറുത്തതും ഇരുമ്പ് കലര്‍ന്നതുമായ നിറങ്ങളിലാണ് പെരിയാര്‍ കാണപ്പെടുന്നത്. വ്യവസായ കേന്ദ്രമായ ഏലൂരിലെ പെരിയാര്‍ തീരങ്ങളില്‍ ലോക്ക്ഡൗണ്‍ കാലത്തും മലിനീകരണം അതിഗുരുതരമായി തുടരുകയാണ്. കമ്പനികളില്‍ നിന്നുള്ള മാലിന്യം നദിയിലേക്ക് ഒഴുക്കി വിടുന്നതാണ് കാരണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

അഫ്ഗാനിസ്താനിൽ പാകിസ്താൻ വ്യോമാക്രമണം; ഏഴ് ഭീകര ക്യാമ്പുകൾ തകർത്തു — കുട്ടികൾ ഉൾപ്പെടെ നിരവധി മരിച്ചതായി കാബൂൾ

Kerala Rain : കൊടുംചൂടിൽ ആശ്വാസമായി വേനൽമഴ : മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

മുന്‍ഗണനാ കാര്‍ഡിനായുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ 24 വരെ സമര്‍പ്പിക്കാം

വേളി ബീച്ചില്‍ കൈകള്‍ കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കരയ്ക്കടിഞ്ഞു; അന്വേഷണം ആരംഭിച്ചു

കേരളത്തില്‍ 2.69 കോടി വോട്ടര്‍മാര്‍; തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു

അടുത്ത ലേഖനം
Show comments