ഷൈനിന്റെ മൊഴിയില്‍ ശ്രീനാഥ് ഭാസിയല്ലാതെ മറ്റൊരു നടന്‍ കൂടി നിരീക്ഷണത്തില്‍

അഭിറാം മനോഹർ
വ്യാഴം, 24 ഏപ്രില്‍ 2025 (13:49 IST)
ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്മാരായ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവര്‍ക്ക് പുറമെ മറ്റൊരു നടന്‍ കൂടി അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തില്‍. ആലപ്പുഴയില്‍ ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചത് മറ്റൊരു നടന് വേണ്ടിയാണെന്ന് ഷൈന്‍ ടോം ചാക്കോ പോലീസിനോട് പറഞ്ഞതായാണ് സൂചന. ഷൈന്‍ സൂചിപ്പിച്ച ഈ നടന്‍ നിലവില്‍ എക്‌സൈസിന്റെ നിരീക്ഷണത്തിലാണ്.
 
അതേസമയം നടന്മാരായ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എക്‌സൈസ് സംഘം നോട്ടീസ് നല്‍കിയിട്ടുണ്ട്. പോലീസിന് ഷൈന്‍ നല്‍കിയ മൊഴിയുടെ നിജസ്ഥിതി എക്‌സൈസ് സംഘം ചോദ്യം ചെയ്യലില്‍ ചോദിക്കും. മൊഴിയില്‍ സത്യമുണ്ടെന്ന് വ്യക്തമായാല്‍ ഷൈന്‍ സൂചിപ്പിച്ച നടനെയും ചോദ്യം ചെയ്യാനാണ് എക്‌സൈസിന്റെ തീരുമാനം. 
 
 ഓമനപ്പുഴയിലെ റിസോര്‍ട്ടില്‍ നിന്നും കഞ്ചാവുമായി പിടിയിലായ തസ്ലീമാ സുല്‍ത്താന(ക്രിസ്റ്റീന) ഷൈനിനെയും ശ്രീനാഥ് ഭാസിയേയും പരിചയമുള്ളതായി എക്‌സൈസിനോട് സമ്മതിച്ചിരുന്നു. നടന്മാരുടെ ഫോണ്‍വിളികളും ചാറ്റുകളും പോലീസ് കണ്ടെത്തുകയും ചെയ്തിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Actress Assault Case: നടിയെ ആക്രമിച്ച കേസ് : ഒന്ന് മുതൽ ആറുവരെയുള്ള പ്രതികൾ കുറ്റക്കാർ, ദിലീപിനെ വെറുതെ വിട്ടു

ഇരുരാജ്യങ്ങള്‍ക്കും ഭീഷണി; ഹമാസിനെ ഭീകര സംഘടനയായി ഔദ്യോഗികമായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യയോട് അഭ്യര്‍ത്ഥിച്ച് ഇസ്രയേല്‍

Actress Attacked Case: ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി; സര്‍ക്കാര്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കും

നടിയെ ആക്രമിച്ച കേസ് വിധി അറിയാന്‍ പ്രതി ദിലീപ് കോടതിയിലെത്തി

Rahul Mamkootathil: ഒളിവില്‍ കഴിയാന്‍ രാഹുലിന് കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കളുടെ സഹായം ലഭിച്ചെന്ന് സംശയം; തെരച്ചില്‍ തുടരുന്നു

അടുത്ത ലേഖനം
Show comments