IND vs AUS Final Live:ഫൈനലിലും അർധസെഞ്ചുറി, കോലിയ്ക്ക് മറ്റൊരു റെക്കോർഡ് നേട്ടം

Webdunia
ഞായര്‍, 19 നവം‌ബര്‍ 2023 (17:37 IST)
ലോകകപ്പിലെ എക്കാലത്തെയും വലിയ റൺവേട്ടക്കാരനെന്ന സച്ചിൻ ടെൻഡുൽക്കറുടെ റെക്കോർഡ് നേട്ടം കഴിഞ്ഞ സെമി ഫൈനൽ മത്സരത്തിലാണ് ഇന്ത്യൻ സൂപ്പർ താരമായ വിരാട് കോലി മറികടന്നത്. ഒപ്പം അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ അമ്പതാം സെഞ്ചുറിയും കോലി മത്സരത്തിൽ കുറിച്ചിരുന്നു. ഓസ്ട്രേലിയക്കെതിരായ ഫൈനൽ മത്സരത്തിലും അർധസെഞ്ചുറി സ്വന്തമാക്കിയതോടെ മറ്റൊരു റെക്കോർഡ് കൂടെ സ്വന്തം പേരിലാക്കിയിരിക്കുകയാണ് താരം.
 
 ഓസ്ട്രേലിയക്കെതിരെ സെമി ഫൈനലിലും സെഞ്ചുറി നേടിയതോടെ ലോകകപ്പിൻ്റെ സെമി ഫൈനലിലും ഫൈനലിലും 50+ റൺസ് നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടം കോലി സ്വന്തമാക്കി. മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്ക് ബ്രയർലി(1979), മുൻ ഓസീസ് താരം ഡേവിഡ് ബൂൺ(1987), മുൻ പാക് നായകൻ ജാവേദ് മിയൻദാദ്(1992), മുൻ ശ്രീലങ്കൻ താരം അരവിന്ദ ഡി സിൽവ(1996), മുൻ ന്യൂസിലൻഡ് താരം ഗ്രാൻ്റ് ഏലിയറ്റ്(2015), ഓസീസ് താരം സ്റ്റീവ് സ്മിത്ത് (2015) എന്നിവരാണ് കോലിക്ക് മുൻപ് ഈ നേട്ടം സ്വന്തമാക്കിയ മറ്റ് താരങ്ങൾ.
 
 ഫൈനൽ മത്സരത്തിൽ 63 പന്തിൽ നിന്നും 54 റൺസെടുത്താണ് കോലി പുറത്തായത്. ഇത്തവണ തുടർച്ചയായ അഞ്ചാം മത്സരത്തിലാണ് കോലി 50 റൺസിന് മുകളിൽ സ്കോർ ചെയ്യുന്നത്. 2019 ലെ ലോകകപ്പിലും കോലി തുടർച്ചയായ അഞ്ച് ഇന്നിങ്ങ്സുകളിൽ 50+ സ്കോർ ചെയ്തിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

പരിക്കിന് മാറ്റമില്ല, ഹേസൽവുഡിന് ആഷസ് പൂർണമായി നഷ്ടമായേക്കും

ഏകദിനത്തിൽ സഞ്ജുവിനെ തഴഞ്ഞത് തെറ്റ്, വിമർശനവുമായി അനിൽ കുംബ്ലെ

ചിലപ്പോള്‍ മൂന്നാമന്‍, ചിലപ്പോള്‍ എട്ടാമന്‍,ഒമ്പതാമനായും ഇറങ്ങി!, ഗംഭീറിന്റെ തട്ടികളി തുടരുന്നു, ടെസ്റ്റിലെ ഇര വാഷിങ്ങ്ടണ്‍ സുന്ദര്‍

India vs Southafrica: 134 പന്തില്‍ 19 റണ്‍സ് !,ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ 100 പന്ത് തികച്ചത് കുല്‍ദീപ് മാത്രം, ദക്ഷിണാഫ്രിക്കയ്ക്ക് 288 റണ്‍സിന്റെ ലീഡ്

വിക്കറ്റ് വലിച്ചെറിഞ്ഞെന്ന് മാത്രമല്ല റിവ്യു അവസരവും നഷ്ടമാക്കി, പന്ത് വല്ലാത്ത ക്യാപ്റ്റൻ തന്നെയെന്ന് സോഷ്യൽ മീഡിയ

അടുത്ത ലേഖനം
Show comments