തന്നെ ആക്രമിച്ചപ്പോൾ പാർട്ടി ഇടപെട്ടില്ല, അപമാനിക്കപ്പെട്ടതിനാൽ കൊല്ലാൻ തീരുമാനിച്ചു: പീതാം‌ബരന്റെ മൊഴി

പാർട്ടിയെ അറിയിച്ചിരുന്നുവെന്ന് പീതാംബരൻ...

Webdunia
ബുധന്‍, 20 ഫെബ്രുവരി 2019 (10:25 IST)
കാസർഗോഡ് പെരിയയിലെ ഇരട്ടകൊലപാതകത്തിൽ അറസ്റ്റ് രേഖപ്പെടുത്തിവരെ ചോദ്യം ചെയ്ത് പൊലീസ്. അപമാനിച്ചതിൽ പ്രതികാരം തീർത്തതാണെന്ന് പ്രധ്യാന പ്രതി പീതാംബരൻ മൊഴി നൽകി. തന്നെ ആക്രമിച്ച കേസിൽ പ്രതി ചേർക്കപ്പെട്ടവരാണ് ശരത്‌ലാലും കൃപേഷുമെന്ന് കസ്റ്റഡിയിലായ പീതാംബരൻ മൊഴി നൽകി.
 
കൃപേഷും ശരത് ലാലും ചേര്‍ന്നാക്രമിച്ച കേസില്‍ പാര്‍ട്ടി ഇടപെടല്‍ ഉണ്ടാകാത്ത് നിരാശ ഉണ്ടാക്കിയെന്നും പീതാംബരന്‍ പോലീസന് നല്‍കിയ മൊഴിയില്‍ പറയുന്നു. കൊല നടത്തിയത് കഞ്ചാവ് ലഹരിയിൽ ആയിരുന്നുവെന്നും പ്രതികൾ മൊഴി നൽകി. 
 
തന്നെ ആക്രമിച്ച വിഷയത്തില്‍ പാര്‍ട്ടിയില്‍ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടാകാത്തത് പ്രകോപനത്തിന് കാരണമായി. ലോക്കല്‍ കമ്മിറ്റി അംഗമെന്ന പരിഗണന പോലും ലഭിച്ചില്ലെന്നും അതിനാൽ സ്വയം കണക്ക് തീർത്തതാണെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. 
 
കൃപേഷും ശരത് ലാലും പെരിയയില്‍ വെച്ച് പീതാംബരനെ ആക്രമിച്ച സംഭവം ഉണ്ടായിരുന്നു. കൈ ഒടിഞ്ഞ നിലയിലാണ് അന്ന് പീതാംബരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ശരത് ലാല്‍ റിമാന്‍ഡില്‍ ആയിരുന്നു. ഫെബ്രുവരി എട്ടിനാണ് ശരത് ലാല്‍ ജാമ്യത്തില്‍ ഇറങ്ങിയത്. എന്നാൽ ഇതിൽ കൃപേഷിനെതിരേയും കേസെടുക്കണമെന്നായിരുന്നു പീതാംബരന്റെ ആവശ്യം. 
 
പക്ഷേ, സംഭവം നടക്കുമ്പോൾ കൃപേഷ് സ്ഥലത്ത് ഇല്ലായിരുന്നു. അതിനാൽ തന്നെ കേസെടുക്കാൻ കഴിയില്ലെന്നാണ് പൊലീസ് അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കൃപേഷിനെ പ്രതിചേര്‍ത്തിരുന്നില്ല. പക്ഷെ പീതാംബരന്‍ ഈ ആവശ്യം പാര്‍ട്ടി തലത്തിലും ഉന്നയിച്ചു. പാർട്ടിയിൽ നിന്നും അനുകൂല മറുപടികളൊന്നും ലഭിച്ചില്ല. ഇതാണ് പീതാംബരനെ പ്രകോപിപ്പിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനൽ തോൽവി: ടീം മാനേജ്മെന്റിനോട് വിശദീകരണം തേടി ബിസിസിഐ

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് ഒരു ലക്ഷം കടന്നു

'​വിട്ടുകൊടുക്കില്ല'; ഗുരുവായൂരിൽ കെ മുരളീധരനെ മത്സരിപ്പിക്കാനുള്ള കോൺ​ഗ്രസ് നീക്കത്തെ എതിർത്ത് ലീ​ഗ്

അസമിലുള്ളവരിൽ 40 ശതമാനം ബംഗ്ലാദേശികൾ, വെടിമരുന്ന് പെട്ടിയുടെ മുകളിൽ ഇരിക്കുന്നത് പോലെ: അസം മുഖ്യമന്ത്രി

കൊച്ചി കോർപ്പറേഷൻ മേയർ തിരഞ്ഞെടുപ്പ്: കോൺഗ്രസിനുള്ളിൽ അഭിപ്രായ ഭിന്നത രൂക്ഷം, തീരുമാനം വൈകുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

Monsoon Rain : പെയ്ത 388.3 മില്ലീമീറ്റർ മാത്രം, കേരളത്തിൽ തുലാമഴയിൽ 21 ശതമാനത്തിൻ്റെ കുറവ്

ഇനിയെങ്കിലും പാഠം പഠിച്ച് തിരുത്തണം, ജനങ്ങൾ എൽഡിഎഫിൽ നിന്ന് അകന്നു, തുറന്ന് പറഞ്ഞ് ബിനോയ് വിശ്വം

വേര്‍പിരിഞ്ഞ് കഴിയുന്ന ഭാര്യയുടെ മേല്‍ ആസിഡ് ഒഴിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍; മകള്‍ക്ക് നേരെയും ആക്രമണം

New Year Wishes in Malayalam: പുതുവത്സരാശംസകള്‍ മലയാളത്തില്‍

നിര്‍ബന്ധിത മതപരിവര്‍ത്തനം; മഹാരാഷ്ട്രയില്‍ മലയാളി പുരോഹിതനും ഭാര്യയും ഉള്‍പ്പെടെ 12 പേര്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments