Webdunia - Bharat's app for daily news and videos

Install App

വീട്ടിലേയ്ക്ക് വിളിച്ചുവരുത്തി എംഎൽഎ പീഡിപ്പിച്ചു, മകനും ബന്ധുവും ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി; പരാതിയുമായി ഗായിക

Webdunia
ചൊവ്വ, 20 ഒക്‌ടോബര്‍ 2020 (11:13 IST)
ലക്നൗ: വീട്ടിലേയ്ക്ക് വിളിച്ചുവരുത്തി എംഎൽഎ പീഡിപ്പിച്ചു എന്നും പിന്നാലെ എംഎൽഎയുടെ മകനും ബന്ധുവും കൂട്ടബലത്സംഗത്തിന് ഇരയാക്കി എന്നും പരാതി നൽകി 25 കാരിയായ ഗായിക. ഉത്തര്‍പ്രദേശിലെ നിഷാദ് പാര്‍ട്ടി എംഎല്‍എ വിജയ് മിശ്രയ്‌ക്കെതിരെയാണ് ഗായിക പരാതി നൽകിയിരിയ്ക്കുന്നത്. യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 2014 ലാണ് അദ്യത്തെ സംഭവം ഉണ്ടാകുന്നത്.
 
ഒരു സംഗീത പരിപാടിയ്ക്കെന്ന പേരിൽ വിളിച്ചുവരുത്തിയ ശേഷം പീഡനത്തിന് ഇരയാക്കുകയായിരുന്നു. സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് എംഎൽഎ ഭീഷണിപ്പെടുത്തി. 2015ല്‍ വാരാണസിയിലെ ഹോട്ടലില്‍ വെച്ച്‌ വിജയ് മിശ്ര വീണ്ടും പീഡിപ്പിച്ചു. തുടർന്ന് തന്നെ വീട്ടിൽ കൊണ്ടുവിടാൻ എംഎൽഎ മകനോടും ബന്ധുവിനോടും പറഞ്ഞു. എന്നാൽ ഇവർ മറ്റൊരിടത്തേയ്ക്ക് കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു എന്ന് യുവതി പരാതിയിൽ പറയുന്നു. ഭൂമി തട്ടിപ് കേസിൽ എംഎൽഎ ജയിലിൽ കഴിയവെയാണ് യുവതിയുടെ വെളിപ്പെടുത്തൽ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്നര വയസ്സുകാരിയെ പുഴയിലേക്ക് എറിഞ്ഞു; അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തും

Kerala Weather: ചക്രവാതചുഴി, അറബിക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കാലവര്‍ഷം കേരളത്തിലേക്ക്, കുടയെടുക്കാന്‍ മറക്കല്ലേ !

പത്താം ക്ലാസ് പാഠപുസ്തകത്തില്‍ റോബോട്ടിക്‌സ് ഉള്‍പ്പെടുത്തി കേരളം; നിര്‍ബന്ധിത റോബോട്ടിക് വിദ്യാഭ്യാസം ഏര്‍പ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം

തിരുവനന്തപുരത്ത് 90 എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയിലായ സഭവം: വില്ലനായത് ബട്ടര്‍ ചിക്കന്‍

ICSI CS എക്സിക്യൂട്ടീവ്, പ്രൊഫഷണൽ പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പുറത്ത് : എങ്ങനെ ഡൗൺലോഡ് ചെയ്യാം?

അടുത്ത ലേഖനം
Show comments