Webdunia - Bharat's app for daily news and videos

Install App

രാജീവ് രവിയുടെ അടുത്ത പടത്തിൽ ആസിഫ് അലി നായകൻ; യഥാര്‍ത്ഥ സംഭവകഥയെ ആസ്പദമാക്കി സിനിമ ഒരുങ്ങുന്നു

Webdunia
ബുധന്‍, 22 മെയ് 2019 (10:14 IST)
നിവിൻ പോളി നായകനാകുന്ന തുറമുഖത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആസിഫ് അലി നായകൻ. യഥാര്‍ത്ഥ സംഭവകഥയെ ആസ്പദമാക്കികൊണ്ടാണ് സംവിധായകന്‍ പുതിയ ചിത്രമൊരുക്കുന്നതെന്ന് റിപ്പോർട്ടുകൾ. 
 
തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സിബി തോമസാണ് സിനിമയ്ക്കു വേണ്ടി തിരക്കഥ എഴുതുന്നത്. തൊണ്ടി മുതലില്‍ പോലീസ് ഓഫീസറായി തിളങ്ങിയ നടനാണ് സിബി തോമസ്. ഒരു ഇന്‍വെസ്റ്റിഗേറ്റീവ് സ്‌റ്റോറി ആയിരിക്കും രാജീവ് രവി ചിത്രമെന്നാണ് സൂചന.
 
കാത്തിരിപ്പിനൊടുവിൽ രാജീവ് രവിയുടെ ചിത്രത്തിൽ താൻ നായകനാകുന്നുവെന്ന് ആസിഫ് അലി ഫേസ്ബുക്കിലൂടെ തന്റെ ആരാധകരെ അറിയിച്ചിരുന്നു. ഫിലിം റോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍കുമാര്‍ വി ആറാണ് ചിത്രം നിര്‍മ്മിക്കുന്നത്. 
 
നിലവിൽ തുറമുഖത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് രാജീവ് രവി. നിവിന്‍ പോളി നായകവേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ബിജു മേനോന്‍, നിമിഷ സജയന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍,മ ണികണ്ഠന്‍ ആചാരി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Govindachami: വിയ്യൂര്‍ ജയിലിലെത്തിയ ശേഷം 'മാന്യന്‍'; മുടി പറ്റെ വെട്ടി, താടി ഷേവ് ചെയ്തു

സുരക്ഷിത നഗരം : തിരുവനന്തപുരത്തിന് ഏഴാം സ്ഥാനം

Israel Gaza Attack: കരമാർഗം ഭക്ഷണമെത്തുന്നത് ഇസ്രായേൽ തടയുന്നു, ഗാസയിലെ പട്ടിണിമരണങ്ങൾ 200 കടന്നു

യുവാവിനെ തട്ടിക്കൊണ്ടു പോയി സ്വര്‍ണാഭരണം കവര്‍ന്നു സുമതി വളവിൽ തള്ളിയ സംഘം പിടിയിൽ

എന്താണ് പറയുന്നത്?, പാകിസ്ഥാന് ഒരു വിമാനം പോലും നഷ്ടപ്പെട്ടിട്ടില്ല, ഇന്ത്യൻ കരസേനാ മേധാവിയുടെ റിപ്പോർട്ട് തള്ളി പാക് മന്ത്രി

അടുത്ത ലേഖനം
Show comments