Webdunia - Bharat's app for daily news and videos

Install App

ഗോകുലം ഗോപാലന്‍ നിര്‍ബന്ധിച്ചു; എമ്പുരാനില്‍ 'വെട്ടിനിരത്തല്‍', മോഹന്‍ലാലിനും അതൃപ്തി

എമ്പുരാന്‍ സിനിമയിലെ ചില ഭാഗങ്ങളില്‍ മാറ്റം വരുത്താന്‍ സംവിധായകന്‍ പൃഥ്വിരാജിനോടു ആവശ്യപ്പെട്ടതായി നിര്‍മാതാവ് ഗോകുലം ഗോപാലന്‍ നേരത്തെ പ്രതികരിച്ചിരുന്നു

രേണുക വേണു
ശനി, 29 മാര്‍ച്ച് 2025 (19:48 IST)
വിവാദ സിനിമ എമ്പുരാനില്‍ സുപ്രധാന ഭാഗങ്ങള്‍ വെട്ടിനീക്കും. ചിത്രം റീ സെന്‍സര്‍ ചെയ്യാന്‍ തീരുമാനിച്ചു. നിര്‍മാതാക്കളില്‍ ഒരാളായ ഗോകുലം ഗോപാലിന്റെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് റീ സെന്‍സറിങ്. വിമര്‍ശനത്തിനിടയാക്കിയ ഭാഗങ്ങളില്‍ മാറ്റം വരുത്താനാണ് സംവിധായകന്‍ പൃഥ്വിരാജ് തീരുമാനിച്ചിരിക്കുന്നത്. 
 
ഗുജറാത്ത് കലാപം പ്രതിപാദിക്കുന്ന ഭാഗങ്ങളിലാണ് കത്രിക വീഴുക. റീ സെന്‍സറിങ് കഴിഞ്ഞ് പുതിയ പതിപ്പായിരിക്കും അടുത്താഴ്ച മുതല്‍ തിയറ്ററില്‍ പ്രദര്‍ശിപ്പിക്കുക. 17 ഭാഗങ്ങള്‍ ഒഴിവാക്കും. പ്രധാന വില്ലന്റെ പേരില്‍ മാറ്റം വരുത്തും. ചില രംഗങ്ങളില്‍ സംഭാഷണം മ്യൂട്ട് ചെയ്യാനും തീരുമാനിച്ചു. സിനിമയുടെ ദൈര്‍ഘ്യം 10 മിനിറ്റോളം കുറയാനാണ് സാധ്യത. 
 
എമ്പുരാന്‍ സിനിമയിലെ ചില ഭാഗങ്ങളില്‍ മാറ്റം വരുത്താന്‍ സംവിധായകന്‍ പൃഥ്വിരാജിനോടു ആവശ്യപ്പെട്ടതായി നിര്‍മാതാവ് ഗോകുലം ഗോപാലന്‍ നേരത്തെ പ്രതികരിച്ചിരുന്നു. എമ്പുരാന്‍ ആരെയും വേദനിപ്പിക്കാന്‍ എടുത്തതല്ല. സിനിമ കാരണം ആര്‍ക്കെങ്കിലും വേദനയോ പ്രയാസമോ ഉണ്ടായിട്ടുണ്ടെങ്കില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംവിധായകന്‍ പൃഥ്വിരാജിനോടു ആവശ്യപ്പെട്ടതായും ഗോകുലം ഗോപാലന്‍ മനോരമ ഓണ്‍ലൈനിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 
 
' എമ്പുരാന്‍ എന്ന സിനിമയില്‍ കാണിക്കുന്ന എന്തെങ്കിലും സീനുകളോ ഡയലോഗുകളോ ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കില്‍ അതില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഞാന്‍ സംവിധായകനായ പൃഥ്വിരാജിനോട് പറഞ്ഞിട്ടുണ്ട്. തല്‍ക്കാലം ചില വാക്കുകള്‍ മ്യൂട്ട് ചെയ്തിട്ടുണ്ട്. സിനിമയിലെ ചില കാര്യങ്ങള്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. അത്തരത്തില്‍ പരാതി ഉയര്‍ന്നിട്ടുണ്ടെങ്കില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ പറ്റുമെങ്കില്‍ അങ്ങനെ ചെയ്യാന്‍ സംവിധായകനോട് പറഞ്ഞിട്ടുണ്ട്. മാനസികമായി ആര്‍ക്കെങ്കിലും നമ്മുടെ സിനിമ കാരണം ബുദ്ധിമുട്ട് നേരിട്ടിട്ടുണ്ടെങ്കില്‍ അതിന്മേല്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്ന് നോക്കുന്നുണ്ട്. പറ്റുമെങ്കില്‍ ചെയ്യണം എന്ന് ഞാന്‍ സംവിധായകനോട് വിളിച്ച് പറഞ്ഞിട്ടുണ്ട്. ചില കാരണങ്ങള്‍ കൊണ്ട് ഈ സിനിമ ആരും കാണാതെ ഇരിക്കാന്‍ പാടില്ല. അതിനുവേണ്ടിയുള്ള നടപടികള്‍ ചെയ്യാനാണ് ശ്രമിക്കുന്നത്,' ഗോകുലം ഗോപാലന്‍ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഐബി ഉദ്യോഗസ്ഥ മേഘ മരണപ്പെടുമ്പോള്‍ അക്കൗണ്ടില്‍ ഉണ്ടായിരുന്നത് 80 രൂപ മാത്രം; സഹപ്രവര്‍ത്തകന്‍ ചൂഷണം ചെയ്‌തെന്ന് പിതാവ്

ഇന്ത്യയിലെ നാലിലൊന്ന് പോലീസുകാരും ആള്‍ക്കൂട്ട ആക്രമണത്തെ പിന്തുണയ്ക്കുന്നുവെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ഏക പ്രതി പിപി ദിവ്യയെന്ന് കുറ്റപത്രം

മ്യാന്‍മറിലുണ്ടായ ഭൂകമ്പം: മരണസംഖ്യ 10000 കടക്കാന്‍ സാധ്യതയുണ്ടെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ

ലഹരി ഉപയോഗിക്കുന്നവർക്ക് ജോലി നൽകില്ല, തീരുമാനവുമായി ടെക്നോപാർക്കിലെ 250 കമ്പനികൾ

അടുത്ത ലേഖനം
Show comments